January 2018 (Page 3)

ഇന്ത്യയിൽ കവിതയ്ക്കുവേണ്ടി മാത്രമായി നടത്തുന്ന ഏറ്റവും വലിയ ഉത്സവമാണ് കവിതയുടെ കാർണിവൽ. 2016 ൽ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ തുടക്കം കുറിച്ച കാർണിവൽ ഒന്നാം എഡിഷനോടെത്തന്നെ ശ്രദ്ധിക്കപ്പെട്ടു. പുതുകവിതയുടെ 25 വർഷങ്ങൾ എന്ന വിഷയത്തിലൂന്നിയ ഒന്നാം എഡിഷനുശേഷം  ‘കവിതയുടെ അതീതസഞ്ചാരങ്ങൾ’ എന്ന മുഖ്യപ്രമേയം മുൻനിർത്തി കാർണിവലിന്റെ രണ്ടാം പതിപ്പ് 2017 ജനുവരിയിൽ അഞ്ചു ദിനങ്ങളിലായി നടക്കുകയുണ്ടായി,  ദക്ഷിണേന്ത്യൻ കവികളെ ഉൾപ്പെടുത്തി നടത്തിയ  ദേശീയ കവിതാവിവർത്തന ശില്പശാല  അടക്കം വൈവിദ്ധ്യപൂർണ്ണമായContinue Reading

[dropcap]പു[/dropcap]ഴയുടെ രുചിയെന്തെന്ന് സമുദ്രത്തോടുതന്നെ ചോദിക്കണം തനിയേയിരിക്കുമ്പോള്‍ താനേ പൊഴിയുന്ന കണ്ണീര്‍ക്കണത്തോടു തിരക്കേണ്ടിവരും അജ്ഞാത ദുഖങ്ങളുടെ രാസനാമങ്ങള്‍…. കൊടുങ്കാറ്റുകളുടെ നാടും വീടും ചെറു കാറ്റുകളോടു ചോദിച്ചാലവ പറഞ്ഞെന്നുവരും… ഓരോ പച്ചിലയിലുമുണ്ട് കൊടുങ്കാടുകളുടെ മേല്‍വിലാസങ്ങള്‍ ഓരോ മണല്‍ത്തരിയിലുമുണ്ടാവും മരുഭൂമിയുടെ ഇതുവരെ മറിച്ചുനോക്കാത്ത വെയില്‍ താളുകള്‍… ഓരോ നാഡീമിടിപ്പിലുമുണ്ട് മഹാവിസ്ഫോടനത്തിലെ അടങ്ങാത്തയലയൊലികള്‍… മാറോടണയ്ക്കുന്ന ഓരോ സ്നേഹത്തിലും കാണാം ഭൂഗുരുത്വ ബലരേഖകള്‍… പ്രപഞ്ചത്തിന്റ ഒറ്റ സ്പന്ദനത്തില്‍ത്തന്നെ നാം കോടിവട്ടം സ്പന്ദിക്കുന്നു അതിന്റെ ഒരു നിമിഷത്തില്‍നിന്നും ഒരായുസ്സുതന്നെContinue Reading

[dropcap]മ[/dropcap]ക്കൾ രാഷ്ട്രീയത്തിന്‍റെ പിന്തുടർച്ചക്കാർ ,ഇന്ത്യയിലെ ദ്രാവിഡ മുന്നേറ്റത്തിന്‍റെ ഈറ്റില്ലം ഇതൊക്കെയാണ് പഴയ കാലത്തെ മദ്രാസ് എന്ന തമിഴ്നാടിന്‍റെ വിശേഷണങ്ങൾ . കറുപ്പിന്‍റെ വീര്യത്തെ ആരാധിക്കുന്ന, രാമന് പകരം രാവണനെ വീരനായി ആരാധിക്കുന്ന, പുഷ്പങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയുണ്ടിവിടെ .ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ തുടങ്ങി ഇന്നുള്ള കർഷക പ്രക്ഷോഭങ്ങളിൽ വരെ തമിഴന്‍റെ കയ്യൊപ്പുണ്ട് . സ്വാതന്ത്ര്യ സമരത്തിന്‍റെ സാഹചര്യത്തിൽ കോൺഗ്രസ് എന്നൊരു കുടക്കീഴിൽ നിലനിന്നുവെങ്കിലും തമിഴൻ എന്ന വികാരംContinue Reading

[dropcap]ഒരു[/dropcap] കുഴിയാനയുടെ ജന്മമായ് കുഴിഞ്ഞ് കുഴിഞ്ഞ് പോകെ ഒരു രൂപാന്തരത്തെപ്പറ്റി ആലോചിച്ചു പോലുമില്ല ഒരു വാക്കിന്റെ ഹിമകണമുള്ളിൽ വീണപ്പോ ഴെന്തോ മുളയ്ക്കു ന്നു പരുപരുപ്പെല്ലാം അടർന്നു പോകുന്നു മൃദുത്വമാർന്നൊരു തഴുകൽ നേർത്ത ചിറകുകൾ പുതിയ ലോകത്തിൻ വിടർന്ന പാളികൾ, വിഭൂഷകൾ അനന്തമാകാശം സുഗന്ധിയാം തെന്നൽ മധുകണമുള്ളിൽ ഉറങ്ങും പൂവുകൾ വിളിക്കുന്നൂ മൂകം ഭാരമൊഴിയും പോൽ ദേഹമുയർന്നു പോയ് ലോകം പുതിയ ഭാവത്തിൽ കൊഴിഞ്ഞു വീഴുന്നു നിമിഷ പുഷ്പങ്ങൾ വിരിച്ചിട്ട വലയിൽContinue Reading

[dropcap]ഒ[/dropcap]രിക്കൽ നിക്കോളയേവ് സ്റ്റേഷനിൽ വച്ച് രണ്ടു കൂട്ടുകാർ കണ്ടുമുട്ടി; ഒരാൾ നന്നായി തടിച്ചിട്ടായിരുന്നു, മറ്റേയാൾ ശരിക്കും മെലിഞ്ഞും. തടിച്ചയാൾ സ്റ്റേഷനിൽ നിന്ന് ഡിന്നർ കഴിച്ചിറങ്ങുകയായിരുന്നു; വെണ്ണയുടെ മയം മാറാത്ത ചുണ്ടുകൾ മൂത്ത ചെറിപ്പഴങ്ങൾ പോലെ മിനുങ്ങുന്നു. മേൽത്തരം വീഞ്ഞിന്റെയും വാസനത്തൈലത്തിന്റെയും മണം അയാളെ ചൂഴ്ന്നുനില്ക്കുന്നുണ്ട്. മെലിഞ്ഞയാൾ ട്രെയിനിൽ നിന്ന് ഇറങ്ങിയപാടെയാണ്‌. കുറേ സഞ്ചികളും കെട്ടുകളും പെട്ടികളും അയാൾ അടുക്കിപ്പിടിച്ചിരിക്കുന്നു. പന്നിയിറച്ചിയും വില കുറഞ്ഞ കാപ്പിപ്പൊടിയുമാണ്‌ അയാളെ മണക്കുന്നത്. അയാളുടെ പിന്നിൽContinue Reading