LITERATURE (Page 47)

“ൻ്റെ ലീവ് ശരിയായി, ഉമ്മാക്കെന്താ കൊണ്ടുവരേണ്ടത്?”പ്രായാധിക്യത്തിന്റെ അസ്ക്യതകളെ പേറിക്കഴിയുന്ന മാതൃത്വത്തിൻ്റെ, ചെവിയോട് ചേർത്തുവെച്ച ഫോണിൽ തൻ്റെ മകൻ, വിദൂരതയിൽനിന്ന് ഏറെ കേൾക്കാൻ കൊതിച്ച സന്തോഷവാർത്തയറിയിച്ചപ്പോൾ ആ മാതൃഹൃദയത്തിന് ആഹ്ലാദിക്കാതിരിക്കാനായില്ല. “ഇക്കൊന്നും വേണ്ട! കണ്ണടയുന്നതിന് മുന്നെ ൻ്റെ മോനെയൊന്നു കണ്ടാൽ മതി” എന്ന സ്നേഹഭാഷണത്തിലൊതുക്കുകയും “ഹോജ രാജാവായ തമ്പുരാനേ, ൻ്റെ മോനെ ഒരെടങ്ങേറും കൂടാണ്ട് ഇങ്ങെത്തിക്കണേ” എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതിനിടയിൽ കയറൂരി വന്ന ആരുടെയോ പശു പറമ്പിലെ തെങ്ങിൻതൈ കടിച്ചു തിന്നുന്നത്Continue Reading

ഇന്ത്യയിൽ ഇന്ന് ട്രാം സർവീസ് നിലനിൽക്കുന്ന ഏക നഗരമായ കൊൽക്കത്തയും ട്രാമുകളോട് വിടപറയാൻ ഒരുങ്ങുന്നു. സെൻട്രൽ കൊൽക്കത്തയിലെ മൈതാനിനും എസ്‌പ്ലനേഡിനും ഇടയിലുള്ള ഒരു ചെറിയ പൈതൃക പ്രദേശം ഒഴികെ നഗരത്തിലുടനീളമുള്ള ട്രാം സർവീസുകൾ നിർത്തലാക്കുമെന്ന് ബംഗാൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ 150 വർഷത്തിലേറെ പഴക്കമുള്ള ചരിത്രത്തെ ഉള്ളിലൊളിപ്പിച്ച ഗതാഗതസംവിധാനമാണ് കൊൽക്കത്തയ്ക്ക് നഷ്ടമാവുന്നത്. ഇന്ത്യയിൽ, കൊൽക്കത്തയുടേത് നിലവിലുള്ള അവസാനത്തെ ട്രാം സംവിധാനമാണ് – 1964-ൽ മുംബൈയും 1963-ൽ ഡൽഹിയും 1953-ൽ ചെന്നൈയുംContinue Reading

അടുത്തകാലത്തൊന്നും ഇത്രയും മനോഹരവും ആസ്വാദ്യകരവുമായ ഒരു യാത്രാനുഭവം വായിച്ചിട്ടില്ല. ശ്രീ ജി സാജൻ സകുടുംബം നടത്തിയ ഒരു വിദേശയാത്രയുടെ കിടിലൻ വിവരണമാണ് ” മദ്ധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ “.എസ് കെ പൊറ്റെക്കാട്ടിന്റെ പ്രവാസയാത്രകളുടെ രസികത്തവും സാഹസികതയും സാജന്റെ കൃതിയിലും ദൃശ്യമാണ്. ഇന്റർനെറ്റിന്റെയും വിക്കിപീഡിയയുടെയും സോഷ്യൽ നെറ്റ് വർക്കിന്റെയും കാലത്താണ് സാജനും കുടുംബവും അപരിചിതമായൊരു പ്രവിശ്യ തേടി സഞ്ചരിക്കുന്നത്. ഏഴു വൻകരയിലും യാത്രചെയ്ത മലയാളികളുടെ പൊതുബോധത്തിന് ഇതൊന്നും ഇന്ന് പുത്തരിയല്ല.Continue Reading

ഒരുവന്റെകാൽച്ചവിട്ടേറ്റ്ഉയിർക്കാമെന്നു മോഹിച്ചുകായാലോരത്തവൾ! വിധിയെ പഴിച്ചില്ലവിധിച്ചവനോട് കയർത്തില്ലജലസമാധിയിൽകായലോരത്ത്നീണ്ടു നിവർന്ന് നിർമ്മമരായിസമയമായില്ലെന്നകന്ന്പരിത്യാഗമൂർത്തികൾവഴുക്കലെന്ന്തൊട്ടുതൊടാതെ അകലംകുറിച്ചുഉടൽപ്പെരുക്കം കണ്ടുകണ്ട്‌ചെത്തമേറെയെന്നടിപടലംഉഴിഞ്ഞു മറയുന്നവർഅകന്നകന്ന്ഒളികണ്ണാലൊപ്പുന്നവർപതിഞ്ഞ കാൽവെപ്പോടെഇരുണ്ടു മറയുന്നവർസമയമായില്ലെന്നൂക്കറിയിച്ച്നേർനിരയിലഹങ്കരിച്ച്‌സർവസംഗപരിത്യാഗികൾ ഒടുക്കംഉടലുറഞ്ഞൊരു വിതുമ്പൽ“ഒഴിഞ്ഞു പോകട്ടെഒരുവന്റെ കാൽച്ചവിട്ടേ-റ്റുയിർക്കേണ്ട.. വേണ്ട” കാലംകടന്നുപോകുന്നുഅവളനന്തമാംജലസമാധിയിൽ കവർ: ജ്യോതിസ് പരവൂർContinue Reading

ഒരേ സമയം കേന്ദ്രത്തിലേക്കും  സംസ്ഥാനങ്ങളിലേക്കും  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്ന  മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ട് (“ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്”)  കേന്ദ്രമന്ത്രിസഭ  അംഗീകരിച്ചിരിക്കുകയാണ്.  ഇനിയത് പാർലമെൻറിൽ പാസ്സാവുകയേ വേണ്ടു. “ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം പുതിയതല്ല. 1960 കൾ വരെ ഇന്ത്യയിൽ പാർലമെൻ്റിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഒരു നിയമവും നിർബന്ധിച്ചിട്ടില്ല അങ്ങനെ നടന്നത്. പാർലമെൻ്റിൻ്റെയും അസംബ്ലികളുടെയും കാലാവധിContinue Reading