കവിത (Page 6)

ചുമരുകളിൽ,ജനാലയുണ്ടായിരുന്ന വിടവിൽ,ഇളകിയ മച്ചിൽ,അടർന്ന തറയിൽകാട് മുളച്ചു പൊന്തുന്നു.ഉറുമ്പ് കടക്കുന്ന പിളർപ്പുകളെല്ലാംപൂത്തുലയുന്നു, പച്ച നിറയുന്നു, വേരുറയ്ക്കുന്നു നിറം മാറുന്നമണിമാളികകൾക്ക് നടുവിൽകാർക്കശ്യക്കാരിയായ വൃദ്ധയെ പോലെഒരു വീടിന്റെ അസ്ഥികൂടം.ഇവിടെയിരുന്നാണ് ഞാൻ നിനക്ക്കത്തുകളെഴുതുന്നത്. ഇവിടെയൊരൊ ഇളകിയ മൂലകളിൽകാൽ നീട്ടി പിണച്ചു വെച്ച്ആരൊക്കെയോ കഥ പറയുന്നുണ്ട്എനിക്ക് കേൾക്കാം.ഒരു രാത്രിയിൽ മിന്നാമിനുങ്ങുകൾവട്ടം ചുറ്റുന്നത് നോക്കി നോക്കിയാണ്ഞാനിവിടെ എത്തിയത്.ഒരിക്കൽ നിറഞ്ഞു തുളുമ്പിയിരുന്നതിന്റെഅടയാളങ്ങളിലൂടെപുല്ലുകൾ എഴുന്നു നിന്നിരുന്നുപേരറിയാത്ത പൂക്കൾ, സ്നേഹം വറ്റിയാലും വളരാതെങ്ങനെ എന്ന മട്ടിൽമുറിവേറ്റ് വിശ്രമിക്കുന്ന പക്ഷികൾപ്രസവിക്കാനൊരുങ്ങുന്ന പൂച്ചനാലുപാടും ചിതറിത്തെറിക്കുന്ന പ്രാണികൾContinue Reading

മാരിയമ്മയ്ക്കെന്നുംമണ്ണിൻതറയില്മഞ്ഞത്തും മഴയത്തും,പല്ലു കിടുങ്ങണഎല്ലു വിറയ്ക്കണകുളിരുള്ളകാലത്തുംരാത്രി മുഴുക്കെയാ-ശീമക്കൊന്നക്കാലുനാട്ടിയ കൂരയിൽആകാശം നോക്കികിടക്കാലോ! ഇരുൾപൂക്കും കാട്ടിലെമിന്നാമിനുങ്ങുകൾകുന്നിൻചരിവിലെആകാശച്ചോട്ടീന്ന്ഒന്നല്ലൊരായിരംതാരകപ്പൂക്കളെആരാരുംകാണാതെകട്ടുകൊണ്ടോന്നിട്ട്കാട്ടിലും മേട്ടിലുംമരമായമരത്തിലുംതഞ്ചത്തിൽ തൂക്കുന്നകാണാലോ! കാക്കേടേം പൂച്ചേടേംകഥകൾപറഞ്ഞിട്ട്ഉണ്ണിയുരുളഉരുട്ടിക്കൊടുക്കണമാനത്തമ്മേടെഒക്കത്തിരുന്നിട്ട്,വായും തുറക്കാതെഉരുളകൾ ഉണ്ണാതെകിലുകിലെ ചിരിക്കണകുസൃതിക്കുടുക്കേടെകുട്ടിക്കുറുമ്പുകൾരാവേറെനോക്കിരസിക്കാലോ! വര: പ്രസാദ് കാനാത്തുങ്കൽ മന്തറേലിന്നോളംതീയെരിഞ്ഞീടാത്തപൊട്ടിപ്പൊളിഞ്ഞോരടുപ്പിന്റരികില്ചുരുണ്ടുകിടക്കണപാണ്ടനേംചാരീട്ട്,എരിയുന്നവയറിന്റെസങ്കടംകേൾക്കാതെആരുമേയില്ലെന്നനോവറിയിക്കാതെഉണ്ണാതുറങ്ങാതെമാനത്ത്നോക്കീട്ട്തോന്നുന്നപാട്ടുകൾപാടാലോ.! (മാരിയമ്മ…പൊട്ടിപ്പൊളിഞ്ഞ മണ്തറയിൽബലമില്ലാത്ത രണ്ടോ മൂന്നോ ശീമക്കൊന്നക്കമ്പുകൾ നാട്ടി,കീറത്തുണികൾ വലിച്ചു കെട്ടിയകൂരയിൽ ഒറ്റയ്ക്ക് പാർത്തവൾ.അവൾക്ക് മാരനെന്നൊരുമകനുണ്ടായിരുന്നു,എവിടെയായിരുന്നോ ആവോ..ആ തറയിൽ ഒരിക്കലും തീ പുകഞ്ഞു കണ്ടിട്ടില്ലാത്ത ഒരടുപ്പുണ്ടായിരുന്നു ,ചിലപ്പോഴൊക്കെ അതിൽ ചുരുണ്ടുകിടന്നുറങ്ങുന്ന ഒരു പാണ്ടൻ പട്ടിയും,അടുപ്പിനരികിലായി പൊട്ടിയ ചട്ടികളുടെ ഏതാനും കഷണങ്ങളും. മത്തന്റെഇലയും ചോദിച്ചുContinue Reading

1പതിവായിഞാനെന്നെതെറ്റായി വരയ്ക്കുന്നു അരുത്അരുത്എന്നാരോ പറഞ്ഞിട്ടുംഎന്നുമെന്നും അതേ വരകളിൽതെറ്റ് കുത്തുന്നു വരയ്ക്കുന്തോറുംഞാനെന്നെ മറന്നുകളയുന്നു ഞാൻനേർത്തവര പോലെതെറ്റിനുള്ളിൽ അലിഞ്ഞുപോകുന്നു പുതിയ എന്നെഎല്ലാവർക്കും ഇഷ്ടമായിരിക്കുന്നുയഥാർത്ഥ എന്നെഇനി ആര് വരച്ചെടുക്കും. 2പതിവായിഎൻ്റെ വീട്ആകാശത്തെ ചുമക്കാൻപാടുപെടുന്നു കടൽത്തിരയെ ഉയർത്താൻശ്രമപ്പെടുന്നു വീടിനുള്ളിൽആകാശവും കടലുംകാടുമുണ്ടെന്ന്കുട്ടികളോട് ഞാൻ കള്ളം പറയുന്നു വീടത് കേൾക്കുന്നുണ്ട്കഴിയുംവിധം എനിക്കൊപ്പം നിൽക്കുന്നുണ്ട് ഓരോ വീടുംഎന്തെന്ത് കള്ളങ്ങൾക്കൊപ്പംപാടുപെടുന്നുണ്ടാവും. കവർ: ജ്യോതിസ് പരവൂർContinue Reading

1 കൊട്ടിയടച്ചലോഹഫ്രെയിമിൽനിന്ന്വിദൂരതയിലെതുറസ്സിലേക്കായുന്നകഴുത്ത്അതിർവരമ്പുകളുടെനേർരേഖയിൽനിന്ന്അതിനപ്പുറത്തെതാഴ് വരയിലേക്ക്എത്തിനോക്കുകയാണെന്നതോന്നൽ.ചിലപ്പോൾഇടതുചെവിമെല്ലെവട്ടംപിടിക്കുംപോലെ.അല്ലെങ്കിൽനനഞ്ഞപുല്ലിലൂടെ,തണുത്തചെളിയിലൂടെഒഴുകിയകാൽമടമ്പ്,അപരിചിതപ്രതലത്തിൽഉരസുന്നതായി…നിസ്സഹായതയുടെപരകോടിയിൽനിശബ്ദതയ്ക്ക്എത്രമാത്രംസാധുതയുണ്ടെന്നനെടുവീർപ്പ് 2വർഷങ്ങൾക്കു മുൻപ്കെണിയിലേക്ക്നടന്നടുത്ത ദിവസംകറപോലെഉടൽമടക്കുകളിൽപറ്റിപ്പിടിച്ചിരിക്കുന്നത്പിന്നീട്നിലതറ്റിയനിലവിളിയായിഒലിച്ചിറങ്ങുന്നത്,കല്ലിച്ചുപോയ,മുറിവുകളിലൂടെഓടിനടക്കുന്നത്,സാവധാനംനിരാശയായിഉറഞ്ഞുകൂടുന്നത്. 3അനിശ്ചിതത്വമെന്നപാലത്തിന്റെവിടവിൽ,ഭൂമിക്കുംആകാശത്തിനുമിടയിൽ,കൊരുത്തആധിയുടെചരടിൽനിയമങ്ങൾക്കുംഉടമ്പടികൾക്കുംമുൻപുള്ള കിഴവൻമരത്തിൻവേരുപോലുള്ളഓരോർമസമയത്തിലൂടെ,മരണത്തിലൂടെ,കടന്നെത്തിയഒരാവരണം. *(C) damien hirstaway from the flock -1994 കവർ: ജ്യോതിസ് പരവൂർContinue Reading

നീ മാത്രം വായിക്കുവാൻനിന്നോട് മാത്രം പറയാൻ,എന്നുള്ളിലൊരു കടലിരമ്പുന്നുണ്ട്. നീയാരെന്നോ എവിടെയെന്നോ അറിയാതെയെങ്കിലുംഎവിടെയോ നീയുണ്ടെന്നുംഎന്നെ കാണുന്നുണ്ടെന്നുംഎന്നെ അറിയുന്നുണ്ടെന്നുംഎത്രയോ കാലമായി ഞാൻ വിശ്വസിക്കുന്നുണ്ട്.ഓർമ്മവച്ച നാൾ മുതൽഒന്നും പറയാതെ…ഒന്നും മിണ്ടാതെഎന്നെ മനസ്സിലാക്കുന്ന ഒരു ഹൃദയംഞാൻ തേടുന്നുണ്ട്. പിണക്കങ്ങളും കുറുമ്പുകളുംകാണിക്കാൻഉള്ളിലെവേവലാതികളും സങ്കടങ്ങളുംപെയ്തു നിറയ്ക്കാൻ,തോളിൽ ചാരിയിരിക്കാൻ,നെഞ്ചിൽ മുഖമമർത്തി കരയാൻ, തിരക്കുകളില്ലാതെ നിർത്താതെ സംസാരിക്കാൻ,ഉറക്കെ പൊട്ടിച്ചിരിക്കാൻ,നിറഞ്ഞൊഴുകുന്നകണ്ണുകൾ തുടയ്ക്കാൻ..വാത്സല്യത്തോടെ നോക്കാൻ…നിന്നെ ഞാൻ തേടുന്നുണ്ട്.നിന്റെ മുഖം ഞാൻ എല്ലാവരിലും,ഓരോ ആൾക്കൂട്ടത്തിലുംതിരയുന്നുണ്ട്. ഒരിക്കലും മുന്നിൽ വരാതെ നീ മറഞ്ഞിരിക്കുമ്പോഴുംഎവിടെയോ എന്നെ നോക്കിയിരിക്കുന്നുണ്ടെന്നുംഒരിക്കൽ നീയരികത്തുContinue Reading