മധുര
അതിവിദൂരതയിലെങ്ങോ കൊതിപ്പിച്ചു കടന്നുകളഞ്ഞൊരു കനവുപോലെ “മധുര”!അമ്മയുടെ മണം മാറാത്ത തത്തപ്പച്ച നിറമുള്ള കാഞ്ചീപുരംപട്ട്, വേണിച്ചിത്തിയുടെ കരവിരുതിൽ പട്ടുപാവാടയായപ്പോൾ അമ്മയെപുതച്ചപോലെ. വാക്കുകളാൽ പ്രകടിപ്പിക്കുവാനാവാത്ത ഉള്ളിലെ വികാരങ്ങൾ മിഴികൾ പറയാൻ തുടങ്ങിയപ്പോളാവണം പാട്ടിമ്മ ചേർത്തുപിടിച്ചു പറഞ്ഞത് “ലക്ഷണമാരുക്ക് അംബാൾ മാതിരി”. നിറഞ്ഞസന്തോഷത്തോടെ ഓടി പത്രം വായിച്ചുകൊണ്ടിരുന്ന അപ്പായുടെ മുന്നിൽ ചെന്നുനിന്ന് കൊഞ്ചിക്കൊണ്ട് ചോദിച്ചു ” കൊഞ്ചം ഇങ്കെ പാരേ, നല്ലാരുക്കയാന്ന് ?” ” ഉം .. എന്ന് മൂളലിനൊപ്പം ഒരു ചേർത്തുപിടുത്തവും അതായിരുന്നുContinue Reading



















