അരികിലില്ലാത്തവർ
“ക്ലാസ്മേറ്റ്സ്” വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശമായിട്ടാണ് അവന്റെ മരണവാർത്ത എന്നെത്തേടിയെത്തിയത്. ഞെട്ടൽമാറി, സമനിലവീണ്ടെടു ത്തപ്പോഴെയ്ക്കും ഇൻബോക്സിൽ മെസേജുകൾ കരഞ്ഞു വിളിച്ചുതുടങ്ങി. “എന്തുപറ്റിയതാ?!” “ആത്മഹത്യയാണല്ലേ!” “അവനെന്തിനായിത് ചെയ്തെ ?!” “നിന്നോടെന്തെങ്കിലും പറഞ്ഞാരുന്നോ ?!” “നിങ്ങളായിരുന്നില്ലേ കട്ടഫ്രണ്ട്സ്…” ചോദ്യങ്ങൾ എന്നെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. എന്റെ മൗനം അവരെയും. ഇനി വിളികൾ വന്നു തുടങ്ങും. ഫോൺ ഓഫ് ചെയ്ത് പിന്നിലേയ്ക്ക് മലർന്നു. പിന്നിലെവിടെയോ അവന്റെ ചിരി കേട്ടതുപോലെ ഡ്രൈവ് ചെയ്യുന്നതിന്നിടയിലാണ് ആശുപത്രിയിൽ വിളിച്ച് ലീവ് പറഞ്ഞത്. കൊവിഡ്ക്കാലമായതിനാൽContinue Reading





















