മെതിലാജ് എം. എ. (Page 4)

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

20 ലക്ഷം ഹോട്ടൽ റൂം നൈറ്റ് ബുക്കിങ്, 13 ലക്ഷം സന്ദർശകർ, ദിവസവും 1100 വിമാനങ്ങൾ, ഓരോ 90 സെക്കന്റിലും ഭൂമിക്കടിയിലെ സ്റേഷനുകളിലൂടെ വിവിധ സ്റേഡിയങ്ങൾക്കരികിലൂടെ പായുന്ന മെട്രോ റെയിൽ, 4000 പുതു പുത്തൻ ബസ്സുകൾ, ഗിന്നസ്‌ ബുക്കിൽ ഇടം പിടിച്ച ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് പാർക്കിങ് സ്റ്റേഷൻ.2 എയർപോർട്ട് ടെർമിനലുകൾ. കേരളത്തിന്റെ മൂന്നിലൊന്ന് പോലും വലിപ്പമില്ലാത്ത ഖത്തർ എന്ന കൊച്ചു രാജ്യം ലോകത്തെ ഏറ്റവും വലിയContinue Reading

ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്ന് അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. 11600 ചതുരശ്ര കിലോമീറ്റർ മാത്രം വലിപ്പമുള്ള, വലിപ്പത്തിൽ ലോക രാജ്യങ്ങളിൽ 165 ആം സ്ഥാനത്തു മാത്രം നിൽക്കുന്ന കുഞ്ഞു ഖത്തർ ഈ നവംബറിൽ ഫിഫ ലോകകപ്പിന് വേദിയാകുന്നു. ഖത്തർ ലോകകപ്പിന് ഇനി നൂറു നാളുകളിൽ താഴെ മാത്രം. രാജ്യം ഒരുങ്ങിക്കഴിഞ്ഞു ലോകത്തെ അത്ഭുതപ്പെടുത്താൻ. നവംബർ 20 മുതൽ ഡിസംബർ 18 വരെ നീളുന്ന 29 ദിന രാത്രങ്ങൾ ലോകം കണ്ടContinue Reading

ചെറോണയുടെയും അയ്യപ്പന്റേയും മകൻ പ്രൊഫ എം കുഞ്ഞാമന്റെ ജീവിത സമരം ” എതിര്” കേരള സാഹിത്യ അക്കാദമിയുടെ ആത്മ കഥയ്ക്കുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം ആ പുരസ്‌കാരം നിരസിച്ചിരിക്കുകയും ചെയ്തിരിക്കുകയാണല്ലോ. 5 പതിപ്പുകൾ ഇറങ്ങിയെങ്കിലും മലയാള ധൈഷണിക മണ്ഡലം ഗൗരവമായി ചർച്ചയ്‌ക്കെടുക്കാതെ പോയ പുസ്തകമാണ് എതിര്. അത് അറിയാതെ സംഭവിച്ചു പോയ ഒന്നല്ല നൂറ്റാണ്ടുകളായി നമ്മൾ കണ്ടില്ലെന്നു നടിച്ച, ചരിത്രത്തിന്റെ അരികുകളിലേക്കു ബോധപൂർവ്വം മാറ്റി നിർത്തിയ, ദളിത് സമൂഹം മുന്നോട്ട്Continue Reading

ലോകരാജ്യങ്ങളിലെങ്ങുമുള്ള നയതന്ത്ര വിദഗ്ദർ സമാധാനപാലനത്തിനായാണ് 24 മണിക്കൂറും കഠിന പ്രയത്നം ചെയ്യുന്നതെന്നാണ് സങ്കല്പം. നയതന്ത്രം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് തന്നെ സമാധാനപരമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനുള്ള കൊടുക്കൽ-വാങ്ങൽ വിലപേശൽ ആണല്ലോ. സങ്കൽപം ഇങ്ങനെയൊക്കെ ആണെങ്കിലും സംഗതി നേരെ മറിച്ചാണ്. ലോകമെങ്ങുമുള്ള നയതന്ത്ര പ്രതിനിധികൾ 24 മണിക്കൂറും കഠിന പ്രയത്നം ചെയ്യാറുള്ളത് യുദ്ധകാലത്താണ്, പ്രത്യേകിച്ച് തങ്ങൾ നേരിട്ടു പങ്കെടുക്കാത്ത യുദ്ധ കാലങ്ങളിൽ. യുദ്ധം ഒരു ചെസ്സ് കളിയാണ്, അതിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കും പങ്കെടുക്കാത്തവർക്കും.Continue Reading

പാത്തുമ്മയുടെ ആടിനെ വിറ്റു കിട്ടിയ പണം പ്രളയനാന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി നമ്മുടെ മുഖ്യമന്ത്രി സ്വീകരിച്ചതും 6 മണി ബുള്ളറ്റിനിൽ അഭിമാനപൂർവ്വം പറഞ്ഞതും ഏതാനും വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. നിരവധി സ്‌കൂൾ കുട്ടികളും കുടുക്ക പൊട്ടിച്ചു കേരള പുനർനിർമ്മാണത്തിനായി ചില്ലറ തുട്ടുകൾ നൽകിയിരുന്നു. നമ്മുടെ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ മലയാളികളെ സംഭാവനയ്ക്കായി സന്ദർശിച്ചു. ചിലർ പണം തരാമെന്നു പറഞ്ഞു, ചിലർ പറഞ്ഞു പറ്റിച്ചു, ചിലർ ദാനം തരാമെന്നുContinue Reading