LITERATURE (Page 23)

Cries and cries of the mutePunches from broken armsHelpless in front of the silent shotsAll left is the hopefilled farmsOf the growing seeds Alas! All are drownedIn the shower of fireDo the world not see?Have the world not seen?All look but do not seethe innocent…Will they ever glance at them?DoContinue Reading

ആരുമറിയാതെ ! കേളു മാഷ് നാട്ടുമ്പുറത്തെ അറിയപ്പെടുന്ന ചെറിയ പ്രാസംഗീകനും ജനസമ്മതിയുള്ള ആളുമാണ്. കൂടാതെ മൂപ്പർക്ക് ഒട്ടേറെ ശിഷ്യഗണങ്ങളും ഉണ്ട്. ഇലക്ഷനിൽ മത്സരിച്ചൊന്നുമില്ലെങ്കിലും രാഷ്ട്രീയത്തിൽ മാഷിന് ലേശം ഇടത് ചായ്‌വുണ്ട്. രാഷ്ട്രീയം പറഞ്ഞ് അധികം തർക്കിക്കാനൊന്നും നിൽക്കില്ലെങ്കിലും മൂപ്പരുടെ രാഷ്ട്രീയത്തെ വിമർശിക്കുന്നവരെ അത്ര സുഖിക്കില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ചെറിയ ദുശ്ശീലം മാഷിനുണ്ട്. മാസത്തിൽ മൂന്നോ നാലോ തവണ ആരും കാണാതെ ഒന്ന് വീശും. സംഗതി അതുതന്നെ. ലേശം മദ്യപാനം.Continue Reading

00ഞങ്ങളുടെ പഴയ ലൈബ്രറിയിലേക്ക് കോണിപ്പടികൾ കയറി വരുന്ന കവിക്ക്സ്ഥലമുണ്ടാക്കിക്കൊണ്ട് ഞാൻ അഭിവാദ്യം ചെയ്യുന്നു. ഗുഡ് ഈവെനിംഗ്, താങ്കൾ ഇന്നും കൃത്യം സമയത്തു തന്നെ, ഞാൻ കവിയോട് പറയുന്നു. കവി എന്നെ നോക്കാതെ എനിക്കുവേണ്ടി പുഞ്ചിരിക്കുന്നു.  എന്നിട്ട്, പടികളിലൊന്നിലും നിൽക്കാതെ ലൈബ്രറിയുടെ വാതിൽക്കൽ വെച്ച്,  തന്റെ തന്നെ നിഴലിലേക്ക് മായുന്നു. അഴുകിയ ഏതോ ജീവിയുടെ ഉടലിനെ ഓർമ്മിപ്പിച്ചു കൊണ്ട്  പിറകെ, ഒരു ഇളം കാറ്റ് കൂടിപടികൾ കയറിപ്പോകുന്നു. ലൈബ്രറിയുടെ വാതിൽ ഒരു പ്രാവശ്യം വിറയ്ക്കുന്നു. ഞങ്ങളുടെ എല്ലാ കവികളും പുഴയുടെContinue Reading

ചിലപ്പോഴെനിക്ക്വേനൽ മഴയുടെ മധുരമാണ്.ചിലപ്പോൾസങ്കടക്കടലിന്റെഉപ്പ്മറ്റുചിലപ്പോൾവിഷംപോലെ കയ്‌ക്കുംലഹരിപോലെസിരയിലേക്കിരച്ചു കയറും എന്തുതന്നെയായാലുംനിന്നിലലിയും.നീയോ ഞാനോ എന്ന്വേർതിരിച്ചെടുക്കാ-നാവാത്ത വിധം.ഉപാധികളില്ലാതെ-യലിഞ്ഞില്ലാതാവും. മസ്‌തിഷ്കത്തിലോമജ്ജയിലോമാംസത്തിലോഹൃദയത്തിലോപേശികളിലോകണ്ണിലോശ്വാസത്തിലോ എന്ന്കണ്ടുപിടിക്കാനാവാത്തവിധം അലിഞ്ഞു ചേരും. ഒടുവിലു-പേക്ഷിക്കപ്പെടുമ്പോൾമധുരമില്ലാതെ,നിറങ്ങൾ മാഞ്ഞ്.കവിളിലുണങ്ങിയൊട്ടിയകണ്ണുനീരിന്റെഉപ്പു മാത്രമായ്.എനിക്കെന്നെ നിന്നിൽനഷ്ടമാകുന്നു.തിരിച്ചുചേർത്തുവെയ്ക്കുവാനാവാതെഅനാഥമാകുന്നു. മധുരപാനീയത്തിൽ നിന്ന്ലഹരിയിൽ നിന്ന്വിഷാംശത്തിൽ നിന്ന്എന്റെ നിശ്വാസത്തിന്റെഉപ്പുകടലിൽ നിന്ന്നീരാവിയായുയർന്നുനീപച്ചവെള്ളം പോലെമുക്തനാവുന്നു,വീണ്ടുമൊഴുകുന്നു. തിരിച്ചു കിട്ടുന്നപാതിജീവനിൽനിന്നുപിന്നെയുംഞാനെന്നെ ഇഴചേർത്ത് വെയ്ക്കുന്നു.ഞാനാകുന്നു. നിലീനContinue Reading

പിശുക്കന്മാരായ ചില മാഷന്മാർക്കിടയിൽ കേളുമാഷ് ഒരൊറ്റയാനായിരുന്നു. ഭാവാധികൾ കണ്ടാൽ പിശുക്കിന്‍റെ ആൾരൂപമെന്ന് ആൾക്കാർ പറയുമെങ്കിലും ആള് സത്യത്തിൽ അങ്ങനെയൊന്നുമായിരുന്നില്ല. അക്കാര്യം വിസ്തരിക്കുന്ന മൂപ്പരുടെ കഥയും ചില്ലറ പറയാനുണ്ട്.ഒരിക്കൽ നാട്ടിലെ ദല്ലാൾ കുഞ്ഞിരാമൻ സ്‌കൂളിലേക്ക് തിടുക്കപ്പെട്ടുപോകുന്ന മാഷെ ഭവ്യതയോടെ ചേർത്തുനിർത്തി ഒരൊറ്റ ചോദ്യം.“കേളുമാഷേ ഇങ്ങളേടത്ത് നൂറ് ഉറുപ്യക്ക് രണ്ട് അയ്മ്പത്‌ എടുക്ക്വാന് ണ്ടോ ?”“അതെന്താ കുഞ്ഞിരാമാ ഇനിക്ക് രണ്ട് അയിമ്പേന്‍റെ ഒരെടപാട്?”അത്രയും പറഞ്ഞു തീരുംമുമ്പേ രണ്ടമ്പതിന്‍റെ നോട്ടുകൾ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നെടുത്ത്Continue Reading