ഒറ്റയാൾത്തുരുത്ത്
ഒലിച്ചിറങ്ങിയ വിയർപ്പ് മഴനനവ് പോലെ വസ്ത്രത്തെ മുക്കി. പർദ്ദത്തുണി ശരീരത്തിൽ ഒട്ടിയ കടുപ്പത്തിൽ കാലുകൾ വലിച്ചുവെച്ച് ധൃതിയിൽ നടന്നു. മൂർദ്ധാവിൽ തീകോരിവെച്ചതു പോലെ തോന്നുന്നു. കിതച്ചുകിതച്ച് അടുത്ത തണലിലേക്ക് ഓടിയെത്തണം. വടകരക്കാരി യശോദാൻ്റിയുടെ വീട്ടിലെ കഴുകലും അടുക്കിവെപ്പും കഴിയാറായപ്പോഴാണ് എപ്ക്കോൺ ബിൽഡിങ്ങിലെ താമസക്കാരി ഉത്തരേന്ത്യക്കാരി സൗമിതാ മിശ്രയുടെ കോൾ വന്നത്. “ജമീലാ വേർ ആർ യു?” ‘ഹാ മാം’ എന്ന് മുഴുമിപ്പിക്കുന്നതിന് മുമ്പ് മറുതലക്കൽ നിന്നും ഈർഷ്യയോടെയുള്ള ശബ്ദം: “ജൽദിContinue Reading





















