January 2025 (Page 5)

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, പത്ത് വര്‍ഷത്തോളം പ്രഫസര്‍ റൂബകാന്തത്തിന്‍റെ കുടുംബവും ഞങ്ങളും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ഒരേ കോളനിയിലെ താമസക്കാരായിരുന്നു. ഒരു മിന്നല്‍ സന്ദര്‍ശനത്തിന് വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഫോണിലൂടെ അടുത്തെവിടെയോ നിന്ന് ഭാര്യ പ്രിയയാണ് പ്രാതലിന് കണക്കാക്കി എത്താന്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് ഇത്രയും കൂടി പറഞ്ഞു: “മാഷേ, ഞാന്‍ മകളോടൊപ്പം രാവിലെ പുറത്തിറങ്ങും. ബ്രിഗേഡ് റോഡും കബന്‍ പാര്‍ക്കും കമേഴ്സ്യല്‍ സ്റ്റ്രീറ്റും ഒക്കെ കഴിഞ്ഞ് വൈകുന്നേരമാവും തിരിച്ചെത്താൻ. നേരത്തേ ഏറ്റContinue Reading

എൻ്റെ കവിത!പൊള്ളിക്കുന്നുണ്ടെന്ന്,സുഖപ്പെടുത്തുന്നുണ്ടെന്ന്,ലഹരിയിലേക്ക് പതഞ്ഞൊഴുകിച്ചേരുന്നുണ്ടെന്ന്, മത്സ്യവേട്ടകളാണെന്ന്,പക്ഷിപ്പിടച്ചിലുകളാണെന്ന്,വലവിരിക്കുന്നുണ്ടെന്ന്,നിലാവിലേർപ്പെടുന്നുണ്ടെന്ന്,വെളിച്ചപ്പെടുന്നുണ്ടെന്ന്,കാറ്റും തിരമാലകളുംഒഴുക്കുമുണ്ടെന്ന്, കുരിശേറുന്നുണ്ടെന്ന്,മൂന്നാംപക്കം ഉയിർത്തെണീറ്റ്കല്ലറകൾ പൊളിച്ചടുക്കുന്നുണ്ടെന്ന്,ലോകത്തെ ജ്ഞാനസ്നാനംചെയ്യുന്നുണ്ടെന്ന്, മെയ്ക്കച്ചവടത്തെരുവുകളിൽകരുണയുടെ കൽവിളക്കുകൾ കൊളുത്തുന്നുണ്ടെന്ന്, നിശബ്ദതകളിൽപ്രേമത്തിൻ്റെകടുക് താളിക്കുന്നുണ്ടെന്ന്,കാമത്തിൻ്റെ കാട്ടുപൂക്കൾചൂടുന്നുണ്ടെന്ന്,ഇണമനുഷ്യരോടൊത്ത്ഇളനീരൂറ്റിക്കുടിച്ച്ഇളവെയിലു കായുന്നുണ്ടെന്ന്, ആറ്റുവഞ്ചികളുലയുമ്പോൾ കാറ്റിലലിയുന്നുണ്ടെന്ന്,പവിഴമല്ലിച്ചൊടികളിൽപൂക്കൾ കൊരുത്തിടുന്നുണ്ടെന്ന്, നാലുവരിപ്പാതകളിൽപച്ചവെളിച്ചവും കാത്ത് മുറുകിക്കിടക്കുന്നുണ്ടെന്ന്, നോവുകളുടെഅയഞ്ഞ സംഗീതത്തെപ്രാർത്ഥനകൾക്ക്കാവലിരുത്തുന്നുണ്ടെന്ന്, കരയുന്നുണ്ടെന്ന്,ചിരിക്കുന്നുണ്ടെന്ന്,ഉണർവിൻ്റെ ഭ്രാന്തുകളിലേക്ക്രതിയുടെ മഴപ്പാറ്റകളെതുറന്നു വിടുന്നുണ്ടെന്ന്, ലോകമേ,നീ സാക്ഷ്യപ്പെടുത്തുകയില്ലേ?ഞാനിതാ,ഇറ്റുവീണ്വറ്റിപ്പോകാറായിരിക്കുന്നു. കവർ : ജ്യോതിസ് പരവൂർContinue Reading

അറുപത്തിനാല് വർഷങ്ങളായി അടുപ്പമുണ്ടെങ്കിലും ഹേമ ഗിരിയുടെ വീട്ടിൽ ആദ്യമായി വരുന്നത് കല്യാണനാളിലാണ്. ചിലയിടങ്ങളിൽ മേൽക്കൂര വാർത്തതും മറ്റിടങ്ങളിൽ ഓട് നിരത്തിയതുമായ ഒരു ഭീമൻ കെട്ടിടമാണ് ഗിരിയുടെ വീട്. പല സമയങ്ങളിലായി പുതുക്കിപ്പണിഞ്ഞതാണെന്ന് ആർക്കും വേഗം മനസ്സിലാകും. വശത്തായി ഒരു വലിയ കളപ്പുരയും തൊഴുത്തും. തൊഴുത്തിൽ മണികെട്ടിയ മൂന്നു പശുക്കളും കിടാങ്ങളും. പറമ്പിൽ കുടുംബത്തിന്റെ സമ്പന്നതയെ വിളിച്ചോതിക്കൊണ്ട് വലിയ കച്ചിത്തുറുവുകൾ രണ്ടു തെങ്ങുകൾക്ക് ചുറ്റുമായി ക്ഷമയോടെ നിൽക്കുന്നു. മുറ്റത്ത് അയകളിൽ എണ്ണമറ്റContinue Reading

എം ടി ക്ക് ശേഷം എസ് ജയചന്ദ്രൻ നായരും വിടവാങ്ങിയിരിക്കുന്നു. രണ്ടുപേരും മലയാളം കണ്ട മികച്ച പത്രാധിപന്മാർ. മലയാള സാഹിത്യത്തിൽ ആധുനികതയുടെ സ്വാംശീകരണത്തിന് വഴി ഒരുക്കുന്നതിൽ രണ്ടുപേരും നടന്ന് തീർത്ത ഭൂമിക വളരെ വലുതാണ്. മാതൃഭൂമിയുടെ തട്ടകമായ കോഴിക്കോട് നഗരത്തിന്റെ വളക്കൂറുള്ള മണ്ണിൽ നിന്ന് എം ടി വളർന്ന് വലുതായെങ്കിൽ അന്ന് ഇതൊന്നും വലുതായി അവകാശപ്പെടാൻ ഇല്ലാതിരുന്ന തലസ്ഥാനനഗരിയിൽ നിന്നാണ് ജയചന്ദ്രൻ നായർ തന്റെ നിയോഗം ഏറ്റെടുത്തത് എന്ന വ്യത്യാസമുണ്ട്.Continue Reading

2024 ൽ പുറത്തിറങ്ങിയ ഇരുന്നൂറിനടുത്ത് മലയാള സിനിമകളിൽ ഇക്കുറി ഇരുപത്തിആറോളം സിനിമകൾ വിജയിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.700 കോടി നഷ്ടമുണ്ടായി എന്നും പറയുന്നു. 2024 ൽ കാണാൻ സാധിച്ച സിനിമകളിൽ ഇഷ്ടപ്പെട്ട പത്തോളം സിനിമകളെക്കുറിച്ച് സൂചിപ്പിക്കുകയാണ്. 1. ആട്ടം ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ ആട്ടം ‘ 2024 ലാണ് പുറത്തിറങ്ങിയത്. മികച്ച സിനിമയ്ക്കുള്ള ദേശീയഅവാർഡു കിട്ടിയതോടെ സിനിമ ഏറെ ചർച്ചചെയ്യപ്പെട്ടു. വിനയ് ഫോർട്ട്, ഷാജോൺ, സറിൻContinue Reading