വിനോദ് വിയാർ

കൊല്ലം സ്വദേശി. കേരള ഗ്രാമീണ ബാങ്ക് ജീവനക്കാരൻ. ദലമർമ്മരങ്ങൾ എന്ന കവിതാ സമാഹാരത്തിലേക്ക് ആറ് കവിതകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
"ഇരിപ്പിടമില്ലാത്ത കവിതകൾ" എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരക്കുകളിൽ നിന്നുംഞാനെന്റെ കാലുകൾ വലിച്ചെടുക്കുന്നു,സ്വപ്നത്തിന്റെ ചുഴിയിൽ പെട്ട്ഉറക്കം ഞെട്ടിപ്പിടയുന്ന പോലെ. ഓർമ്മകളുടെ ജലത്താലം തന്നെഅവയുടെ വിശ്രമത്തിനൊരുക്കുന്നു. ഞാൻഅപ്പോൾ നക്ഷത്രങ്ങൾ കാണുന്നുസൂര്യനെ കാണുന്നേയില്ലആകാശത്തിന് നീലനിറം അപ്പോഴില്ലചോപ്പും വെള്ളയും ഇടകലർന്നവൈകുന്നേരത്തെമനസ്സ് തിരിച്ചുവിളിക്കുന്നു. ഇവിടെ സുഹൃത്തുക്കൾ വരാറില്ലതിരക്കിന്റെ ആയിരം ചക്രവണ്ടിയിൽഅവർ കുന്തിക്കുന്തി യാത്ര ചെയ്യുകയാവാം.അവർക്ക് മണം നഷ്ടപ്പെടുന്നത്അവരറിയുന്നില്ല,ഗുണം ഒഴിഞ്ഞുപോകുന്നതും.അവരുടെ പേരുകൾ കൊഴിഞ്ഞിരിക്കുന്നു ‘തിരക്ക്’ എന്ന് പുലമ്പുന്നത് ലോകം കേൾക്കുന്നു.തിരക്കുകളിൽ നിന്നുംഞാനെന്റെ കാലുകൾ വലിച്ചെടുത്തിരിക്കുന്നുപൂമുഖത്തെ വസന്തത്തിൽ കണ്ണുനട്ട്എന്റെ പേര് ഓർത്തെടുക്കുന്നു. കവർ : വിൽസൺ ശാരദContinue Reading

1പതിവായിഞാനെന്നെതെറ്റായി വരയ്ക്കുന്നു അരുത്അരുത്എന്നാരോ പറഞ്ഞിട്ടുംഎന്നുമെന്നും അതേ വരകളിൽതെറ്റ് കുത്തുന്നു വരയ്ക്കുന്തോറുംഞാനെന്നെ മറന്നുകളയുന്നു ഞാൻനേർത്തവര പോലെതെറ്റിനുള്ളിൽ അലിഞ്ഞുപോകുന്നു പുതിയ എന്നെഎല്ലാവർക്കും ഇഷ്ടമായിരിക്കുന്നുയഥാർത്ഥ എന്നെഇനി ആര് വരച്ചെടുക്കും. 2പതിവായിഎൻ്റെ വീട്ആകാശത്തെ ചുമക്കാൻപാടുപെടുന്നു കടൽത്തിരയെ ഉയർത്താൻശ്രമപ്പെടുന്നു വീടിനുള്ളിൽആകാശവും കടലുംകാടുമുണ്ടെന്ന്കുട്ടികളോട് ഞാൻ കള്ളം പറയുന്നു വീടത് കേൾക്കുന്നുണ്ട്കഴിയുംവിധം എനിക്കൊപ്പം നിൽക്കുന്നുണ്ട് ഓരോ വീടുംഎന്തെന്ത് കള്ളങ്ങൾക്കൊപ്പംപാടുപെടുന്നുണ്ടാവും. കവർ: ജ്യോതിസ് പരവൂർContinue Reading