February 2025 (Page 3)

പട്ടാമ്പി കോളജ് എനിക്കെന്തായിരുന്നു / ആണ്? രണ്ടാം വർഷ പ്രീഡിഗ്രി സയൻസ് ഗ്രൂപ്പു തൊട്ട് ബി.എ. എക്കണോമിക്സിലൂടെ എം. എ. മലയാളത്തിലെത്തി നിന്ന സുദീർഘമായ കലാലയ വിദ്യാഭ്യാസകാലം മുഴുവൻ പട്ടാമ്പിയിലായിരുന്നു. അതിനിടയിൽ ഒരു വർഷം പി. ആൻ്റ് ടി. യിലെ കമ്പിയാപ്പീസിൽ ജോലി. അന്നത് കോഴിക്കോട് ബീച്ചിലെ സി. ടി. ഒ. ആപ്പീസ് ആയിരുന്നു. അവിടന്നു രാജി വെച്ചാണ് മലയാളം എം. എ. എന്ന സ്വപ്നം സഫലമാക്കിയത്. സയിൻസിലും സാമ്പത്തികContinue Reading

ഇക്കാലമത്രയും ഭൂമിയിൽ ജീവിച്ചവരെക്കുറിച്ച് മനുഷ്യരോട് ചോദിച്ചിട്ടെന്ത് കാര്യം? നാട് മുഴുവൻ നീണ്ട് കിടക്കുന്ന വഴികളോട് ചോദിക്കൂ. വഴികൾ ഓർത്ത് വച്ചിട്ടുണ്ടാകും നെഞ്ചില് കാലമർത്തി നിന്നവരെ മടിയിൽ കുഴഞ്ഞ് വീണ് മരിച്ചവരെ ഓരം ചേർന്ന് നിന്ന് പ്രണയം പങ്കുവച്ചവരെ പാതിരാത്രിയിലും വഴിമുറിയാതെ നടന്ന് തീർത്തവരെ ജീവിതം മുഴുവനും വേപ്രാളപ്പെട്ട് ഓടിനടന്നവരെ വിശന്നുതളർന്ന് പൈപ്പുവെള്ളം കുടിച്ച് പള്ള വീർപ്പിച്ചവരെ തെരുവോരങ്ങളിൽ കിടന്ന് ജീവിതം കൂട്ടിമുട്ടിച്ചവരെ അങ്ങനെ എത്രയെത്ര പേരെയത് ഹൃദയത്തിൽ ടാറ് മെഴുകിContinue Reading

എൺപത്തിയേഴ് ‘നിനക്ക് ശരിക്കും പോകണമെന്നില്ലേ? ഒരു മടിയുള്ളതുപോലെ.’ ഹേമ ഗിരിയോട് പറഞ്ഞു. ‘പോകണമെന്ന് തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ ഒരു താൽപര്യക്കുറവ്.’ ‘കാരണം?’ ‘നമ്മുടെ ഈ യാത്ര കൃത്രിമമായ ഒരു ആവേശം സൃഷ്ടിക്കലാണെന്ന തോന്നൽ.’ ‘മനസ്സിലായില്ല.’ ‘എല്ലാ തയ്യാറെടുപ്പും എടുത്ത്, എല്ലാ സജ്ജീകരണങ്ങളൊടും കൂടി, സുരക്ഷ ആകുന്നിടത്തോളം ഉറപ്പിച്ച് നമ്മൾ പുറപ്പെടുകയാണ്. എന്തിന്? നമ്മുടെ പഴയ കാട്ടുജീവിതത്തെ ഒന്ന് റീലിവ് ചെയ്യാൻ. ഓരോ നിമിഷവും മരണം മുന്നിൽ കണ്ടു ജീവിച്ചിരുന്ന ആContinue Reading

സാധാരണക്കാര്‍ക്ക് തീര്‍ത്തും ദുര്‍ഗ്ഗമമായ ഒരു ഭരണസിരാകേന്ദ്രമാണ്‌ വത്തിക്കാ (വാത്തിക്കന്‍ എന്ന് ഇം‌ഗ്ലീഷ് ഉച്ചാരണം) ന്‍റേത്. വലിപ്പത്തില്‍ ഒരു ഗോള്‍ഫ്‌മൈതാനത്തിനൊപ്പമേ എത്തുന്നുള്ളുവെങ്കിലും വലിമയില്‍ ഇരുന്നൂറുകോടിയിലധികം വരുന്ന ക്രൈസ്തവജനതയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരേയൊരു രാജ്യവും വത്തിക്കാനാണ്‌. വെറും നൂറ്റിയെട്ട് ഏക്കറില്‍ മാത്രം ഒതുങ്ങുന്ന, തെരുവുമേല്‍വിലാസങ്ങളില്ലാത്ത ഒരേ ഒരു രാജ്യം. ഒരു ബന്ധുവോ, രാഷ്ട്രീയ ഇളമുറക്കാരനോ ഭരണാധികാരത്തിന്‍റെ പിന്തുടര്‍ച്ചക്കാരനായി വരാത്ത ഏക ഏകാധിപത്യരാഷ്ട്രവും ഇതു തന്നെയാകും. അവിടുത്തെ ജനസംഖ്യയാണെങ്കില്‍ ആയിരത്തിയിരുന്നൂറില്‍ താഴെയും! ഒരു പക്ഷേ,Continue Reading

ഏതു ഭാഷയിൽ എഴുതുന്നവരായാലും, ലോകത്തിന്റെ ഏതു ഭാഗത്തുനിന്ന് എഴുതുന്നവരായാലും, ഏത് കാലത്ത് എഴുതുന്നവരായാലും കവികൾ ഒരേ ഗോത്രത്തിൽപെട്ടവരാണ് എന്ന വികാരം പ്രായമാകുംതോറും എന്നിൽ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. മറ്റൊരു കാലത്ത്, മറ്റൊരു ഭാഷയിൽ, മറ്റൊരു ദേശത്ത് എഴുതിയ കവി ഇന്ന് എന്നോട് സംസാരിക്കുന്നുണ്ടെങ്കിൽ ആ കവി വർത്തമാനകാലത്തെ കവികൂടിയാണെന്ന് എനിക്ക് പൂർണ്ണമായി ബോധ്യപ്പെടുന്നു. ഷേക്സ്പിയറിൻ്റെയോ കബീറിന്റെയോ ബുല്ലേ ഷായുടെയോ തുക്കാറാമിൻ്റെയോ മീരയുടെയോ കവിതകൾ വായിക്കുമ്പോൾ എന്റെ വികാരം ശരിതന്നെയാണെന്ന് ഞാൻ തിരിച്ചറിയുന്നു.Continue Reading