LITERATURE (Page 94)

അവധി ദിവസമാണ്. ചില ലേഖനങ്ങൾ വായിച്ചു തീർക്കാനുണ്ട്. കുറിപ്പുകൾ തയ്യാറാക്കിയവ ഒന്നു കൂടെ ശരിപ്പെടുത്താനുമുണ്ട്. നിർബന്ധമായി ചെയ്യേണ്ടവയൊന്നുമല്ല. മറ്റ് പണിയൊന്നുമില്ലാത്ത സ്ഥിതിക്ക് ഇതൊക്കെ തീർക്കണോ അതോ ചുമ്മാ കോലായിലങ്ങനെ ഇരിക്കണോ എന്നായി ആലോചന.മുറ്റത്തെ ചെണ്ടുമല്ലിയിലും നന്ത്യാർവട്ടത്തിലും വന്നു ചുറ്റിത്തിരിയുന്ന പൂമ്പാറ്റകളെയും നോക്കി ഇരുന്നപ്പോൾ ദിവാസ്വപ്നത്തിൽ അങ്ങനെ ലയിച്ചിരിക്കണമോ എന്നോർത്തു.തീരുമാനമെടുക്കാനാകാതെ രണ്ടുവീടപ്പുറം വരെ കേൾക്കുന്ന ശബ്ദത്തിൽ ‘ഹൂയ്’ എന്നുറക്കെ കോട്ടുവായയുമിട്ട് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.കഴിഞ്ഞ രണ്ടാഴ്ചയായി നല്ല തിരക്കാണ്. ഔദ്യോഗികമായ മീറ്റിംങ്ങുകൾ,Continue Reading

ചെറുകഥകളുടെ ദൈർഘ്യത്തെക്കുറിച്ച് കൂടെക്കൂടെ ചർച്ചകൾ ഉണ്ടാകാറുണ്ട്. തീരെച്ചെറുതോ അമിത വലിപ്പമുള്ളവയോ ആകരുത് ചെറുകഥ എന്ന് മാത്രമേ ഇക്കാര്യത്തിൽ പറയാൻ പറ്റൂ. രണ്ടോ മൂന്നോ പേജുകളിൽ ഒരു ജീവിതത്തെ മുഴുവനായി പറയാൻ പ്രാഗത്ഭ്യം ഉള്ള കഥാകൃത്തുക്കൾ ഉണ്ടായിരുന്നു നമുക്ക്. ഇന്നുമുണ്ട്. പക്ഷേ, ഈയടുത്തായി സുദീർഘങ്ങളായ കഥകളുടെ എണ്ണം കൂടി വരുന്നു. രണ്ടോ മൂന്നോ എന്നത് പോയി അഞ്ചും ആറും പേജുകളിലേക്ക് അവ പരന്നു. ഇന്നിപ്പോൾ മുഖ്യധാരാ വാരികകളുടെ പേജ് ലേ ഔട്ട്,Continue Reading

കാനഡയിലെ നയാഗ്ര സ്റ്റേറ്റ് മഞ്ഞുകാലം കൊണ്ടാടുകയാണ്. കാലാവസ്ഥക്കനുസരിച്ചുള്ള ഔദ്യോഗിക സമയമാറ്റം ഗവണ്മെന്റ് പ്രഖ്യാാപിച്ചത് ഇന്നലെ. സമയത്തിൽ വീണുകിട്ടിയ ലാഭം ഇന്നുമാത്രം ഉറക്കത്തിനായി വിനിയോഗിക്കാമല്ലോ. രാമു കാനഡക്കാരി ഭാര്യയോടും കുഞ്ഞിനോടും ഒപ്പം കമ്പിളിക്കുള്ളിലെ നീണ്ട സുഖനിദ്ര അവിഘ്നം തുടർന്നു. അപ്പോഴാണ് കിളിക്കൊഞ്ചൽ പോലെ മധുരതരായ ഒരു വാട്ട്സാപ്പ് സന്ദേശത്തിന്റെ ശബ്ദം. രാമുവിനോടൊപ്പം ജേണലിസ്റ്റായി ഒരു രാജ്യാന്തര മഗസീനിൽ ജോലി ചെയ്യുന്ന സാറയുമായി വർഷങ്ങൾനീണ്ട പ്രണയത്തിനൊടുവിൽ വിവാഹം നടന്നത് അഞ്ചുവർഷം മുൻപ്. ഇപ്പോൾContinue Reading

മാന്ത്രികക്കല്ലുകൾ കൊണ്ടു മാത്രംപണിതീർത്തെടുത്ത കൊട്ടാരത്തിന്റെനടുത്തളത്തിലൊരു സിംഹാസനമുണ്ട്. സാലഭഞ്ജികമാർ കഥ പറയുന്നഒമ്പതു പടിക്കെട്ടുകളുള്ളത്.മയൂരം പോലും മങ്ങിപ്പോകുന്നവർണ്ണക്കല്ലുകൾ പതിച്ചത്. അതിലേക്കൊരു പ്രവേശന ടിക്കറ്റ്നിനക്കായ് ഞാൻ കാത്തു വെച്ചിട്ടുണ്ട്. ഓരോ ചവിട്ടുപടിയിലും ഒരു കഥയുംഒരേ ഒരു ചോദ്യവുമുണ്ടായിരിക്കുംവേതാളത്തെപ്പോലെ നീയെന്നെതോളിലെടുത്തിട്ടു വേണം പടികയറുവാൻ. മനസ്സിന്റെ, പാതി മാത്രം ചാരിയതുംചേർത്തടച്ചതും മലർക്കെ തുറന്നതുമായകൊച്ചു കൊച്ചു കിളിവാതിലുകളിലൂടെയുംപിരിയൻ ഗോവണികളിലൂടെയുമായിരിക്കുംകഥയുടെ തൊട്ടും തൊടാതെയുമുള്ള സഞ്ചാരംനിനക്കു പരിചയമില്ലാത്ത ഇടങ്ങളാണത്. എന്റെ കഴുത്തിലെ ചരടിൽ തൂക്കിയതുകൽ സഞ്ചി നിറയെ നിനക്കുള്ളഉത്തരങ്ങളുടെ മരതകക്കല്ലുകളാണ്.മാന്ത്രികക്കൊട്ടാരത്തിന്റെ ദ്വാരപാലികയുംസൂക്ഷിപ്പുകാരിയുംContinue Reading

(Inspired by Tagore – ‘Religion of Man’) പച്ചപ്പുകളിലൂടെ ഊർന്നിറങ്ങിയ സൂര്യരശ്മികൾ കറുപ്പും മഞ്ഞയും വരകളെ തിളക്കി. ഇളകുന്ന ദൃഢപേശികൾക്ക് മുകളിൽ അവ താഴുകയും ഉയരുകയും ചെയ്തു. ശാന്തസമുദ്രത്തിൽ തിരകളെന്ന പോലെ. നരി നടക്കുകയായിരുന്നു. വിശപ്പധികമില്ലാത്ത ദിവസം. തലേന്നാളത്തെ സുഭിക്ഷമായ മാൻസദ്യയുടെ രുചി നാവിൽ തങ്ങി നിൽക്കുന്നു . നീണ്ട നാവ് പുറത്തിട്ട് നരി തന്‍റെ ചുണ്ടുകൾ നക്കി. കുറ്റിക്കാട്ടിലെ വളർന്ന പുല്ലുകൾക്കിടയിലൂടെ നടന്ന് നടന്ന് താൻ നദീതീരത്തെത്തിയെന്ന്Continue Reading