LITERATURE (Page 136)

“പാർഷവിദേവി സഭാകവാടത്തിൽ കാത്തുനിൽക്കുന്നു”. ദ്വാരപാലകൻ സനകൻ മൂന്നാംവട്ടം വിളിച്ചുചൊല്ലി തിരിയുമ്പോഴേക്കും, ധൃതതാളത്തിലുള്ള കാൽച്ചിലമ്പിന്റെ മുഴക്കം കുരുസഭയുടെ മധ്യത്തിലെത്തിയിരുന്നു. മകളെ ഇത് ധരിക്കുക.. കൂനിക്കൂടിയിരുന്ന ഇരയുടെ കാതുകൾ പാർഷവിയുടെ ശബ്ദം തിരിച്ചറിഞ്ഞു. അഭയമായി അവതരിച്ച സ്ത്രീയുടെ കണ്ണുകളിൽ ദ്രൗപതി തെളിഞ്ഞു വന്നു. വെണ്ണക്കൽ പാകിയ നിലത്ത് ഹതാശയായി കിടക്കുന്ന പാഞ്ചാല രാജകുമാരി. ആർത്തിപൂണ്ട കാണികളിൽ ചിലർ ഒറ്റവസ്ത്രത്തിനുള്ളിലെ സമൃദ്ധി ആവോളം ആസ്വദിക്കുകയാണ്, ഇടയിൽ കയറിയവൾ രസംകൊല്ലിയാകുമെന്ന് പരിഭ്രമിച്ച് മുന്നോട്ട് കയറുവാൻ തിരക്കുകൂട്ടുന്നവരുമുണ്ട്.Continue Reading

വെള്ളത്തിനൊപ്പംതോട്ടുകരയിലൂടെകുട്ടിയോടുന്നു.വെള്ളം കല്ലുകളിൽ,ചെറിയ പാറകളിൽ തട്ടിത്തെറിക്കുന്നു;കുട്ടിയുമതുപോലെ.വെള്ളം വളഞ്ഞ് പുളഞ്ഞൊഴുകിപ്പോവുന്നു.കുട്ടി ചെരിഞ്ഞ്, തെന്നിയോടുന്നു.ചൂണ്ടയിടുന്ന മനുഷ്യന്റെകൊക്കിലേക്ക് വെള്ളംവലിഞ്ഞുനോക്കുന്നു.കുട്ടി അയാളെ തട്ടി കുതിയ്ക്കുന്നു.സൂര്യൻ വെളിച്ചം കടത്തിവെള്ളത്തെ വിടർത്തി നോക്കുന്നു.കുട്ടി നെറ്റിയ്ക്ക് മീതേകൈ വെച്ച് സൂര്യനെ മറയ്ക്കുന്നു. മീനുകൾ വെള്ളത്തിനുള്ളിൽ ,കിതപ്പ് കുട്ടിക്കുള്ളിൽ .വെള്ളം ശ്വാസഗതിയാൽദിക്കുകൾ മാറ്റുന്നു.കുട്ടി പണ്ടുണ്ടായിരുന്നൊരുനദിയുടെ കരയിൽ കിളിർത്തപൂർവ്വികരെ ഓർക്കുന്നു. വെള്ളം, പോകുന്ന നാടിനെയൊക്കെഗുളുഗുളാ ഒച്ചപ്പെടുത്തുന്നു.കുട്ടി ശ്വാസം തടഞ്ഞ്സിന്ധുവെന്നോ മോഹൻജദാരൊവെന്നോപാടുന്നു. വെള്ളം രാജ്യങ്ങൾ കടന്ന്പേരുകൾ പുതുക്കുന്നു.കുട്ടി യുഗങ്ങൾ കടന്ന്പലമാതിരി മനുഷ്യരാവുന്നു. കവർ ഡിസൈൻ :Continue Reading

ലോകത്തിലെ ഏറ്റവുംഉദാസീനനായ വ്യക്തിയാവാൻശ്രമിച്ചാലോ എന്നാലോചിച്ചു. പക്ഷേ,ഏറ്റവും എന്ന ലക്ഷ്യം,അതിലെ മത്സര സ്വഭാവംഉദാസീനതയെ ആശയപരമായിഅസാധുവാക്കുമെന്ന് മനസ്സിലാക്കിശ്രമം ഉപേക്ഷിച്ചു. അങ്ങനെയെങ്കിൽ,ഏറ്റവും കൂടുതൽഉപേക്ഷിക്കലുകൾ നടത്തിയആളായാലോ എന്നായി.ഉപേക്ഷിക്കാനുള്ളവ ഏതൊക്കെഎന്ന് തീരുമാനിക്കുന്നതിൽഒരു തരം തിരഞ്ഞെടുപ്പുംസ്വീകരണവുമൊക്കെയുണ്ട്,അതൊക്കെ ഉപേക്ഷിക്കലിന്റെവിപരീതങ്ങൾ എന്ന് തിരിച്ചറിഞ്ഞ്ആ പദ്ധതിയും തിരുത്തി. അടുത്തതായി, സ്വാഭാവികമായുംഏറ്റവും കൂടുതൽ തിരുത്തലുകൾഎന്ന സാധ്യതയിലേക്ക് തിരിഞ്ഞു.ഏറ്റവും കൂടുതൽ തിരുത്തലുകൾക്ക്പണിയിടങ്ങളോ സാമഗ്രികളോ ആയികുറേയേറെ തെറ്റുകൾ ആവശ്യം വരുമെന്നപ്രായോഗികതയാൽ പ്രചോദിപ്പിക്കപ്പെട്ട്പുതുമ നിറഞ്ഞ പലതരം തെറ്റുകളെആവിഷ്ക്കരിക്കാനും ശേഖരിക്കാനും തുടങ്ങി. ഒരു കാര്യം പറയാതിരിക്കുന്നതിനുള്ളന്യായീകരണമായിആ കാര്യം തന്നെ പറയുന്നContinue Reading

പരദേശി കിളിയുടെമലമുകളിലെ ആദ്യപ്രഭാഷണം.വിളിക്കാത്ത വിരുന്നുകാരനായികാറ്റ്ആദ്യമെത്തി.ഇരിക്കപ്പൊറുതിയില്ലാതെമലഞ്ചെരുവില്‍തത്തിക്കളിച്ചു നിന്നു. കല്ലിടുക്കില്‍വേരുകളാല്‍വലവീശിപലതരം മരങ്ങളെത്തി.മരങ്ങളുടെതോളത്തിരുന്ന്തേന്‍കൂടുകൾ പോന്നു. കാറ്റിനുപുറകെമിന്നല്‍പോലെയോടിയനീലവല്ലികളെചില്ലകള്‍ പിടിച്ചിരുത്തി.നനഞ്ഞ കരിമ്പാറയില്‍പൂപ്പലും പുല്‍നാരുകളുംചമ്രം പടിഞ്ഞിരുന്നു. പരല്‍മീനുംചിരിയടക്കി കൊച്ചരുവിയുംവഴുക്കന്‍ കല്ലുകളില്‍ഇളകിയിരുന്നുതര്‍ജ്ജമക്കാരനില്ലാതെകിളി പ്രസംഗം തുടങ്ങി. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ തിന്നാൽ പോരെ എന്ന് ആധുനിക ചൈനയുടെ ശില്പിയായായി അറിയപ്പെടുന്ന ഡെങ് സിയാഒപിങ് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. പ്രായോഗികതയായിരുന്നു ഡെങ്ങിന്റെ മുഖമുദ്ര. 1970-കളുടെ ഒടുവിൽ ചൈനയുടെ ആസൂത്രിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് “സോഷ്യലിസ്റ്റ് മാർക്കറ്റ്” സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന 850 ദശലക്ഷം മനുഷ്യരാണ് അന്ന് ചൈനയിലുണ്ടായിരുന്നത്. അവരെ വറുതിയിൽനിന്ന് പുറത്തുകൊണ്ടുവരാൻ വലിയ സാമ്പത്തികമുന്നേറ്റം ഉണ്ടായാലേ പറ്റുമായിരുന്നുള്ളൂ. അതിനുള്ള എളുപ്പ മാർഗ്ഗം ചൈനയുടെContinue Reading