മഹാരഥർ
കൂരിരുളിൽ വഴി തെറ്റിയുഴറിയനേരിന്റെ കയ്യുപിടിച്ചുനടത്തി,വേദമതങ്ങളുമധികാരകേന്ദ്രവുംചേർന്നുപരീക്ഷിച്ച വേട്ടയെ നേരിട്ടു,കേവലസൗഭാഗ്യവഴികൾ വിഗണിച്ചുദീർഘസഹനസമരം വരിച്ചു,ആരുമെതിർക്കട്ടെ, ദൗത്യസമ്പൂർത്തികാണാതെ മടക്കമില്ലെന്നുറച്ചു,കാരാഗൃഹത്തിലും പോരിൻ സമാപനംമാനവമോചനമെന്നല്ലോ ഘോഷിച്ചു.ഞങ്ങളറിയുന്നു, നിങ്ങളൊരാളല്ലൊ-രുത്തുംഗദേശപരിഛേദമത്രേഉണ്ടതിൽ ശാസ്ത്രജ്ഞർ, കർഷകർ, കവികൾ,രാഷ്ട്രമീമാംസകർ, തൊഴിലാളികൾ,ഭൂഗോളമൊരു പരപ്പല്ലെന്നു സ്ഥാപിച്ചപാപത്തിനു കഴുവേറേണ്ടി വന്നവർ.ആചാരമേറെയുമാത്മീയ ദുഷ്ടതയാണെന്നുപണ്ടേ ഗ്രഹിപ്പിച്ചുതന്നവർ.ജ്ഞാനപ്രവാഹമായുൾപ്രപഞ്ചങ്ങളെഭൂയിഷ്ഠമാക്കിയും, ചോദ്യങ്ങൾക്കുത്തരദീപ്തി പരത്തിയു, മാത്മബോധങ്ങളെമാന്ത്രികവിരൽതൊട്ടുണർത്തി നിങ്ങൾ,നാളെ പിറക്കാനിരിക്കുന്നവർക്കായിനൂതനലോകം പണിതു നിങ്ങൾപോയകാലത്തിൻ പ്രഭാവമേ നേരുന്നുഈ യുഗത്തിന്റെ ഹൃദയാഭിവാദനം.Continue Reading

















