മുരളി മീങ്ങോത്ത് (Page 11)

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

  അടയിട്ട് വിരിയിച്ചാലും  അറിയാതെ പിറന്നാലും കൗമാരം കഴിയുമ്പോഴേയ്ക്കും പിരിയൻ ഗോവണി മുന്നിൽ വരും ചിലപ്പോൾ ബാല്യ കൗമാരത്തിൽ തന്നെ പിന്നെ ഓരോ കാൽവെയ്പ്പും ഉന്തി തള്ളി വെയ്ക്കണം രണ്ടറ്റങ്ങൾ കൂട്ടിമുട്ടാനെന്തു ദൂരം ! ചുമതലകളുടെ കുന്ന് വഴുതി വീണാലും പിടിച്ചു കയറണം കിതച്ച് വിയർത്താലും ഒരു കവിൾ വെള്ളം കിട്ടിയില്ലെങ്കിലും ഒന്ന് നെടുവീർപ്പെട്ട് കയറ്റം തുടരണം ഇടയിൽ താഴ്‌വാരത്ത് പൂക്കൾ വിടർന്നേക്കാം സൗരഭ്യം പരന്നേക്കാം നുകർന്നു കഴിയും മുമ്പേContinue Reading

1999 ജൂലൈ 26 ഏങ്ങനെ മറക്കാനാവും ? ഇതുപോലെ ഒരു പ്രഭാതത്തിലാണ് കമാൻഡിങ് ഓഫീസർ അറിയിച്ചത് . Our operation is successfully completed. We are moving back to Unit tomorrow. പഞ്ചാബിൽ രണ്ട്‌ മാസത്തിലേറെയായി ജാഗ്രതയോടെ എന്തിനും സന്നദ്ധരായ യൂണിറ്റംഗങ്ങൾ അത് ആദ്യം അവിശ്വാസത്തോടെ കേട്ടു. പിന്നീട് ആശ്വാസമായും.  അഭിമാന നിമിഷമായി ഞങ്ങള്‍ക്ക് അത് . ആരോ ലഡ്ഡു കൊണ്ടു വന്നു. പലരുടെയും കുടുംബങ്ങൾ യൂണിറ്റിൽContinue Reading

കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ ” എന്ന നോവലിന്റെ പതിനേഴാം പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ് .എൻമകജെ എഴുതാനുണ്ടായ സാഹചര്യം ഒന്ന് പറയാമോ ? അംബികാസുതൻ മാങ്ങാട് :_ പതിനേഴാം പതിപ്പ് ഇറങ്ങി . ഇംഗ്ളീഷിലും ,തമിഴിലും ,കന്നഡയിലും വന്നു .ഹി ന്ദിയിൽ അടുത്ത മാസം രാഷ്‌ട്രപതി പ്രകാശിപ്പിക്കും .നൂറാം വാർഷികത്തോടനുബന്ധിച്ച് ഹിന്ദി പ്രചാര സഭയാണ് ഹിന്ദി വിവർത്തനം പ്രസിദ്ധീകരിക്കുന്നത് , നോവലിനെ ഹൃദയത്തോട് ചേർത്തുപിടിച്ചContinue Reading

പുറംവാസത്തിന്‍റെ ഉഷ്ണത്തിൽ പന്ത് തട്ടുന്ന ആഹ്ളാദവും ജയത്തിന്‍റെ ഉന്മാദവും തോൽവിയുടെ കണ്ണീരും  അനുഭവിച്ചറിയുന്ന നിദ്രാവിഹീനമായ രാവുകൾ വിരുന്ന്‌ വരുന്നത് നാല് വർഷങ്ങൾക്ക്‌ ശേഷമാണ് അല്ലെങ്കിലും പെനാൽറ്റി ഗോളാകുമ്പോളുള്ള ഗോളിയുടെ നിരാശയും പെനാൽറ്റി പാഴാക്കുമ്പോളുള്ള കളിക്കാരന്‍റെ വേദനയും ഏത് മാപിനി വെച്ച് അളക്കാനാണ്? ഡീപ്പ് മിഡ്ഫീൽഡിൽ നിന്ന് ദെഷാംപ്‌സും കുട്ടികളും വിജയമഴ നനഞ്ഞു വരികയാണ് ഒടുവിൽ പ്രതിരോധത്തിൽ ഇനി ആരെയും മാർക്ക് ചെയ്യാനില്ലാത്തത് കൊണ്ട് കാൻഡേയും കപ്പിൽ മുത്തമിട്ടു ഗ്രീസ്മാൻ ചിരിച്ചുContinue Reading

  റഷ്യയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ എൺപതിനായിരത്തോളം കാണികളെ സാക്ഷി നിർത്തി 2018ലെ ലോകകപ്പിന് തുടക്കമായിരിക്കുകയാണ്. നാല് വർഷത്തില്‍ ഒരിക്കൽ നടക്കുന്നത് കൊണ്ടായിരിക്കും ലോകകപ്പിനായുള്ള കാത്തിരിപ്പും തയ്യാറെടുപ്പും വേറിട്ടതാണ്. വൻകരകളുടെ അതിർത്തിയില്ലാതെ ഫുട്‍ബോൾ ജ്വരം പടരുകയാണ്. ഫുട്‍ബോൾ വിദഗ്ധർ, ഏറ്റവും കൂടുതൽ ജയ സാധ്യത കൽപ്പിക്കുന്നത് ഫ്രാൻസ്, ജർമനി, സ്‌പെയിൻ, ബ്രസീൽ ടീമുകൾക്കാണ്. മെസ്സിയുടെ അർജന്‍റീന, റൊണാൾഡോയുടെ പോർച്ചുഗൽ, കറുത്ത കുതിരകളാവാൻ കെൽപ്പുള്ള ബെൽജിയം, യുവ നിരയായ ഇംഗ്ലണ്ട്Continue Reading