വി.പി. ഭാസ്കരന്‍

വടകര സ്വദേശി.
പ്രസിദ്ധീകരിച്ച കൃതികൾ :
1.സ്വാതന്ത്ര്യം, സത്യവും മിഥ്യയും ( co author - എം. രാധാകൃഷ്ണൻ)
2.അകം പുറം.
3.കാലാൾ എന്ന ലഘുനോവൽ മലയാളനാട് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒടിയൻ പലതരത്തിൽ വരുംപട്ടിയായ്, പൂച്ചയായ്,ഏലിയായ്, പുലിയായ്പല വേഷങ്ങളിലും.മഹായോഗിയുടെ നെഞ്ചു തുളയ്ക്കുവാൻതന്നെഎത്ര വേഷങ്ങൾ .. സാഹോദര്യത്തിന്റെമിനാരങ്ങളുടയ്ക്കുമ്പോൾകാവി ജാഫ്രിയുടെ കണ്ണുകൾക്കു മുമ്പിൽചുടലയക്ഷിയുടെ അപരത നരോദ് പാണ്ഡ്യയിലെ പെൺകുരുന്നുകളെഞെരിക്കുമ്പോൾവേഷമേയില്ലായിരുന്നു ഹിമവാന്റെ നെഞ്ചിൽസൈനികവ്യൂഹത്തിനുമേൽപാഞ്ഞു കയറുമ്പോൾ കാറിന്റെ രൂപം ലിദ്ദർ നദിയുടെ കരയിൽആഹ്ളാദാരവങ്ങൾക്കിടയിൽമതം ചോദിച്ചു വെടിയുതിർത്ത്ഇടിമിന്നലായി… മതമില്ലാത്ത ഒടിയന് മതമെന്തിന്?കരിംപച്ചയുടെ വേഷപ്പകർച്ച..ഒടിയന് വേണ്ടത് രക്തംനമ്മുടെ രക്തം, ഇന്ത്യയുടെ രക്തംഒടിയന്റെ താവളം തേടി നാം അലയുകയോ ?അവൻ ഇവിടെയാണ്,ഇവിടെനമ്മുടെ ഉള്ളിൽ, നമ്മുടെ മദ്ധ്യത്തിൽ.Continue Reading

ബാല്യത്തിൽ ഏതു കളിയും കളിക്കാം ഏതു വേഷവും ആടാം അരയിൽ കുരുത്തോല തൂക്കി ആപാദം ഭസ്മം പൂശി ചിരിച്ചാർക്കുന്ന വലയത്തിനുള്ളിൽ തിളങ്ങുന്ന കണ്ണുകളുമായി എന്തൊക്കെ കളികൾ ! പരസ്പരം കാലിൽ, മെയ്യിൽ പേരും വിലാസവും കുത്തിക്കുറിക്കുന്ന കളി തലയ്ക്കു മീതെ വട്ടംചുറ്റി കഴുകന്മാർ ഡ്രോണുകൾ ബോംബറുകൾ ചുറ്റും ഡയഫ്രം സേനയിലെ കരിംഭൂതങ്ങൾ തോക്കുകൾ ഒരു സ്ഫോടനം ഒരു പൊട്ടിത്തെറി മാലപ്പടക്കങ്ങൾ അമിട്ടുകൾ അഗ്നിജ്വാലയിൽ കത്തിക്കരിഞ്ഞും ചിതറിത്തെറിച്ചും, തൂളുകളായ് കുരുന്നുകൾ തെറിച്ചുContinue Reading

ശബരിമലയിലെ തുലാമാസ പൂജ മുതൽ ആൾക്കൂട്ട അക്രമണകാരികൾ നടത്തി വരുന്ന എണ്ണമറ്റ പാതകങ്ങളുടെ തുടർച്ചയായി സംവിധായകൻ പ്രിയനന്ദനനെ ചാണക വെള്ളത്തിൽ കുളിപ്പിക്കുകയും മർദിച്ചവശനാക്കുകയും ചെയ്ത കാഴ്ചപ്പുറത്തിരുന്നാണ് ഞാൻ ഇതെഴുതിയത്. കേരള ഭൂമിയെ കലാപം കൊണ്ട് ചുവപ്പിച്ച ജനുവരി 2 ,3 തിയ്യതികളിൽ അവർ നടത്തിയ പേക്കൂത്തുകൾ എന്തൊക്കെയായിരുന്നു! ബോംബും തീയും യഥേഷ്ടം  ഉപയോഗിച്ചു ഹർത്താലുകൾ തുടർക്കഥയായി. ഈ അക്രമ പ രമ്പരകൾക്കു നാം ദൃക്‌സാക്ഷികളായി . കഠിനമായ മനോവ്യഥയോടെ നാലുContinue Reading

നമ്മുടെ സംസ്ഥാനം അസാധാരണമായൊരു പരിതസ്ഥിതിയിലൂടെ കടന്നുപോവുകയാണ്. പ്രളയം കേരളത്തെ ഒന്നാകെ തകർത്തു കളഞ്ഞു.സ്ത്രീ പ്രവേശനവിധിയോടുള്ള അയ്യപ്പൻറെ കോപാഗ്നിയാണ് പ്രളയ കാരണമെന്നാണ് പ്രചരണം. ഹിന്ദു വർഗീയവാദികളാണ് ഇതിൻറെ ഉപജ്ഞാതാക്കൾ.സുപ്രീംകോടതിയുടെ മേലും വിധിപറഞ്ഞ ജഡ്ജിമാരുടെ മേലും പതിക്കുന്നതിന് പകരം ഈ കോപാഗ്നി കേരളത്തിലെ സാധാരണജനങ്ങളുടെ മേലും മനോഹരമായ പ്രകൃതിയുടെ മേലും വർഷിച്ചതിൻറെ യുക്തി അവർക്ക് വിശദീകരിക്കാനാവുന്നില്ല. പ്രളയം കേരളത്തെ അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ അയ്യപ്പ കോപത്തെ ശമിപ്പിക്കാൻ ഇന്ന് കാണുന്നതുപോലുള്ള സംഘടിത നാമജപം ഒന്നുംContinue Reading

അഞ്ചരബെല്‍ അടിച്ചു. വാള്‍പാറാവുകാരായ തടവുകാര്‍ കൂറ്റന്‍ മതില്‍കെട്ടിന്‍റെ പല ഭാഗങ്ങളിലെ പൗച്ചുകളില്‍ അവരവരുടെ കൈകളില്‍ കൈമാറി എത്തിയ അടയാള തകിടുകള്‍ നിക്ഷേപിച്ച്‌ ചീഫ്‌ വാര്‍ഡറുടെ മുമ്പില്‍ എല്ലാം സുരക്ഷിതമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത്‌ സ്വന്തം ബ്ലോക്കുകളിലേയ്‌ക്ക്‌ തിരിച്ചുപോയി. കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ടവര്‍ടോപ്പില്‍ എന്‍റെ പകരക്കാരനെത്തി. ‘ആള്‍ ഈസ്‌ വെല്‍’ പറയാനാകാതെ ഞാന്‍ താഴോട്ടിറങ്ങി. പകല്‍ ഡ്യൂട്ടിക്കാരാരും പുറത്തേയ്‌ക്ക്‌ പോകാന്‍ പാടില്ലെന്നും ടവര്‍ പരിസരത്തോ ഒന്നാം ബ്ലോക്ക്‌ പരിസരത്തോ ഉണ്ടാകണമെന്നും ആജ്ഞ വന്നു.Continue Reading