LITERATURE (Page 32)

അക്കിത്തം ജനിച്ചത് 1926 മാർച്ച് പതിനെട്ടാം തിയതി ആണ്. സാമൂഹ്യപ്രവർത്തകൻ, ഭാരതീയൻ എന്നിങ്ങനെ അറിയപ്പെട്ട അക്കിത്തം വളരെ ചെറുപ്പത്തിൽ തന്നെ കവിതകൾ എഴുതാൻ തുടങ്ങി. പത്താമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ കവിത ആദ്യമായി അച്ചടിച്ചു വന്നു. കുടമാളൂർ കെ കെ ഗോപാലപിള്ളയുടെ പത്രാധിപത്യത്തിൽ തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ച രാജശ്രീ എന്ന മാസികയിൽ 1936 ലാണ് അത് പ്രസിദ്ധീകരിച്ചത്. ബാല്യത്തിൽ അമ്പലത്തിൽ -പരിമംഗലം ക്ഷേത്രത്തിന്റെ ഭിത്തിയിൽ- കരിക്കട്ട കൊണ്ട് കവിതാശകലം എഴുതി. വർഷങ്ങൾക്ക്Continue Reading

മട്ടാഞ്ചേരിയിലേക്ക് ഏഴപ്പിച്ചേക്കണ പാലത്തിലൊക്കെ വെള്ളിയാഴ്ച മുട്ടൻ ബ്ലോക്കാണ്, അതോണ്ടവള് കുര്യച്ചനെ വ്യാഴാഴ്ച കാണും, ഞാനും. ആദ്യമായ് വരുന്നവരുടെ മൂന്ന് പ്രാർത്ഥനകൾ നടക്കൂന്നാട്ടോ..! തിരി:എന്റെ മൂന്നാമത്തെ പ്രാർത്ഥന ഭൂമിയിലെവിടെയാണേലും വ്യാഴാഴ്ച എന്നെയിവടെ ഇവളുടെ മുടിചാരി നിർത്തേണമേ..! അവള് കണ്ണുമുറുക്കിയപേക്ഷിക്കുന്നേരം, ഞാനെന്റെ പ്രണയം വിളിച്ച് പറയും, കേൾപ്പിക്കരുത്(ഒരോട്ടോപായിക്കണം) അനുഭവപ്പെടരുത്(തിരക്കുണ്ടാക്കിയേക്കണം) അറിയാവുന്നവരെന്ന അകലത്തില് ഒഴുക്ക് നിക്കാൻണ്ട്. എണ്ണ:രണ്ടാമത്തെ പ്രാർത്ഥന അവള് തിരിഞ്ഞുനോക്കുമ്പോളൊരിക്കലു- മെന്നെയോർക്കരുത് ജീവനൊണ്ടെന്ന ചൂടും ചിരിയും നിർത്തി, കൈതൊടാതെ തോളുമുട്ടാതെ ഓർത്തെടുക്കേണ്ടിവരുന്ന സ്വപ്നത്തിലെContinue Reading

കഥ 1മെസേജുകൾ സാഹിബ് പിന്നീട് അതേക്കുറിച്ച് പറഞ്ഞത് ഇതൊരു തലമുറയുടെ പ്രശ്നമാണെന്നാണ്. നാം വിചാരിക്കുന്നതുപോലെയല്ല സന്തതികൾ. സത്യം, ആത്മാർത്ഥത, സൗഹൃദം, രക്തബന്ധം എന്നിത്യാദികളിൽ അവർ തീർത്തും വ്യത്യസ്തരാണ്. നമുക്ക് നമ്മുടെ രീതികൾ ഉപേക്ഷിച്ച് ശേഷജീവിതം നയിക്കാൻ ശേഷിയില്ല. അവരുടെ രീതികളിലേക്ക് ചേക്കേറാൻ നേരവുമില്ല. പ്രായോഗികമായ ഏക കാര്യം അവർ പറയുന്നതെല്ലാം വിശ്വസിക്കാതിരിക്കുക എന്നതാണ്.പുതിയ തലമുറയും ഇതേക്കുറിച്ച് ആലോചനയിൽ മുഴുകി: നാം പറയുന്നതിന്റെ പകുതിയെങ്കിലും തന്തമാർ വിശ്വസിക്കുമെന്ന് വിശ്വസിക്കാം. എന്തുകാര്യവും ഇരട്ടിയായെങ്കിലുംContinue Reading

ഒടിയൻ പലതരത്തിൽ വരുംപട്ടിയായ്, പൂച്ചയായ്,ഏലിയായ്, പുലിയായ്പല വേഷങ്ങളിലും.മഹായോഗിയുടെ നെഞ്ചു തുളയ്ക്കുവാൻതന്നെഎത്ര വേഷങ്ങൾ .. സാഹോദര്യത്തിന്റെമിനാരങ്ങളുടയ്ക്കുമ്പോൾകാവി ജാഫ്രിയുടെ കണ്ണുകൾക്കു മുമ്പിൽചുടലയക്ഷിയുടെ അപരത നരോദ് പാണ്ഡ്യയിലെ പെൺകുരുന്നുകളെഞെരിക്കുമ്പോൾവേഷമേയില്ലായിരുന്നു ഹിമവാന്റെ നെഞ്ചിൽസൈനികവ്യൂഹത്തിനുമേൽപാഞ്ഞു കയറുമ്പോൾ കാറിന്റെ രൂപം ലിദ്ദർ നദിയുടെ കരയിൽആഹ്ളാദാരവങ്ങൾക്കിടയിൽമതം ചോദിച്ചു വെടിയുതിർത്ത്ഇടിമിന്നലായി… മതമില്ലാത്ത ഒടിയന് മതമെന്തിന്?കരിംപച്ചയുടെ വേഷപ്പകർച്ച..ഒടിയന് വേണ്ടത് രക്തംനമ്മുടെ രക്തം, ഇന്ത്യയുടെ രക്തംഒടിയന്റെ താവളം തേടി നാം അലയുകയോ ?അവൻ ഇവിടെയാണ്,ഇവിടെനമ്മുടെ ഉള്ളിൽ, നമ്മുടെ മദ്ധ്യത്തിൽ.Continue Reading

മലയോരഗ്രാമത്തിൽ കൊക്കയോട് ചേർന്നുള്ള ഏറുമാടം കെട്ടിയ ആൽമരത്തിൽനിന്ന് അധികം ദൂരയല്ലാതെയുള്ള ബെന്നിച്ചൻ്റെ വീട്ടിൽ അയാളെ, സുഹൃത്ത് ഫസൽ കൊണ്ടുവന്നു തള്ളി കടന്നു കളഞ്ഞിട്ട് ഇന്നേയ്ക്ക് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു. വീട്ടുവളപ്പിലെ തെങ്ങുകൾക്ക് തടമെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഷോർട്ട് ഫിലിമിന് വേണ്ടിമാത്രം ജീവിക്കുന്ന പത്രാസ്സുകാരനായ അയാളുടെ സുഹൃത്ത് ഫസൽ പുതിയതായി സ്വന്തമാക്കിയ മഹീന്ദ്ര ഥാറിൽ വീട്ടുമുറ്റത്ത് വന്നിറങ്ങിയത്. വന്ന ഉടനെ “വേഗം റെഡിയാക്, നമുക്ക് ഒരു സ്ഥലം വരെ പോണം” എന്ന് നിർബന്ധം പിടിച്ചു.Continue Reading