കഥ (Page 6)

അതിവിദൂരതയിലെങ്ങോ കൊതിപ്പിച്ചു കടന്നുകളഞ്ഞൊരു കനവുപോലെ “മധുര”!അമ്മയുടെ മണം മാറാത്ത തത്തപ്പച്ച നിറമുള്ള കാഞ്ചീപുരംപട്ട്, വേണിച്ചിത്തിയുടെ കരവിരുതിൽ പട്ടുപാവാടയായപ്പോൾ അമ്മയെപുതച്ചപോലെ. വാക്കുകളാൽ പ്രകടിപ്പിക്കുവാനാവാത്ത ഉള്ളിലെ വികാരങ്ങൾ മിഴികൾ പറയാൻ തുടങ്ങിയപ്പോളാവണം പാട്ടിമ്മ ചേർത്തുപിടിച്ചു പറഞ്ഞത് “ലക്ഷണമാരുക്ക് അംബാൾ മാതിരി”. നിറഞ്ഞസന്തോഷത്തോടെ ഓടി പത്രം വായിച്ചുകൊണ്ടിരുന്ന അപ്പായുടെ മുന്നിൽ ചെന്നുനിന്ന് കൊഞ്ചിക്കൊണ്ട് ചോദിച്ചു ” കൊഞ്ചം ഇങ്കെ പാരേ, നല്ലാരുക്കയാന്ന് ?” ” ഉം .. എന്ന് മൂളലിനൊപ്പം ഒരു ചേർത്തുപിടുത്തവും അതായിരുന്നുContinue Reading

കഥ 1മെസേജുകൾ സാഹിബ് പിന്നീട് അതേക്കുറിച്ച് പറഞ്ഞത് ഇതൊരു തലമുറയുടെ പ്രശ്നമാണെന്നാണ്. നാം വിചാരിക്കുന്നതുപോലെയല്ല സന്തതികൾ. സത്യം, ആത്മാർത്ഥത, സൗഹൃദം, രക്തബന്ധം എന്നിത്യാദികളിൽ അവർ തീർത്തും വ്യത്യസ്തരാണ്. നമുക്ക് നമ്മുടെ രീതികൾ ഉപേക്ഷിച്ച് ശേഷജീവിതം നയിക്കാൻ ശേഷിയില്ല. അവരുടെ രീതികളിലേക്ക് ചേക്കേറാൻ നേരവുമില്ല. പ്രായോഗികമായ ഏക കാര്യം അവർ പറയുന്നതെല്ലാം വിശ്വസിക്കാതിരിക്കുക എന്നതാണ്.പുതിയ തലമുറയും ഇതേക്കുറിച്ച് ആലോചനയിൽ മുഴുകി: നാം പറയുന്നതിന്റെ പകുതിയെങ്കിലും തന്തമാർ വിശ്വസിക്കുമെന്ന് വിശ്വസിക്കാം. എന്തുകാര്യവും ഇരട്ടിയായെങ്കിലുംContinue Reading

മലയോരഗ്രാമത്തിൽ കൊക്കയോട് ചേർന്നുള്ള ഏറുമാടം കെട്ടിയ ആൽമരത്തിൽനിന്ന് അധികം ദൂരയല്ലാതെയുള്ള ബെന്നിച്ചൻ്റെ വീട്ടിൽ അയാളെ, സുഹൃത്ത് ഫസൽ കൊണ്ടുവന്നു തള്ളി കടന്നു കളഞ്ഞിട്ട് ഇന്നേയ്ക്ക് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു. വീട്ടുവളപ്പിലെ തെങ്ങുകൾക്ക് തടമെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഷോർട്ട് ഫിലിമിന് വേണ്ടിമാത്രം ജീവിക്കുന്ന പത്രാസ്സുകാരനായ അയാളുടെ സുഹൃത്ത് ഫസൽ പുതിയതായി സ്വന്തമാക്കിയ മഹീന്ദ്ര ഥാറിൽ വീട്ടുമുറ്റത്ത് വന്നിറങ്ങിയത്. വന്ന ഉടനെ “വേഗം റെഡിയാക്, നമുക്ക് ഒരു സ്ഥലം വരെ പോണം” എന്ന് നിർബന്ധം പിടിച്ചു.Continue Reading

“സർ, ഇതൊരു കുഴപ്പം പിടിച്ച കേസാണല്ലോ. തല പെരുക്കുന്നു. ചാനലുകാർ കൊലപാതകം എന്നു തീരുമാനിച്ചുകഴിഞ്ഞു. ഇനിയിപ്പം പ്രതിയെക്കൂടി അവന്മാര് പിടികൂടിത്തരട്ടെ. അല്ല, എല്ലാം അവമ്മാരല്ലേ ഇപ്പോൾ തീരുമാനിക്കുന്നത്…” ആൽവിൻ ജേക്കബ് എന്ന ആ പോലീസ് ഉദ്യോഗസ്ഥനു തന്റെ നിരാശയും അമർഷവും മേലുദ്യോഗസ്ഥനു മുന്നിൽ പ്രകടിപ്പിക്കാതിരിക്കാനായില്ല. “ആൽവിൻ, താനൊന്നു സമാധാനപ്പെട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നമുക്ക് ഒന്നുകൂടി പരിശോധിക്കാം. ഏതായാലും ഇന്നിനി ഒന്നും വേണ്ട. പിന്നെ, അവരുടെ വീട്ടിൽ നിന്നും പുലർച്ചെ ഒരുContinue Reading

ആദ്യമായി പ്രണയിക്കുന്നൊരുവൾ നിലാവുള്ള രാത്രികളിൽ ജനാലയിലൂടെ ആകാശത്തെ നോക്കി ഏകാന്തതയിൽ പുഞ്ചിരിച്ചു. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്ന വഴികളിലെ പൂക്കളിൽ , അതുവരേയും കാണാത്ത നിറങ്ങൾ കുറുക്കിയെടുത്ത് മഴത്തുള്ളികൾ ഒളിച്ചുകളിയ്ക്കുന്ന തൊടിയിൽ കൃഷ്ണകിരീടത്തിന്റെ ചുവപ്പിനെ ഹൃദയത്തിലേറ്റി. ചിലപ്പോൾ, ഉമ്മറക്കോലായിലേയ്ക്ക് കയറിയിരുന്ന് ഉച്ചവെയിലിന്റെ നിഴലുകളിൽ ഒറ്റയ്ക്ക് തായം കളിച്ചു. കെട്ടുപിണഞ്ഞ മുല്ലവള്ളികളിലെ മൊട്ടുകളിൽ പൂക്കാലത്തെ മോഹിച്ചു. അമ്പലത്തിന്റെ ചുറ്റുമതിലിൽ ഇളംപച്ച നിറത്തെ ചുരണ്ടി മാറ്റിക്കൊണ്ടിരുന്നു. പതിനഞ്ച് വർഷങ്ങൾക്കപ്പുറത്തെ മോഹങ്ങളേയും മോഹഭംഗങ്ങളേയും താനിപ്പോൾ എന്തിനാണ് ഓർക്കുന്നതെന്ന്Continue Reading