LITERATURE (Page 120)

‘വലിയമ്മയ്ക്ക് രണ്ട് മക്കളാണ് -കുട്ട്യേടത്തിയും ജാന്വേടത്തിയും..കുട്ട്യേടത്തി കറുത്തിട്ടാണ്.ജാന്വേടത്തിയുടെ അഭിപ്രായത്തിൽ, തൊട്ട് കണ്ണെഴുതാം…’ അമ്മയുടേയും വലിയമ്മയുടേയും ശകാരവും ഭേദ്യവും നിരന്തരം ഏറ്റുവാങ്ങിയും വ്യവസ്ഥിതിയെ പരസ്യമായി വെല്ലുവിളിച്ചും ജീവിച്ച കുട്ട്യേടത്തിയുടെ കഥ, കഥാപാത്രത്തിന്റെ സ്വഭാവത്തിലും രചനയുടെ ശൈലിയിലും വേറിട്ട് നിൽക്കുന്ന എം ടി കഥയാണ്.-മലയാളികൾക്ക് മന:പാഠമായ കഥ .. മോശമല്ലാത്ത മട്ടിൽ അതിന്റെ ചലച്ചിത്ര രൂപവും വന്നു..കഥയോളം ഹൃദയസ്പർശിയായിരുന്നോ അത് എന്നതിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാവും . പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കഥയെ കുറിച്ചാണ്.Continue Reading

നവീനങ്ങളായ ആശയങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുകയെന്നത് കേരള സംസ്‌കാരത്തിന്റെ ഒരു പ്രത്യേകതയാണല്ലോ. അത് കൊണ്ട് തന്നെയാണ് ഭാരതത്തിൽ പിറവിയെടുത്തതും വിദേശങ്ങളിൽ സംജാതമായതും ആയ മതങ്ങളെയെല്ലാം തന്നെ അവയുടെ പ്രാരംഭ ദശയിൽ പോലും സ്വാഗതം ചെയ്യാൻ നമുക്ക് കഴിഞ്ഞത്. വൈവിധ്യമാർന്ന ഏതാദൃശ ചിന്താ ധാരകൾ ഗണ്യമായ സ്വാധീനം ചെലുത്തുക വഴി ഇവിടത്തെ സമുദായ സൗഹൃദാന്തരീക്ഷം സമ്പന്നമാവുകയും ചെയ്തു. ക്രിസ്തു വർഷാരംഭത്തിനു നൂറ്റാണ്ടുകൾ മുൻപ് തന്നെ ജൈന ബുദ്ധ സന്ദേശങ്ങൾ കേരളത്തിൽ പ്രചരിച്ചിരുന്നു.Continue Reading

“ഏതെങ്കിലും ഒരു ദർശനം സ്ഥാപിച്ചെടുക്കാനായി ഒരാൾ നോവൽ രചിക്കേണ്ട കാര്യമൊന്നുമില്ല. ഒരു നോവലിന് മാത്രം കണ്ടെത്താൻ കഴിയുന്ന ജ്ഞാനം ആവിഷ്കരിക്കുമ്പോഴാണ് അതൊരു കലാസൃഷ്ടി ആകുന്നത്. ഒരു നോവൽ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി ഒരു നോവലായി നില കൊണ്ടാൽ മാത്രം മതിയാകും.”ജനുവരി ലക്കം എഴുത്ത് മാസികയിലെ പി എഫ് മാത്യൂസിന്റെ ലേഖനത്തിൽ നിന്നുമുള്ളതാണ് ഈ വരികൾ. ഒരു വട്ടമല്ല, രണ്ടു വട്ടം അതേ എന്ന് പറയുന്നു ഈ അഭിപ്രായത്തിന്. ദർശനങ്ങളോContinue Reading

പാത്തുമ്മയുടെ ആടിനെ വിറ്റു കിട്ടിയ പണം പ്രളയനാന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി നമ്മുടെ മുഖ്യമന്ത്രി സ്വീകരിച്ചതും 6 മണി ബുള്ളറ്റിനിൽ അഭിമാനപൂർവ്വം പറഞ്ഞതും ഏതാനും വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. നിരവധി സ്‌കൂൾ കുട്ടികളും കുടുക്ക പൊട്ടിച്ചു കേരള പുനർനിർമ്മാണത്തിനായി ചില്ലറ തുട്ടുകൾ നൽകിയിരുന്നു. നമ്മുടെ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ മലയാളികളെ സംഭാവനയ്ക്കായി സന്ദർശിച്ചു. ചിലർ പണം തരാമെന്നു പറഞ്ഞു, ചിലർ പറഞ്ഞു പറ്റിച്ചു, ചിലർ ദാനം തരാമെന്നുContinue Reading

കൊതിയൂറുന്നഗന്ധം പിൻതുടർന്നെത്തിയതാണ് ഈച്ച. മണത്തിൻ്റെവഴി മരണത്തിലേക്കുള്ള വഴിയായപ്പോൾ മാധുര്യം മനസ്സിലോർത്തു പാറിയെത്തിയതും പഴച്ചാറിൽ മുങ്ങിയതും ഞൊടിയിടയിൽ കഴിഞ്ഞു. കാഴ്ചമങ്ങുമ്പോൾ കൂട്ടുകാരുടെ ചിറകടിയൊച്ചകൾ അടുത്തുവരുന്നത് കേട്ടു. അരുതെന്ന് പറയാൻ ആകുന്നില്ലല്ലോ… xxxxx xxxxx xxxxx ” അമ്മേ… ജ്യൂസില് ഈച്ച വീണു” കുട്ടിയുടെ സ്വരത്തിൽ നിരാശ.” അതെടുത്ത് കളയ് മോനെ… അമ്മ വേറെ കൊണ്ട്വരാം…” xxxxx xxxxx xxxxx കുട്ടിനീട്ടിയെറിഞ്ഞ ജ്യൂസ് മുറ്റത്ത് ചിതറിവീണു. മരണത്തിൽ നിന്ന് കഷ്ടിച്ചുരക്ഷപ്പെട്ട ഈച്ച കുഞ്ഞിന്Continue Reading