LITERATURE (Page 40)

രേഖകളില്‍ പുതിയ വിലാസം ചേര്‍ക്കാനുള്ള അപേക്ഷ കൊടുത്ത് ഞാന്‍ പുറത്തേയ്ക്ക് വന്നു. ഓഫീസര്‍ ഒപ്പിട്ട് രശീതി കൈയില്‍ കിട്ടാന്‍ അര-മുക്കാല്‍ മണിക്കൂറാകും. അടുത്ത മാസത്തെ വൈദ്യുതി ബില്ലില്‍ പുതിയ വിലാസമായിരിക്കും എന്നുറപ്പ് തന്നു സെക്ഷന്‍ ഗുമസ്ത.ഒരു കോഫി കുടിക്കാമെന്ന് കരുതി അടുത്ത ഇടവഴിയിലേയ്ക്ക് നടന്നു.റെസ്റ്റോറന്‍റില്‍ തിരക്ക് തീരെ കുറവായിരുന്നു.പാതയില്‍ നിന്ന് മാറി സ്ഥിതിചെയ്യുന്നതു കൊണ്ട് സ്വൈരമായിരുന്ന് പ്രണയിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടം. ഉച്ചയാവുന്നതോടെ അകവും പുറവും, പ്രേമബദ്ധരായ ഇണകളെക്കൊണ്ട് നിറയും.മൂലയില്‍Continue Reading

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, പത്ത് വര്‍ഷത്തോളം പ്രഫസര്‍ റൂബകാന്തത്തിന്‍റെ കുടുംബവും ഞങ്ങളും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ഒരേ കോളനിയിലെ താമസക്കാരായിരുന്നു. ഒരു മിന്നല്‍ സന്ദര്‍ശനത്തിന് വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഫോണിലൂടെ അടുത്തെവിടെയോ നിന്ന് ഭാര്യ പ്രിയയാണ് പ്രാതലിന് കണക്കാക്കി എത്താന്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് ഇത്രയും കൂടി പറഞ്ഞു: “മാഷേ, ഞാന്‍ മകളോടൊപ്പം രാവിലെ പുറത്തിറങ്ങും. ബ്രിഗേഡ് റോഡും കബന്‍ പാര്‍ക്കും കമേഴ്സ്യല്‍ സ്റ്റ്രീറ്റും ഒക്കെ കഴിഞ്ഞ് വൈകുന്നേരമാവും തിരിച്ചെത്താൻ. നേരത്തേ ഏറ്റContinue Reading

എൻ്റെ കവിത!പൊള്ളിക്കുന്നുണ്ടെന്ന്,സുഖപ്പെടുത്തുന്നുണ്ടെന്ന്,ലഹരിയിലേക്ക് പതഞ്ഞൊഴുകിച്ചേരുന്നുണ്ടെന്ന്, മത്സ്യവേട്ടകളാണെന്ന്,പക്ഷിപ്പിടച്ചിലുകളാണെന്ന്,വലവിരിക്കുന്നുണ്ടെന്ന്,നിലാവിലേർപ്പെടുന്നുണ്ടെന്ന്,വെളിച്ചപ്പെടുന്നുണ്ടെന്ന്,കാറ്റും തിരമാലകളുംഒഴുക്കുമുണ്ടെന്ന്, കുരിശേറുന്നുണ്ടെന്ന്,മൂന്നാംപക്കം ഉയിർത്തെണീറ്റ്കല്ലറകൾ പൊളിച്ചടുക്കുന്നുണ്ടെന്ന്,ലോകത്തെ ജ്ഞാനസ്നാനംചെയ്യുന്നുണ്ടെന്ന്, മെയ്ക്കച്ചവടത്തെരുവുകളിൽകരുണയുടെ കൽവിളക്കുകൾ കൊളുത്തുന്നുണ്ടെന്ന്, നിശബ്ദതകളിൽപ്രേമത്തിൻ്റെകടുക് താളിക്കുന്നുണ്ടെന്ന്,കാമത്തിൻ്റെ കാട്ടുപൂക്കൾചൂടുന്നുണ്ടെന്ന്,ഇണമനുഷ്യരോടൊത്ത്ഇളനീരൂറ്റിക്കുടിച്ച്ഇളവെയിലു കായുന്നുണ്ടെന്ന്, ആറ്റുവഞ്ചികളുലയുമ്പോൾ കാറ്റിലലിയുന്നുണ്ടെന്ന്,പവിഴമല്ലിച്ചൊടികളിൽപൂക്കൾ കൊരുത്തിടുന്നുണ്ടെന്ന്, നാലുവരിപ്പാതകളിൽപച്ചവെളിച്ചവും കാത്ത് മുറുകിക്കിടക്കുന്നുണ്ടെന്ന്, നോവുകളുടെഅയഞ്ഞ സംഗീതത്തെപ്രാർത്ഥനകൾക്ക്കാവലിരുത്തുന്നുണ്ടെന്ന്, കരയുന്നുണ്ടെന്ന്,ചിരിക്കുന്നുണ്ടെന്ന്,ഉണർവിൻ്റെ ഭ്രാന്തുകളിലേക്ക്രതിയുടെ മഴപ്പാറ്റകളെതുറന്നു വിടുന്നുണ്ടെന്ന്, ലോകമേ,നീ സാക്ഷ്യപ്പെടുത്തുകയില്ലേ?ഞാനിതാ,ഇറ്റുവീണ്വറ്റിപ്പോകാറായിരിക്കുന്നു. കവർ : ജ്യോതിസ് പരവൂർContinue Reading

അടുത്തനഗരത്തിൽ വെച്ച്നിൻ്റെ നാട്ടുകാരനായഒരാളെകണ്ടുമുട്ടിയിരുന്നു. അയാൾഎൻ്റെ കഴുത്തിന് മുകളിൽനിൻ്റെ മുഖം കണ്ടത് പോലെവെളുക്കെച്ചിരിച്ചു. കവലയിൽനമ്മളേ ചേർത്ത്കഥകൾ മെനഞ്ഞകാലത്തിന്മുകളിലേക്ക്ഒരു മഞ്ഞച്ചിരിപ്പുതപ്പിടുന്നുണ്ടായിരുന്നു. നമ്മുടെഓർമ്മകൾക്ക്അയാൾ തിരക്കഥഎഴുതുന്നത് കേട്ട്ഞാനും പുഞ്ചിരിച്ചു ,അതിന് തിളക്കമുണ്ടായിരുന്നില്ല. 85 ആം ആണ്ടിലെഎപ്പോഴും ചെയിൻഅഴിഞ്ഞു പോവുന്നഎൻ്റെ ഹീറോ സൈക്കിൾ. വെറുപ്പിൻ്റെവിഷം തീണ്ടി നീലിച്ചമുഖമുള്ള നിൻ്റെകൂടപ്പിറപ്പ്“സജ്ജയിലെ ” വെയിൽ –ചൂടിൽതിളക്കുന്നത്. മുത്തുമോനെഎന്നെന്നെകരഞ്ഞു വിളിക്കുന്നനിൻ്റെ വീട്ടിലെവാർദ്ധക്യഗരിമ –ദൈവത്തിൻ്റെവീടു കാണാൻയാത്ര പൊയത്. നിന്നെ കുറിച്ച് മാത്രംഒന്നും പറഞ്ഞില്ല ,ഞാനെങ്ങനെ ചോദിക്കും ?ഉള്ളിലെ തീയിൽഎണ്ണ പകരുന്നതെങ്ങനെ. ഭയത്തിൻ്റെകരിമ്പടം പുതച്ചമദ്റസാContinue Reading

ഈയിടെ ഒരു അഭിമുഖത്തിൽ മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വിഖ്യാതഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. “പ്രധാനമായും ശബ്ദത്തിൽ അടയിരിക്കുന്ന ഭാവം. അത് ജന്മസിദ്ധമാണ്. ഏത് ശ്രേണിയിൽപ്പെട്ട പാട്ടുകളെയും വരികളെയും ജ്വലിപ്പിച്ചു നിർത്താൻ അതിന് കഴിയും. അത് പോലെ ആലാപനത്തിലെ അനായാസത. ഏത് റേഞ്ചിലും എളുപ്പത്തിൽ പാടാൻ അദ്ദേഹത്തിന് സാധിക്കും. മറ്റൊന്ന്, മധുരമായ മെലഡി തന്നെ.” റഫിയുടെ കടുത്ത ആരാധകൻ കൂടിയാണല്ലോ ജയചന്ദ്രൻ. മുഹമ്മദ് റഫിയുടെ ജന്മContinue Reading