LITERATURE (Page 131)

ഈയിടെയായി പതിവുള്ളതാണ് സായാഹ്‌ന നടത്തം. വീട്ടിൽ നിന്ന് കല്ലേക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ പിന്നിലുള്ള കുളം വരെ, പിന്നെ തിരിച്ച്‌ വീട്ടിലേക്കും. എല്ലാം കൂടി ഒരു രണ്ടര കിലോ മീറ്റർ ദൂരം. കയ്യിൽ നടത്തത്തിന്റെ ദൂരവും സമയവും വേഗതയും കാണിക്കുന്ന വാച്ചും കെട്ടും .വാച്ചിന്റെ പുതുമയിൽ തുടങ്ങിയ നടത്തം ഒഴിച്ച് കൂടാനാവാത്ത ദിനചര്യയായി മാറിയിരിക്കുന്നു അന്നു മേഘാവൃതമായിരുന്നു. അങ്ങു ദൂരെ അറബിക്കടലിൽ ഗുലാബിന്റെ വിളയാട്ടങ്ങൾ ഇവിടെ മഴ മേഘങ്ങളായി. നല്ല തണുത്ത കാറ്റിൽContinue Reading

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആർക്കായിരിക്കും എന്നത് രസകരമായി ചർച്ച ചെയ്യുന്ന ഒരു ലേഖനം, സമ്മാനം പ്രഖ്യാപിച്ച ശേഷമാണെങ്കിലും, എങ്ങനെയാണ് ഒടുവിൽ കലാശിച്ചത് എന്നറിയാനുള്ള താല്പര്യത്തോടെ വായിക്കുകയുണ്ടായി. (അലക്സ് ഷെപ്പേഡ്, ദി ന്യൂ റിപ്പബ്ലിക്ക് – ദിസീസ് യുവർ ലാസ്റ്റ് ഫ്രീ ആർടിക്കിൾ ! എന്ന മുന്നറിയിപ്പോടെ) കിട്ടാൻ സാധ്യതയുള്ളവരുടേത് എന്നതു പോലെ സാധ്യതയില്ലാത്തവരുടെയും, ഏതാണ്ട് 70 പേരുകൾ ആ ലേഖനത്തിൽ പരാമർശിക്കുന്നു എന്നതാണ് കൗതുകകരം. ഇത്രയധികം പേരെ പരാമർശിച്ചിട്ടു പോലുംContinue Reading

കാറ്റ്..നിന്നെ ഞാനെന്റെ കൈക്കുമ്പിളിലേക്ക് കോരിയെടുത്തോട്ടെ?ഇടനെഞ്ചിലാളുന്ന,നീരടർത്തുന്നചെമ്പൂവിനെപോറ്റുവാൻ.. നിറം..നിന്നെ ഞാനൊന്ന്പിഴിഞ്ഞെടുത്തോട്ടെ?കുറുക്കിയെടുത്ത്ജീവിതമെന്നെഴുതിഈവെയിൽ തിളക്കുന്ന,വിയർപ്പ് ചുവയ്ക്കുന്നആലക്ക് പുറത്തൊരുബോർഡ് വെക്കാൻ… തിര..നിന്നെ ഞാനൊന്ന്അഞ്ചര മീറ്ററിൽചേലക്കണക്കിന്മുറിച്ചെടുത്തോട്ടെ?പുഴുങ്ങിയെടുത്ത്വെയിലത്ത് ചുട്ടെടുക്കാനായ്പുറത്തെ അയയിൽനീർത്തി വിരിച്ചിടാൻ.. വെറുതെ!!നിങ്ങളൊക്കെ എന്റെ യാത്രകളാണെന്ന്ലോകമൊട്ടാകെ കരുതിക്കൊള്ളട്ടെ.. ഞാനിവിടെ അവന് മാത്രമായിഅവശേഷിക്കുകയാണെന്ന്അവനെങ്ങനെയോഅറിഞ്ഞ് പോയല്ലോ… ന്റെ ഞാനേ…നിന്നെ ഞാനെന്റെ കൈക്കുടന്നയിൽ കോരിയെടുത്തോട്ടെ?പ്രണയ മാളികയിലെ ബോധിച്ചുവട്ടിൽ എനിക്കെന്നെയും പ്രതിഷ്ഠിക്കുവാൻ.. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

യാത്രക്കാർ ഒഴിഞ്ഞു പോയസ്വർഗ്ഗ നഗരത്തിൽ ടൂർ ഗൈഡ്മഖ്ബൂൽ മെഹ്‌മൂദ് ഇപ്പോൾ എന്ത് ചെയ്യുകയാവും! യാസീനിന്റെ കുതിരകൾക്ക്വയറു നിറയുന്നുണ്ടാവുമോതെന്നുന്ന കുതിരച്ചാലുകളിലെ ചാണക ഗന്ധംഇപ്പഴുമതുപോലെത്തന്നെയാവുമോ! ചുട്ട് നീറുന്ന ഒരു പകലിലേയ്ക്ക് തന്റെ തൂവലുകൾഈരിഅടുക്കിയൊതുക്കിത്തുടങ്ങിയ തണുത്ത് ചീർത്ത കാറ്റിന്റെ പിടി വിട്ടു പറന്നു നടക്കുന്ന ഇളം തൂവലുകളെ എന്തൊരു തണുപ്പെന്ന് ശകാരിച്ച് കൊണ്ട്മുഹമ്മദ് റാഷീദെന്ന അയാൾ പറഞ്ഞു തുടങ്ങുന്നുണ്ടാവുമോ ‘എൺപതുകളിൽഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ‘അയാൾ, പക്ഷെഒരുപാട് നടന്നു തളർന്ന ഒരച്ഛനെപ്പോലെനരച്ചു മുഷിഞ്ഞിരുന്നവൻ! ‘ഞങ്ങൾ കുട്ടികളായിരുന്നപ്പോൾവീട്ടിലെത്താൻ ഇത്തിരിവൈകിയിരുന്നെങ്കിൽContinue Reading

‘തേരാളിയായ സത്യസേനന്റെ സഹോദരി വൃഷാലിയെ അംഗരാജാവായ കർണ്ണൻ പാണിഗ്രഹണം ചെയ്യുന്നു.യുവരാജാവിന്റെ താത്പര്യപ്രകാരം രാജകീയപ്രൗഡിയിലാണ് വിവാഹ ചടങ്ങുകൾ നടത്തപ്പെടുന്നത്.’ ശുഭകർമ്മങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യം കാണിക്കാത്ത ഗാന്ധാരനരേശൻ വിവാഹവേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ആശ്ചര്യത്താൽ സ്വീകരിച്ചിരുത്തുവാനായി സുയോധനൻ തന്നെ നേരിട്ടെത്തി. അഗ്നിയെ പ്രദക്ഷിണം ചെയ്ത വധുവരന്മാർ പ്രാർത്ഥനയോടെ എല്ലാപേരുടെയും അനുഗ്രഹം തേടി. ഇതിനിടയിൽ അപ്രതീക്ഷിതമായാണ് വൃഷാലി ഗാന്ധാരപതിയുടെ പാദങ്ങളിൽ നമസ്കരിക്കാനെത്തിയത്. ആദ്യമുണ്ടായ പതർച്ചക്കിടയിൽ വധുവിനെ നെറുകയിൽ കൈകൾ ചേർത്തനുഗ്രഹിക്കവേ വിരലുകൾക്കിടയിൽ നിന്നും പകിടകൾ മാറ്റുവാൻ മറന്നുപോയി.Continue Reading