January 2023 (Page 3)

ഈയിടെയാണ് അറിഞ്ഞത്, മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഒരു കത്തിലൂടെയാണ് മലയാളികളിൽ പലരും ആമസോൺ കാടുകൾ അടക്കമുള്ള കാടുകളല്ല പകരം സമുദ്രങ്ങളാണ് നമുക്ക് ശ്വസിക്കാനുള്ള ഓക്സിജൻ ഉണ്ടാക്കുന്നത് എന്ന് “പഠിച്ചത്” എന്ന്. പ്രസിദ്ധീകരിച്ച ഒരു കത്തിന്റെ കോപ്പിയും ഷെയർ ചെയ്തു കണ്ടു. ഫെയ്‌സ്ബുക്കിൽ കണ്ട ഈ വാർത്ത ശരിയാണെങ്കിൽ, തീർത്തും നിരുത്തരവാദപരമായാണ് മാതൃഭൂമി പോലൊരു പ്രസിദ്ധീകരണം ഇങ്ങനെ ഒരു തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചത്. കേരളത്തിൽ നടക്കുന്ന “വന-പരിസ്ഥിതി വിരുദ്ധ ശാസ്ത്ര വാദികളുടെContinue Reading

ഭാഗം ഒന്ന് യാത്രകൾ എന്നെ എന്നും ത്രസിപ്പിക്കാറുണ്ട്. ഒരു കുട്ടിയുടെ ജിജ്ഞാസയോടെ ഓരോ കാഴ്ചയും കണ്ട് നിൽക്കാറുണ്ട്….. ഈ യാത്ര പല കാരണങ്ങൾ കൊണ്ടും വ്യത്യസ്‌തമായിരുന്നു. ബ്രിട്ടീഷ് പൗരത്വം കിട്ടിയതിന് ശേഷമുള്ള യാത്രകൾ തുലോം നിഷ്പ്രയാസം ആയിരുന്നു. വിസ ലഭിക്കുന്നതിന് പ്രയാസങ്ങൾ യാതൊന്നും തന്നെ നേരിടാറുമില്ല. മിക്ക നാടുകളും സന്ദർശിക്കുമ്പോൾ ഇമ്മിഗ്രേഷനിൽ ബ്രിട്ടീഷ് പാസ്പോര്ട്ട് കൊടുത്താൽ യാതൊരു ചോദ്യവും ഇല്ലാതെ സ്റ്റാമ്പ് അടിച്ചു ആ നാട്ടിലേക്ക് സ്വാഗതം എന്ന് പറയും.Continue Reading

“മേരിക്കുട്ടിയുടെ ഒറ്റപ്പാളി ജനൽ” എന്ന പ്രയോഗം എന്നും ഗ്രാമത്തിൻ്റെ ഉൾത്തടങ്ങളിൽ ഉയർത്തുക ആകാംക്ഷയാണ്.പണ്ട് അതൊരു സത്യവും, ഇന്ന്, വഴി വീതികൂട്ടിക്കൊണ്ടുള്ള പട്ട ണവത്കരണം മേരിക്കുട്ടിയുടെ വീടുതന്നെ ഒരു ഗതകാല സ്മൃതിയാക്കി മാറ്റിയപ്പോൾ, അതൊരു സജീവമായ മിത്തും.ഗ്രാമത്തിലെ കവലയിൽ സംഭവങ്ങൾക്ക് കാലങ്ങളായുള്ള ഏക ദൃക് സാക്ഷിയായിരുന്നു മേരിക്കുട്ടി.എപ്പോഴും തൻ്റെ വീടിൻ്റെ മുകളിലെ നിലയുടെ അടച്ചുകെട്ടിയ വരാന്തയിലെ ഒറ്റപ്പാളി ജനലിൽ, കപ്പലിലെ കപ്പിത്താനെപ്പോലെ ഇമചിമ്മാതെ, സാകൂതം വീക്ഷിച്ചുകൊണ്ട് ഇരുന്നിരുന്ന, മേരിക്കുട്ടിയുടെ മുഖം ഗ്രാമീണർക്ക്Continue Reading

രാവിലെ ബാങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അല്പം നേരത്തേ ഇറങ്ങിയതായിരുന്നു.ലെഔട്ടിന്‍റെ ഗേറ്റിനടുത്തു വെച്ച് പഴയ ശിഷ്യ ആന്‍ എതിരെ വന്നു.ആന്‍ ജോലിയുമായി വിദേശത്താണ്. മൂന്നാഴ്ചത്തെ ഒഴിവില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. കോവിഡിന് മുന്‍പ് മുതലുള്ള വിശേഷങ്ങള്‍ പറയാനും കേള്‍ക്കാനുമുണ്ടായിരുന്നു.പ്രിയശിഷ്യയായിരുന്നു ലണ്ടനിൽ ജനിച്ച് വളർന്ന – കണക്ക് ഇഷ്ടവിഷയമായിരുന്ന- കണക്ക് ടെക്സ്റ്റ് പുസ്തകത്തിന്‍റെ ആദ്യപേജില്‍, ഭംഗിയുള്ള കൈപ്പടയില്‍, ‘The Sine Cosine and Multiple signsoft at a tangent makes meContinue Reading

വഴി തെറ്റിപ്പോയ ഒരുവന്‍വീട്ടിലേക്ക് നടക്കുന്നതു പോലെയല്ലവഴി തെറ്റിയ ഒരുവള്‍വീടു തേടുന്നത്. അവന്‍ കണ്ണു കൊണ്ട് തേടുംവീടിനെ.അവള്‍ ഇന്ദ്രിയങ്ങളഞ്ചു കൊണ്ടും. അവന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടു തേടുംവീടിനെ.അവള്‍ സ്വപ്നങ്ങള്‍ കൊണ്ടും. അവന്‍ വീട്ടുമ്മറം തേടുംവീടിനെ.അവള്‍ അടുക്കളപ്പുറവും. അവന്‍ അതിരിലെ മരം തേടുംവീടിനെ.അവള്‍ വേലിപ്പൂവും. അവന്‍ മണ്ണില്‍പ്പതിഞ്ഞ കാല്പാട് തേടുംവീടിനെ.അവള്‍ ആകാശത്തലിഞ്ഞു പോയ ചിറകുകളും. അവന്‍ കുട്ടികളുടെ കലമ്പല്‍ തേടുംവീടിനെ.അവള്‍ വിശന്നെരിഞ്ഞ കരച്ചിലും. അവന്‍ മുറ്റത്തു വിരിഞ്ഞ മുല്ല മണം തേടുംവീടിനെ.അവള്‍ ശയ്യയിലരഞ്ഞ ജീവിതവും.Continue Reading