സച്ചിദാനന്ദൻ

ഏതു ഭാഷയിൽ എഴുതുന്നവരായാലും, ലോകത്തിന്റെ ഏതു ഭാഗത്തുനിന്ന് എഴുതുന്നവരായാലും, ഏത് കാലത്ത് എഴുതുന്നവരായാലും കവികൾ ഒരേ ഗോത്രത്തിൽപെട്ടവരാണ് എന്ന വികാരം പ്രായമാകുംതോറും എന്നിൽ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. മറ്റൊരു കാലത്ത്, മറ്റൊരു ഭാഷയിൽ, മറ്റൊരു ദേശത്ത് എഴുതിയ കവി ഇന്ന് എന്നോട് സംസാരിക്കുന്നുണ്ടെങ്കിൽ ആ കവി വർത്തമാനകാലത്തെ കവികൂടിയാണെന്ന് എനിക്ക് പൂർണ്ണമായി ബോധ്യപ്പെടുന്നു. ഷേക്സ്പിയറിൻ്റെയോ കബീറിന്റെയോ ബുല്ലേ ഷായുടെയോ തുക്കാറാമിൻ്റെയോ മീരയുടെയോ കവിതകൾ വായിക്കുമ്പോൾ എന്റെ വികാരം ശരിതന്നെയാണെന്ന് ഞാൻ തിരിച്ചറിയുന്നു.Continue Reading