കഥ (Page 16)

ഗൾഫിൽ അറിയപ്പെടുന്ന വ്യവസായ പ്രമുഖരിൽ ഒരാളാണ് എസ്. കെ. മേനോൻ എന്ന സുകുമാരൻ . അയാളുടെ അനുജൻ കൃഷ്ണൻ നായർ ഇന്നും നാട്ടിലൊരു കൃഷിക്കാരൻ ആണ്. രണ്ടുപേരുടെയും അച്ഛനും അമ്മയും ഒന്നു തന്നെയാണ്..ഈ മേനോനും നായരും തമ്മിലുള്ള വ്യത്യാസമിതാണ്. ആർക്കും എന്തു സഹായം വേണമെങ്കിലും മേനോൻ ചെയ്തു കൊടുക്കും ആളെ ഒന്നു വലുതാക്കി വെച്ചാൽ മാത്രം മതി.വെളുത്തു തടിച്ചു ഉയരത്തിൽ കാണാൻ സുമുഖനായ അയാളുടെ ചിരിച്ചുള്ള ഫോട്ടോ അമ്പലങ്ങളിലും വായനശാലയിലുംContinue Reading

മകന്റെ കല്ല്യാണക്കുറി വാട്സാപ്പിലും, മെസ്സഞ്ചറിലും തൊടുത്തു വിടുമ്പോഴായിരുന്നു, പ്രൊഫസറുടെ ഇടിവെട്ട് പോലുള്ള ചിരി.ഇത്തരം ചിരിയുടെ അകമ്പടിയായി ഒരു സരസകഥ ഉണ്ടാകുമെന്ന് പ്രൊഫസറുടെ ഭാര്യക്ക് ഉറപ്പായിരുന്നു.ഭാഷാദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ കിറുക്കുകളെല്ലാം അവരും ആസ്വദിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു.അടുക്കളയിൽ നിന്നും ഓടി ഒരു കഥാപ്രസംഗം കേൾക്കാനെന്ന പോലെ അവർ അദ്ദേഹത്തിന്റെ മുന്നിലെത്തി.അദ്ദേഹം ചിരി ഒതുക്കാനായി ആയാസപ്പെട്ടുകൊണ്ടു പറഞ്ഞു, “ഇപ്പോൾ ഞാൻ വാട്‌സ്ആപ്പിൽ തൊടുത്തുവിട്ട ക്ഷണക്കത്ത് നാൽപതോളം വർഷങ്ങൾക്ക് മുമ്പ് എന്റെ ജൂനിയറായി പഠിച്ചിരുന്ന ഒരുContinue Reading

അയാൾ : എന്നാണ് നീ ഏറ്റവുമധികം സന്തോഷത്താൽ അട്ടഹസിച്ചു ചിരിച്ചത്? ചാരനിറത്തിലുള്ള ഷർട്ടിട്ട അയാൾ കണ്ണാടി ശരിയാക്കിക്കൊണ്ട് അവനെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടാണ് അത് ചോദിച്ചത്. അവൻ : എൻ്റെ അമ്മ മരിച്ച ദിവസം. ഒരു നൂറ് ഇടവപ്പാതി മഴ ഒരുമിച്ചു നനഞ്ഞ നിറവിൽ ഞാനുറക്കെ ചിരിച്ചു കൊണ്ടേയിരുന്നു. ഇനിയും അവർക്ക് തീവ്രവാദിയുടെ ഭാര്യയായും, അമ്മയായും ജീവിക്കേണ്ടതില്ലല്ലോ. ഒരു പുഴുവിൻ്റെ ജീവിതം പോലും അവൻ്റെ അമ്മയുടേതിനേക്കാൾ ഭേദമായിരിക്കും. മിക്ക പുഴുക്കളും ഒന്നല്ലെങ്കിൽContinue Reading

കോവിലിനു താഴെ , മലയടി വാരത്തെ ചുറ്റി നിൽക്കു ന്ന ചെറിയ ഊരിലാണ് കുട്ടിയുടെ വീട്.തമിഴ് നാട്ടിലെ ചെറു ഗ്രാമങ്ങളിലൊന്നായ അവിടെ , പ്രധാനപ്പെട്ട ആകർഷണം തന്നെകോവിലായിരുന്നു . സ്വന്തം ഗോപുരത്തേയും ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് സാമാന്യം വലിയൊരു മലമുകളിലായി അതങ്ങനെ വിരിഞ്ഞുനിൽക്കുന്നതു കാണാം . ദിനംപ്രതി ധാരാളം പേർ ആരാധനക്കായി അവിടേക്ക് കടന്നു വരിക പതി വാണ്. ഭക്തരെ ബസ്സ്നിലയത്തിൽനിന്ന് അടിവാരത്തേക്കെത്തിക്കാൻ മാത്രമായി കുതിരവണ്ടികൾ സവാരി ചെയ്യുന്നുണ്ട്. അടിവാരത്ത്, കോവിലിലേക്കുContinue Reading

കബനിനദിക്ക് വയനാടൻ അതിർത്തി കടക്കാൻ സത്യം പറഞ്ഞാൽ അരമണിക്കൂർ പോലും വേണ്ട.പ്രയാണമാർഗ്ഗത്തിൽ അവളെ പിടിച്ചു നിർത്തുന്നതിൽ പാറക്കൂട്ടങ്ങൾക്കും വളവുകൾക്കും മുളങ്കാടുകൾക്കും നല്ല പങ്കുണ്ട് !കരയോട് ചേർന്ന് ചിലയിടങ്ങളിൽ കടമ്പുമരങ്ങൾ പൂത്തു നിൽക്കുന്നതു കാണാം.മല്ലിച്ചപ്പ് മണക്കുന്ന ഗ്രാമങ്ങളും ചോളവയലുകളും കണ്ടു തുടങ്ങും മുമ്പേ, കരിമണ്ണിൽ വിതറിയ മുത്താറിപ്പാടങ്ങൾ വല്ലപ്പോഴും എത്തി നോക്കിപ്പോവും .ഋതുക്കൾ മറക്കാത്ത സൂര്യകാന്തിത്തോട്ടങ്ങളും പുഴയി റമ്പുകൾക്ക് പച്ചകുത്തുന്ന ഇഞ്ചക്കാടുകളും പിന്നിട്ട് പുഴ വീണ്ടും ഗതിവേഗ മാർജ്ജിക്കുന്നു.കയങ്ങളിൽ ആരുടേയും കണ്ണിൽപ്പെടാതെContinue Reading