LITERATURE (Page 138)

റിലേയില്‍ പങ്കെടുക്കുന്നതിനിടയില്‍മത്സരം പകുതിയ്ക്കവസാനിപ്പിച്ച്ബാറ്റണ്‍ കൈമാറാതെചുറ്റുമുള്ള ബഹളം തഴഞ്ഞ്സ്റ്റേഡിയത്തിനു പുറത്തേക്ക് ഓടിവീട്ടിലെത്തിയഎട്ടുവയസ്സുകാരിയോട്വീട്ടുകാര്‍മത്സരം കഴിഞ്ഞോമത്സരം കഴിഞ്ഞോഎന്നു ചോദിച്ചപ്പോള്‍പെണ്‍കുട്ടി പറഞ്ഞു ഞാന്‍ ഇപ്പോഴും ഓടികൊണ്ടിരിക്കുകയാണ്. പില്‍ക്കാലത്ത്മുതിര്‍ന്ന പെണ്‍കുട്ടിഒരിക്കലും മത്സരംപകുതിയ്ക്ക് നിര്‍ത്തിഓടി വീട്ടിലേക്ക് ചെല്ലാന്‍ധൈര്യപ്പെട്ടില്ല. ഓരോതവണയുംമത്സരം മുഴുമിപ്പിച്ച്ബാറ്റണ്‍ ഇല്ലാതെഅവള്‍ വീട്ടിലേക്ക്നടന്നുചെന്നു. പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

എങ്ങനാ പാറുവമ്മേ, നിങ്ങളിങ്ങനെ വിധവയായത് എന്നു ചോദിച്ചാല്‍ കാണാതെ പഠിച്ചെടുത്തതു പോലെ തന്നെ ചടപടാന്ന് ഉത്തരം. അതു വിധിയാണ് കുട്ട്യേ, വിധി! പയ്യിന് തീറ്റവെട്ടാന്‍ കാത്തുവച്ച വെട്ടരുവയുടെ വാത്തല കൊണ്ട് ആണൊരുത്തനെ വെട്ടിക്കൊന്ന കഥയൊക്കെ പാറുവമ്മ പൂഴ്ത്തിവച്ചു. പാറുവമ്മ തീയത്തിയാണ്, വെറും തീയത്തിയല്ല. നല്ല കമ്യൂണിസ്റ്റുകാരിയായ തീയത്തി. അതു പറയുമ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ പാലക്കാട്ടെ തീയ്യന്മാര്‍ ചാടിത്തുള്ളിയ ആഹ്‌ളാദം ആ മുഖത്തു കാണാം. കമ്യൂണിസ്റ്റുകാരിയായ പാറുവമ്മ. അവരുടെContinue Reading

ഇലയില്ലാത്ത ഒരു ഇലഞ്ഞി.കൊമ്പിൽ വിരിഞ്ഞതുപോലെഏഴു പക്ഷികൾ,നിശ്ചലം.വയലിനു നടുവിൽഉച്ചസൂര്യനും മരവുംനിശബ്ദം. യന്ത്രങ്ങൾ നടന്നുപോയനരിമടവഴിയിലെഅവസാനത്തെ കാട്ടുഞാവൽ.ഒഴിഞ്ഞ തേനടകളിൽഅസ്തമയത്തിന്റെ മൂളൽ. നരിയുടെ കൂർത്തുനീളുന്ന കുതിപ്പുപോലെവാനിലുയരുന്നു ഏഴുകിളികൾ ;തുടുത്ത പുലരിയിൽ തട്ടിഅവ ചിതറിയലിയുന്നു,ആയിരമിലകൾകൊഴിഞ്ഞ ആകാശത്തിലേക്ക് ചേക്കേറുന്നു. കിടപ്പുമുറിയിൽ പതിച്ചകല്ലിന്റെ പുള്ളിച്ചയിൽനരിച്ചൂര് .ഇരുട്ടു കൊണ്ടുപോയരണ്ടു കണ്ണുകളുടെ തിളക്കം,നഖങ്ങളുടെ മൂർച്ച,കട്ടിലിനടിയിൽഒരു കാട് പതുങ്ങുന്നു. മേഘത്തിൽഉച്ച മുഖം ചേർത്ത്പീലി വിടർത്തുംപോലെകാട്ടുഞാവൽ മൂളുന്നു,സ്വയം വീണ്ടെടുക്കുന്നകാറ്റിന്റെ പാട്ട്. ഞാനറിയുന്നു,കട്ടിലിൽ കൊത്തിവെച്ചഇലയില്ലാമരവും സൂര്യനുംഏഴു കിളികളുംജീവൻ വരുന്ന പുലരിയിൽഅവ പറന്നേക്കാവുന്ന ഒരു വഴിയുംചെന്നുചേരുന്ന കാട്ടുഞാവലുംനരിയുടെ വേഗതയോടെകാട്Continue Reading

അടഞ്ഞ വാതിൽ,ഇറങ്ങിപ്പോയ മനുഷ്യൻതുറക്കാതിരുന്നെങ്കിലെന്ന് കൊതിക്കുന്നുണ്ട്കൂടെ പോകേണ്ടെന്ന് തീരുമാനിച്ച്ഒരു സൈക്കിൾപിറകോട്ട് ചവിട്ടി പോകുന്നുണ്ട്അകത്ത് എന്നേ അടഞ്ഞുപോയ അവൾക്കായിവേനലിൽ നിന്ന് വേർപെട്ട് ഒരു വെയിൽഒളിഞ്ഞു കടക്കുന്നുണ്ട്.കിടക്കയിൽ മലർന്നമർന്നുകിടക്കുമ്പോഴെല്ലാംവിയർപ്പു നാറാറുണ്ട്,കരയുന്ന കുഞ്ഞിന്മുല ചുരത്തിയൊഴുക്കാറുണ്ട്,കവിതയുടെ വരികൾക്കിടയിൽമറന്നു പോയ പ്രിയപ്പെട്ടൊരു വാക്ക്വിരൽ മുറിഞ്ഞൊഴുകാറുണ്ട്മുറ്റത്തെ പൂവിതളിൽപതിഞ്ഞൊരുമ്മ കുനിഞ്ഞ് നൽകാറുണ്ട്,പഴയ കാമുകനെമുങ്ങിപ്പോയ പുഴയിൽ നിന്ന്വീശിയെടുക്കാറുണ്ട് കിടക്കയിൽ മലർന്നമർന്നുകിടക്കുമ്പോഴെല്ലാംരതിയൊഴിച്ചെല്ലാം തോന്നാറുണ്ട് കാലമെത്ര മുഷിഞ്ഞാലുംഅടഞ്ഞ വാതിലിനു പുറത്ത്എപ്പോൾ വേണമെങ്കിലുംഒരു സൈക്കിൾ നിശ്ചലമായേക്കാം പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

വൈകുന്നേരങ്ങളിൽസ്വതന്ത്രയാകുന്ന പെൺകുട്ടിനക്ഷത്രമൈതാനത്ത് നിത്യവുംനൃത്തം ചെയ്യുന്നുനിഴലുകൾ നീന്തുന്നകുളത്തിലേക്കെത്തി നോക്കുന്നുമയങ്ങുന്ന പകലിനുംതെളിയുന്ന ഇരുട്ടിനുമിടയിൽനിശ്ചലവസന്തം പോലുറയുന്നു പകിട്ടേറെയുള്ളൊരന്തിച്ചോപ്പിൽതണൽമഴ നനയുന്നപൂച്ചയുറക്കങ്ങൾഒരു വാക്കിനെ തിരഞ്ഞെത്തിയവിഷാദങ്ങളുടെ കവിതപകർന്നെടുപ്പിന്റെ വിക്ഷോഭത്തിൽകിതയ്ക്കുന്ന ചുംബനങ്ങൾപ്രേരണകളുടെ ഗ്രാമവഴികളിൽമേഘനീർ തോർച്ചകൾ വൈകുന്നേരങ്ങളിൽസ്വതന്ത്രയാകുന്ന പെൺകുട്ടി,വരപോലൊരു നദിയ്ക്കരികിൽസമുദ്രം സൃഷ്ടിക്കുന്നുആഴങ്ങളിലെ കൊട്ടാരങ്ങളിൽനാഗരഹസ്യം പൂഴ്ത്തിവെയ്ക്കുന്നുമുറിവേറ്റവനെ പ്രണയിക്കുന്നുനഗരത്തെ വെട്ടിച്ചുരുക്കികാടുകൾ തീർക്കുന്നുഅതിലോലമായ ഇടനേരങ്ങളിൽനെല്ലിക്കകൾ പെറുക്കുന്നുഇലഞ്ഞിപ്പൂക്കൾ മണക്കുന്നുമിന്നാമിന്നികളെ പിന്തുടരുന്നു ജനാലകൾ തടുത്ത് വെയ്ക്കുന്നചങ്ങാതിക്കാറ്റുകൾശിശിരം കവർന്നൊരു കാമുകനെപ്പോലെനിലാവിളക്കുകളെ കല്ലെറിയുന്നുഇലകൾ പൂവുകളുമായിച്ചേർന്ന്ആകാശത്തിലേക്ക് വഴിയൊരുക്കുന്നുമഴപോലൊരു പെൺകുട്ടിരതിമേഘങ്ങളിലൊളിയ്ക്കുന്നുഭൂമിയിൽ നിന്നുംവസന്തം അപ്രത്യക്ഷമാകുന്നു പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading