LITERATURE (Page 39)

വിശാലമായി പരന്ന് കിടക്കുന്ന വലുതും ചെറുതുമായ അനേകം മൊബൈൽ ഫോൺ കടകളുള്ള മൊബൈൽ മാർക്കറ്റിലെ ആറു ടീമുകൾ പങ്കെടുക്കുന്ന സെവൻസ് ടൂർണമെന്റ് ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിക്ക് തുടങ്ങാൻ തീരുമാനിച്ചത് തന്നെ എല്ലാവർക്കും പങ്കെടുക്കാനും കളി കാണാനും വേണ്ടിയാണ്. ടൂർണമെന്റിന് വേണ്ടി വാടകയ്ക്കെടുത്ത സ്‌കൂളിലെ കൃതിമപ്പുല്ല് പതിപ്പിച്ച ഗ്രൗണ്ട് ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്. വിവിധവർണ്ണങ്ങളിൽ ജേഴ്സിയിട്ട് ബൂട്ട് കെട്ടി ആറു ടീമുകളും ഒരുങ്ങുന്നുണ്ട്. ആദ്യമത്സരം കളിക്കേണ്ടവർ ഗോൾ കീപ്പർമാർക്ക്Continue Reading

ആയിരം കുതിരകൾ പായുന്ന ഒച്ചയിൽപകുതിയിൽ മുറിഞ്ഞ ഉറക്കം. ലോഡ്ജിലെ മുഷിഞ്ഞ കിടക്കയിൽഅരികിലായി സ്വരങ്ങളുടെ പ്രഭു. വായുവിൽ നൃത്തം വയ്ക്കുന്ന വിരലുകൾതീർക്കുന്ന രാഗസഞ്ചാരങ്ങളുടെ മദ്ധ്യാഹ്നം. പെരുമഴയായി പെയ്ത വിരലുകൾപൊടുന്നനേ ആടുന്ന മയിലാവുന്നു. പകുതി ഉറക്കത്തിലൊരു മഴവില്ല് കാണുന്നു. അടുത്തുമകലെയുമായി കുതിരകൾപാഞ്ഞോടുമ്പോൾ നീളൻ മുടികൾകാറ്റിലുലഞ്ഞൊരു വൃത്തം തീർക്കുന്നു. ഇരുട്ടിൽ തൊട്ടരുകിൽ സാക്കിർ ഹുസൈൻമഴയായി, നിലാവായി, മഞ്ഞായി മാറുന്നു. ചിരപരിചിതം മുറിയൊരു ഗന്ധർവ്വ ലോകമാകുന്നു.മഴവില്ലുകൾ ,ഇടിമിന്നലുകൾ, മഴത്തിളക്കങ്ങൾനിലാവുറയൂരുന്ന രാത്രികൾ. മുറിയൊരു യമുനയായി ഒഴുകുന്നു.കരയിൽ തബലകൾContinue Reading

‘ആൾക്കൂട്ടത്തിൽ തനിയെ ‘ എന്ന തൻറെ അമേരിക്കൻ യാത്രാവിവരണത്തിൽ ഒരിടത്ത് മാത്രമേ മാർക്കേസിൻറെ ‘ ഏകാന്തതയുടെ നൂറു വർഷങ്ങളെ’ക്കുറിച്ച് എം ടി വാസുദേവൻ നായർ പറയുന്നുള്ളൂ. മാർക്കേസിൻറെ പേര് പറയുന്നില്ല താനും. മാർക്കേസ് പ്രശസ്തിയിലേക്ക് പതുക്കെ ഉയരുന്നതേയുണ്ടായിരുന്നുള്ളൂ. 1967 ൽ രചിച്ച ഈ സ്പാനിഷ് നോവലിൻറെ ഗ്രിഗറി റബാസയുടെ ഇംഗ്ലീഷ് പരിഭാഷ വരുന്നത് 1970 ലാണ്. യാത്രാവിവരണം രചിക്കപ്പെട്ടത് 1972 ൽ.ടൈംസ് ലിറ്റററി സപ്ലിമെൻറിൻറെ പുസ്താഭിപ്രായക്കാരൻറെ ശുപാർശയാണ് പുസ്തകത്തിലേക്ക് തന്നെContinue Reading

പണ്ട്, പുതിയ സ്കൂളില്‍ ആറാം ക്ലാസില്‍ കിട്ടിയ ആദ്യചങ്ങാതിയായിരുന്നു ശിവശങ്കരന്‍. അതല്ലാതെ അഞ്ചോ ആറോ പേരേ ഓര്‍മ്മയിലുള്ളു. ഇപ്പോള്‍ എവിടെ, എന്തുചെയ്യുന്നു എന്നൊന്നും ആരെക്കുറിച്ചും അറിഞ്ഞുകൂട. പൊതുവേ നാട്ടുകാരിലാരുടെയെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ അതറിയാറുള്ളത് ഇന്നും ശിവനിലൂടെയാണ്. ആ സമയത്ത് നാട്ടില്‍ ഉണ്ടാവുമെന്നറിയാമായിരുന്നതു കൊണ്ട് പിറന്നാളിന് വീട്ടില്‍ എത്താമെന്ന് എറ്റിരുന്നു. ശിവന്‍റെ എഴുപതാം പിറന്നാളും ഞങ്ങളുടെ സൌഹൃദത്തിന്‍റെ അറുപതാം വര്‍ഷവും ഒരുമിച്ച് ആഘോഷിക്കാനായിരുന്നു പരിപാടി. ചീരക്കൂട്ടാനും തക്കാളിരസവും പയറുപ്പേരിയുംContinue Reading

വെയിൽ തൊടാനാകാ-ത്തകം ചെടികളിൽജലം പകർന്നതി-ന്നുയിർ കാക്കാൻ മാത്രംവളർന്നലങ്കാരപരിചരണങ്ങൾകുറുകെ രാപ്പകൽഉഴറിടുമ്പോഴുംഒഴുക്കുവെള്ളത്തി-ലതേ തെളി, നിലവെറുതെ നഗ്നതവെളിപ്പെടും മുളഅതിഥികൾക്കായിഅഭിമുഖമാത്രഇളം വിറയലായ്കറക്കും കാറ്റിനാൽഅടുക്കള വേവിൽനടുത്തള സൊറ-പറച്ചിലേറ്റത്തിൽനിസ്സംഗം നാമ്പുകൾപണം കെണിയായിപിണഞ്ഞൊരുങ്ങുമ്പോൾപടർച്ചയിൽ വാസ്തുകടമുറിക്കുമ്പോൾവിളർത്ത് വേറിട്ടുംപൊടിച്ച നോവുകൾ. അകം പച്ച വെറുംപുറംപൂച്ചെന്നത്വിളിച്ചു ചൊല്ലുമോതളിരുടൽ നീറികുളിർ തളത്തിലെപൊറുതി നേരുകൾContinue Reading