ലേഖനം (Page 43)

ലോകം ഉറങ്ങുന്ന കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന നീതിസംഹിതയായ മനുസ്മൃതി പരിഗണിക്കാതെയാണ് ഇന്ത്യൻഭരണഘടനക്ക് രൂപം നൽകിയതെന്ന് ഭരണഘടനാ ശില്പി അംബേദ്കർക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചവരാണ് സംഘപരിവാർ ആചാര്യന്മാർ.സ്‌ത്രീ എക്കാലത്തും പുരുഷന്റെ സംരക്ഷണത്തിൽ മാത്രം കഴിയേണ്ടവളാണെന്നും അവൾ ഒരിക്കലും സ്വാതന്ത്ര്യം അർഹിക്കുന്നില്ലെന്നും പ്രഖ്യാപിക്കുന്ന മനുസ്മൃതി ആധുനിക ഇന്ത്യയുടെ നിയമസംഹിതയാവണം എന്നു സ്വപ്നം കാണുന്നവരുമാണവർ. രാഷ്ട്രീയ സ്വയം സേവകരുടെ എല്ലാ പ്രവർത്തനങ്ങളിലും പഥസഞ്ചലനങ്ങളിലും സ്ത്രീകൾക്ക് ഭ്രഷ്ടു കല്പിക്കപ്പെട്ടിട്ടിരിക്കുന്നതിനു കാരണവും ഈ മനുസ്മൃതി ഭക്തിയാണ്.രാജ്യ ചരിത്രത്തിൽContinue Reading

  അരാജകവാദം എന്നു കേൾക്കുമ്പോൾ പലർക്കും അതൊരു കുഴപ്പം പിടിച്ച സംഗതിയാണെന്ന് തോന്നും. യാതൊരു അച്ചടക്കവും പാലിക്കാത്ത, ഒരു ക്രമവും അംഗീകരിക്കാത്ത, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു വിഭാഗമാണ് അരാജകവാദികൾ എന്നാണ് പലരുടെയും ധാരണ. എന്നാൽ നേരെ തിരിച്ചാണ് കാര്യങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് സോഷ്യലിസ്റ്റ് ആശയങ്ങളുടെയും ലിബറലിസത്തിന്റെയും സംഗമത്തിലൂടെ നാമിന്ന് അറിയുന്ന അരാജകവാദം രൂപമെടുത്തത്. മനുഷ്യൻ മനുഷ്യനുമേലെ നടത്തുന്ന ചൂഷണത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യം തന്നെയാണ് അരാജകവാദികൾക്കും ഉള്ളത്.Continue Reading

  “രണ്ട്ദിവസം മുൻപാണ് ക്യാമ്പിൽ നിന്ന് വന്നത് .., മെസ്സേജുകൾ കണ്ടിരുന്നു . ഒന്നിനും സമയമുണ്ടായിരുന്നില്ല “ പ്രളയം തുടങ്ങിയ അന്നു തൊട്ട് അറിയാവുന്ന വഴിയൊക്കെ നോക്കിയിട്ടും പ്രിയ സുഹൃത്തിനെ കുറിച്ച് വിവരം കിട്ടിയിരുന്നില്ല.അയൽ ഗ്രാമത്തിലുള്ള കൂട്ടു കാരിയുടെ മകൾ, തൻറെ വീട് താണ നിലത്തുള്ള ഗ്രാമവാസികൾക്ക് തുറന്നിട്ട് കൊടുത്തു കുടുംബ വീട്ടിലേക്കു പോവുന്നതറിയിച്ചിരുന്നു.പിന്നെ അവിടെയും മൊബൈൽ നിശ്ശബ്ദമായി. വീട്ടിൽ വെള്ളം കയറിയതിനാൽ അടുത്തുള്ള ബഹുനിലക്കട്ടിടത്തിൻറെ മുകളിലേക്കു കൂടു മാറിയContinue Reading

കേരളം ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ,ഒരു എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ദിനങ്ങളാണ് കടന്നു പോയത്. അത് ഇപ്പോഴും പല മേഖലകളിലും തുടർന്ന് കൊണ്ടിരിക്കുകയുമാണ്. നിങ്ങളോരോരുത്തരും ആ യന്ത്രത്തിന്റെ ഭാഗമായിരുന്നു. അത് കൊണ്ട് തന്നെ അത്തരം പ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങൾ നിരത്തുന്നത് ഭീമാബദ്ധമാവും. എന്നാലും ഒരുദാഹരണം പറയാതെ വയ്യ. പ്രളയത്തിന്റെ മൂന്നാം ദിവസം ഒരു സന്ദേശം കിട്ടി. ചെങ്ങന്നൂരിലുള്ള ഒരാശുപത്രിയിൽ ഓക്സിജൻ സപ്ലൈ അത്യാവശ്യമാണെന്ന്. ഇനിയും വൈകിയാൽ അത്യാഹിതമുണ്ടാകുമെന്നു. മറ്റു പലരോടുമൊപ്പം ചിലContinue Reading

  ഡൽഹിയിൽ ഒ വി വിജയൻ എന്ന ഞങ്ങളുടെ ‘മാഷു’മായും സക്കറിയയുമായും, അവരുടെ വൈകുന്നേരത്തെ കൂട്ടായ്മയുടെ കേന്ദ്രമായ വി കെ മാധവൻ കുട്ടിയുടെ മാതൃഭൂമി ഓഫീസിലും, അവരുടെ സാമൂഹ്യ ഗാർഹിക ഇടങ്ങളിലും നടന്ന സംവാദങ്ങളിലൂടെ രണ്ടര പതിറ്റാണ്ട് സഞ്ചരിച്ച എന്നെപ്പോലെ തല നരച്ച ഒരാൾക്കു, മാഷ് തൻറെ ജീവിതാവസാനകാലഘട്ടത്തിൽ ഒരു മൃദുഹിന്ദുത്വക്കാരനായിരുന്നു എന്ന സക്കറിയയുടെ പ്രസ്താവന വളരെ ആശങ്കയുണ്ടാക്കുന്നതാണ്. കാരണം സക്കറിയ ആ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത് പോലെ, ജനാധിപത്യത്തിൻറെയും ചിന്തയുടേയുംContinue Reading