എന്റെ പേര്
തിരക്കുകളിൽ നിന്നുംഞാനെന്റെ കാലുകൾ വലിച്ചെടുക്കുന്നു,സ്വപ്നത്തിന്റെ ചുഴിയിൽ പെട്ട്ഉറക്കം ഞെട്ടിപ്പിടയുന്ന പോലെ. ഓർമ്മകളുടെ ജലത്താലം തന്നെഅവയുടെ വിശ്രമത്തിനൊരുക്കുന്നു. ഞാൻഅപ്പോൾ നക്ഷത്രങ്ങൾ കാണുന്നുസൂര്യനെ കാണുന്നേയില്ലആകാശത്തിന് നീലനിറം അപ്പോഴില്ലചോപ്പും വെള്ളയും ഇടകലർന്നവൈകുന്നേരത്തെമനസ്സ് തിരിച്ചുവിളിക്കുന്നു. ഇവിടെ സുഹൃത്തുക്കൾ വരാറില്ലതിരക്കിന്റെ ആയിരം ചക്രവണ്ടിയിൽഅവർ കുന്തിക്കുന്തി യാത്ര ചെയ്യുകയാവാം.അവർക്ക് മണം നഷ്ടപ്പെടുന്നത്അവരറിയുന്നില്ല,ഗുണം ഒഴിഞ്ഞുപോകുന്നതും.അവരുടെ പേരുകൾ കൊഴിഞ്ഞിരിക്കുന്നു ‘തിരക്ക്’ എന്ന് പുലമ്പുന്നത് ലോകം കേൾക്കുന്നു.തിരക്കുകളിൽ നിന്നുംഞാനെന്റെ കാലുകൾ വലിച്ചെടുത്തിരിക്കുന്നുപൂമുഖത്തെ വസന്തത്തിൽ കണ്ണുനട്ട്എന്റെ പേര് ഓർത്തെടുക്കുന്നു. കവർ : വിൽസൺ ശാരദContinue Reading


















