LITERATURE (Page 31)

ജാതിയെ കുറിച്ച് പറയുന്നത് ആരാണ്? ജാതി വ്യവസ്ഥയുടെ ഭാരം ഏറ്റവും അധികം പേറേണ്ടി വന്ന ഹതഭാഗ്യരാണ് ജാതി വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്. എന്ത് കാരണം കൊണ്ടാണവർ ജാതിയെ കുറിച്ച് പറയുന്നത്? ജാതി കൊണ്ടുണ്ടായ യാതനകൾ അവരുടെ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്നത് അവരുടെ ജീവിതത്തെ, ചിന്തകളെ, സ്വത്വബോധത്തെ എല്ലാം അത്രമേൽ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. അതിനാൽ കഴിഞ്ഞകാലം അവർക്ക് ഒരു തുടർച്ചയുടെ പേരാണ്. അല്ലാതെ ഒരു പുസ്തകത്താൾ മറി ക്കുന്നത് പോലെ എളുപ്പംContinue Reading

കൂരിരുളിൽ വഴി തെറ്റിയുഴറിയനേരിന്റെ കയ്യുപിടിച്ചുനടത്തി,വേദമതങ്ങളുമധികാരകേന്ദ്രവുംചേർന്നുപരീക്ഷിച്ച വേട്ടയെ നേരിട്ടു,കേവലസൗഭാഗ്യവഴികൾ വിഗണിച്ചുദീർഘസഹനസമരം വരിച്ചു,ആരുമെതിർക്കട്ടെ, ദൗത്യസമ്പൂർത്തികാണാതെ മടക്കമില്ലെന്നുറച്ചു,കാരാഗൃഹത്തിലും പോരിൻ സമാപനംമാനവമോചനമെന്നല്ലോ ഘോഷിച്ചു.ഞങ്ങളറിയുന്നു, നിങ്ങളൊരാളല്ലൊ-രുത്തുംഗദേശപരിഛേദമത്രേഉണ്ടതിൽ ശാസ്ത്രജ്ഞർ, കർഷകർ, കവികൾ,രാഷ്ട്രമീമാംസകർ, തൊഴിലാളികൾ,ഭൂഗോളമൊരു പരപ്പല്ലെന്നു സ്ഥാപിച്ചപാപത്തിനു കഴുവേറേണ്ടി വന്നവർ.ആചാരമേറെയുമാത്മീയ ദുഷ്ടതയാണെന്നുപണ്ടേ ഗ്രഹിപ്പിച്ചുതന്നവർ.ജ്ഞാനപ്രവാഹമായുൾപ്രപഞ്ചങ്ങളെഭൂയിഷ്ഠമാക്കിയും, ചോദ്യങ്ങൾക്കുത്തരദീപ്തി പരത്തിയു, മാത്മബോധങ്ങളെമാന്ത്രികവിരൽതൊട്ടുണർത്തി നിങ്ങൾ,നാളെ പിറക്കാനിരിക്കുന്നവർക്കായിനൂതനലോകം പണിതു നിങ്ങൾപോയകാലത്തിൻ പ്രഭാവമേ നേരുന്നുഈ യുഗത്തിന്റെ ഹൃദയാഭിവാദനം.Continue Reading

ഞാന്‍ ഇടനാഴിയിലെ പതിവ് നടത്തത്തിന് വാതില്‍ തുറന്ന നിമിഷം ലിഫ്റ്റിൽ നിന്നുയര്‍ന്നിരുന്ന പശ്ചാത്തല സംഗീതം നിലച്ചു. ‘അന്തര്‍ജ്ജനങ്ങള്‍’ക്കായി അറിയിപ്പ് വന്നു : ‘തേഡ് ഫ്ലോർ !’ മെലിഞ്ഞുയര്‍ന്ന ഒരു രൂപം ഇടനാഴിയുടെ മദ്ധ്യത്തില്‍ ലിഫ്റ്റിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. എതിരെ ചുമരിൽ ഒന്നരയാളുയരത്തിൽ, വലിയ നീല അക്ഷരങ്ങളില്‍, ‘സെക്കന്‍ഡ് ഫ്ലോര്‍’ എന്ന് എഴുതിയതില്‍ കണ്ണുടക്കി, എല്ലാവരെയും പോലെ, അൽപനേരം നിന്നു. പിന്നെ എന്‍റെ നേരെ തിരിഞ്ഞു. രണ്ടറ്റത്തുമുള്ള തുറന്ന ജനലിലൂടെ വരുന്നContinue Reading

അതിവിദൂരതയിലെങ്ങോ കൊതിപ്പിച്ചു കടന്നുകളഞ്ഞൊരു കനവുപോലെ “മധുര”!അമ്മയുടെ മണം മാറാത്ത തത്തപ്പച്ച നിറമുള്ള കാഞ്ചീപുരംപട്ട്, വേണിച്ചിത്തിയുടെ കരവിരുതിൽ പട്ടുപാവാടയായപ്പോൾ അമ്മയെപുതച്ചപോലെ. വാക്കുകളാൽ പ്രകടിപ്പിക്കുവാനാവാത്ത ഉള്ളിലെ വികാരങ്ങൾ മിഴികൾ പറയാൻ തുടങ്ങിയപ്പോളാവണം പാട്ടിമ്മ ചേർത്തുപിടിച്ചു പറഞ്ഞത് “ലക്ഷണമാരുക്ക് അംബാൾ മാതിരി”. നിറഞ്ഞസന്തോഷത്തോടെ ഓടി പത്രം വായിച്ചുകൊണ്ടിരുന്ന അപ്പായുടെ മുന്നിൽ ചെന്നുനിന്ന് കൊഞ്ചിക്കൊണ്ട് ചോദിച്ചു ” കൊഞ്ചം ഇങ്കെ പാരേ, നല്ലാരുക്കയാന്ന് ?” ” ഉം .. എന്ന് മൂളലിനൊപ്പം ഒരു ചേർത്തുപിടുത്തവും അതായിരുന്നുContinue Reading

1952 ലാണ് അക്കിത്തം ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ഖണ്ഡകാവ്യം എഴുതിയത്.“സ്വന്തം ഇച്ഛയ്ക്ക് വിപരീതമായി എഴുതിപ്പോയ കൃതിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. അങ്ങനെയൊന്ന് എഴുതിയതിൽ പശ്ചാത്തപിക്കുകയും ചെയ്തിരുന്നു. എന്റെ മനസ്സിന്റെ പ്രബുദ്ധതലപ്രേരണകളെ ചോദ്യം ചെയ്തുകൊണ്ട് അബോധതലത്തിൽ നിന്ന് തിളച്ചുപൊന്തിയ വാക്കുകളാണ് ഞാൻ ആ പുസ്തകത്തിൽ കുറിച്ചു വെച്ചിരുന്നത്. ഇടശ്ശേരി ഇടപെട്ട് ചീന്തിക്കളയില്ലെന്ന് ഉറപ്പുവാങ്ങിയത് കൊണ്ടാണ് അത് വെളിച്ചം കണ്ടത്.”എന്ന് കവി പറഞ്ഞിട്ടുണ്ട്. മഹാകവിത്രയത്തിലെ ഒരാളായ വള്ളത്തോൾ നാരായണമേനോൻ ആണ് ‘ഇരുപതാംContinue Reading