ശ്രീല വി.വി

  പണ്ട് നമ്മളൊന്നിച്ചെടുത്ത ആ പഴയ ഫോട്ടോ പരിശോധിക്കയായിരുന്നു ഞാൻ കാലമേറെക്കഴിഞ്ഞിട്ടും മങ്ങിപ്പോകാത്ത ചിത്രത്തിൽ നാം പുഞ്ചിരിക്കുന്നു കടൽഭിത്തിയോട് ചാരി നിന്നപ്പോൾ ഫ്രെയ്മിനകത്തേയ്ക്ക് ചുവട്ടിൽ നാമിരിക്കാറുള്ള ബദാംമരത്തെക്കൂടി ഉൾപ്പെടുത്തണമെന്ന് നീ നിർദ്ദേശിച്ചിരുന്നു അപരിചിതൻ അക്ഷമയോടെ നമ്മെ പകർത്തുന്നതിനിടയിൽ അപ്പോൾ പറന്നുവന്ന ദേശാടനക്കിളികൾ പശ്ചാത്തലം കൂടുതൽ മനോഹരമാക്കി ഫോട്ടോയിലെ കടലിൽ കാണുന്ന കുഞ്ഞുവര ഒന്നിച്ചു നാം കണ്ട തോണിയുടേതാണെന്ന് നമുക്കേ അറിയൂ വീശിയടിച്ചൊരു ഉപ്പു കാറ്റിൽ നാം വേറേ വേറേ ഫ്രെയ്മുകളിലേക്കുംContinue Reading

  വിളറിയ ഒരു ചന്ദ്രക്കല രാവിന്റെ സൂർ ബഹാറിൽ മീട്ടുകയാണ് ദ്രുപദ് അംഗം ആകാശത്തപ്പോൾ സ്വരങ്ങളുടെ നക്ഷത്ര വസന്തം നിശയിൽ വിടരുന്ന പൂക്കളിലെ നറുമണമായ്. അത് നിറയുന്നു മിന്നാമിനുങ്ങുകളുടെ വെളിച്ചത്തുള്ളികളിൽ വീണു ചിതറുന്നു നിലാവിൽ കൈകോർത്ത് നടക്കുന്ന പ്രണയികൾക്ക് കേൾക്കാനാവുന്നൂ ആ സംഗീതധാര ഇരുളിനെ ധ്യാനിച്ച് പോകുന്ന ഏകാകിയായ പാന്ഥനതിന്റെ പൊരുളറിയാവുന്നു പുലർമഞ്ഞു തുടച്ച് രവിയെത്തുമ്പോൾ മാഞ്ഞു പോകയായ് രാവിൻ നിറച്ചാർത്തുകൾ പ്രപഞ്ചമുണരുമ്പോൾ കേൾവിയിൽ നിന്നകന്നു പോകുന്നു ചില രാഗങ്ങൾContinue Reading

ഒരു കുഴിയാനയുടെ ജന്മമായ് കുഴിഞ്ഞ് കുഴിഞ്ഞ് പോകെ ഒരു രൂപാന്തരത്തെപ്പറ്റി ആലോചിച്ചു പോലുമില്ല ഒരു വാക്കിന്റെ ഹിമകണമുള്ളിൽ വീണപ്പോ ഴെന്തോ മുളയ്ക്കു ന്നു പരുപരുപ്പെല്ലാം അടർന്നു പോകുന്നു മൃദുത്വമാർന്നൊരു തഴുകൽ നേർത്ത ചിറകുകൾ പുതിയ ലോകത്തിൻ വിടർന്ന പാളികൾ, വിഭൂഷകൾ അനന്തമാകാശം സുഗന്ധിയാം തെന്നൽ മധുകണമുള്ളിൽ ഉറങ്ങും പൂവുകൾ വിളിക്കുന്നൂ മൂകം ഭാരമൊഴിയും പോൽ ദേഹമുയർന്നു പോയ് ലോകം പുതിയ ഭാവത്തിൽ കൊഴിഞ്ഞു വീഴുന്നു നിമിഷ പുഷ്പങ്ങൾ വിരിച്ചിട്ട വലയിൽContinue Reading