LITERATURE (Page 212)

[dropcap]നി[/dropcap]ന്റെ മേൽവിലാസമെഴുതിയ കത്തു് നിന്നെത്തേടി യാത്രയായി മാറാല തൂങ്ങിയ കതകു പറഞ്ഞു “പോയല്ലോ, എങ്ങോട്ടാണെന്നും എപ്പൊ വരുമെന്നും പറഞ്ഞില്ല ” നിന്റെ ഇടത്താവളങ്ങളെ തേടി കത്തു വീണ്ടും യാത്ര തുടങ്ങി ഒന്നാം ഇടത്താവളം പറഞ്ഞു ” എന്റടുത്തു വന്നിട്ടൊത്തിരി നാളായി ” രണ്ടാം ഇടത്താവളം പറഞ്ഞത് ” വന്നാരുന്നു, ഒടനെപോകേം ചെയ്തു” മൂന്നാം ഇടത്താവളത്തിന്റെ കോലായിൽ കത്തു് വർത്താനം കേട്ടിത്തിരി നേരമിരുന്നു. “അയ്യോ, ഇന്നലെ വന്നെങ്കി കാണായിരുന്നു. കൊറേ ദെവസംContinue Reading

[dropcap]പ[/dropcap]ടി കയറുമ്പോള്‍ ആലോചിച്ചു ഭാരം ലഗേജിനോ മനസ്സിനോ. തിരക്ക് വര്‍ദ്ധിച്ചു എന്നതൊഴിച്ചാല്‍ സ്റ്റേഷനു മാറ്റങ്ങള്‍ അധികം വന്നിട്ടില്ല വര്‍ഷങ്ങള്‍ക്ക് ശേഷവും. പരിചിതമുഖങ്ങള്‍ ഉണ്ടോ എന്നു തിരഞ്ഞു എപ്പോഴും ചെയ്യാറുള്ളതുപോലെ. ചോളപ്പൊരിക്കാരന്‍ പയ്യനെ നോക്കി ഒന്നു ചിരിച്ചു. ചിരിക്കാന്‍ പറ്റിയ മുഖം അതായിരുന്നു. വേറെയേതോ ഭാഷക്കാരനാണ് അതിന്റെ ദൈന്യതയാണ് ചിരിക്കാനുള്ള പ്രേരണ തന്നത്. ചിരിക്ക് എന്നും പിശുക്ക് കാട്ടിയിരുന്നു. അത് ഒരു മറ ആയിരുന്നു. ഗൗരവക്കാരി എന്ന് മറ്റുള്ളവര്‍ ചിന്തിച്ചോട്ടെ. എത്രയോContinue Reading

(അരുതേയെന്ന ഉണ്ട) [dropcap]പ്ര[/dropcap]ലോഭനങ്ങളുടെ തീവണ്ടിയിൽ വെച്ച് കണ്ടുമുട്ടുന്നു നമ്മളെന്നുറപ്പിക്കുമ്പോൾ അകത്തോപുറത്തോയെന്ന് കാഴ്ചകളെ മനോനില തെറ്റിയ്ക്കുന്നു ഞങ്ങളിരുന്ന ബോഗിയുടെ ജനാലകൾ ഉരുകിപ്പോകുന്ന പാളത്തിലേക്കിറങ്ങുന്നു കാറ്റിന്റെ വേഴ്ചയിൽ വണ്ടി വായ്നോട്ടക്കാരുടെ നഗരത്തിൽ നിന്നും കരിമ്പനകൾക്കിടയിലേക്ക് വെട്ടിച്ചു കയറുന്നു ചുണ്ടുകൾക്കിടയിൽ പെട്ടുപോയൊരു രാജ്യം പൊടുന്നനെ അതിരുകൾ നീട്ടിവരക്കുന്നതറിഞ്ഞ് ഞങ്ങളൊരു യുദ്ധത്തെ കുറിച്ചു സംസാരിക്കുന്നു കാറ്റ് കിതയ്ക്കുന്ന രണ്ടു പതാകകളേന്തിവരുന്നു പ്രണയത്തിന്റെ യുദ്ധക്കുറ്റവാളികളേയെന്ന് അഭിവാദ്യം ചെയ്ത് സഹയാത്രികരൊന്നൊന്നായ് ഇറങ്ങിപ്പോകുന്നു ഞാനുമവളും നേർക്കുനേർ ഉന്നം പിടിക്കുന്നു നിശബ്ദതContinue Reading

[dropcap]വ[/dropcap]വിരലുകളുടേത് പ്രണയചേഷ്ടകളൊന്നു- മായിരുന്നിരിക്കില്ല, നിന്നിൽ നിന്നും ചാടി രക്ഷപ്പെടാനുള്ള എമർജൻസി എക്‌സിറ്റുകൾ പരതുകയായിരുന്നിരിക്കണം. നിറയെ വർണ്ണരാജികൾ തോരണംതൂക്കിയ നിന്റെ ലാവണ്യത്തിനു നടുവിൽ അപായച്ചങ്ങലയേതെന്ന് തിട്ടം വരുത്തുകയായിരുന്നിരിക്കണം. വേഗപ്പൂട്ടു തകർത്ത നിന്റെ ഉടൽവേഗത്തെ എന്റെ ആഞ്ഞാഞ്ഞുള്ള മിടിപ്പുകൾ ഒപ്പിയെടുക്കുകയായിരുന്നിരിക്കണം. ചുംബനങ്ങളുടെ താരാട്ടിൽ നിന്നെ ഉറക്കിക്കിടത്തി, വെളുക്കും മുമ്പേ ബോധിവൃക്ഷച്ചുവട്ടിലേക്ക് മടങ്ങാൻ തത്രപ്പെടുകയായിരുന്നിരിക്കണം. ഏറെയേറെ പ്രണയിക്കുമ്പോൾ നാം ഏറെയേറെ പിരിയുകയാണ്. വലിയ വലിയ ശബ്ദങ്ങൾ കാതുകൾക്ക് ഒരു തരം നിശബ്ദത- യായിരിക്കുന്ന പോലെContinue Reading

[dropcap]കാ[/dropcap]ട്ടുപച്ചയായതു കൊണ്ടാണു കഴുത്തൊടിയാതെ നില്‍ക്കുന്നത്. വെട്ടിയരിഞ്ഞും കൊത്തിക്കിളച്ചും കത്തിയെരിച്ചും പലവട്ടമരിഞ്ഞുപോയ തലയാണ്‌. മണ്ണോടു മണ്ണായതുകൊണ്ട് ഏതു വേനലിലേക്കും പൊടിച്ചു കയറും ചവിട്ടാനൊരുങ്ങുമ്പോൾ തലയൊന്നു താഴ്ത്തിക്കൊടുക്കണമെന്നേയുള്ളൂ ചീറിപ്പറപ്പിച്ചു വരുമെന്ന് തോന്നുമ്പോൾ നിലം പതിഞ്ഞൊന്നു കിടക്കണമെന്നേയുള്ളൂ ആദ്യത്തെ വെട്ടിനു തന്നെ അടിവേരൊളിപ്പിക്കണമെന്നേയുള്ളൂ തഴച്ചുപൊങ്ങാൻ മാത്രമേ മഴ വേണ്ടൂ പിടിച്ചു നിൽക്കാൻ കൊടുംചൂട് ധാരാളം നിലനില്പിന് കളയായിരിക്കുന്നതു തന്നെയാണ് നല്ലത് പാഴ്ച്ചെടികൾക്കു പൊതുവെ പേരൊന്നുമിട്ടു വിളിക്കാറില്ലെങ്കിലുംContinue Reading