കവിത (Page 48)

പോക്കുവെയിലിൽകിളികളെത്തേടികാട് കേറികാൽ കുഴഞ്ഞു മരങ്ങൾ പൂത്തതിൻമണം, പരപ്പുകൾപടർന്ന പച്ചയാൽപുതച്ചുറങ്ങുന്നു കരിമ്പാറക്കണ്ണ് തുറന്ന്നിശ്ശബ്ദംപതിഞ്ഞുനോക്കുന്നുണ്ട് അഗാമകൾ* ഒരു മാന്‍കൂട്ടംഒരു മുയൽച്ചെവിഭയന്ന് പുൽത്തുരുത്തായ്പരിണമിച്ചു വിദൂരത്തൊരു ചില്ലവരച്ചു വേലിത്തത്തഅവിടേയ്‌ക്കൊരു പൂന്തത്തപറന്നിറങ്ങുന്നുഅത് മേഘമായ് മാറിക്യാമറക്കണ്ണിൽ കുഴഞ്ഞ കാൽ പാറപ്പുറത്ത് നീട്ടിവച്ചിരുന്നുകാറ്റപ്പോൾ വിയർപ്പുനക്കുന്ന കടുവയായ്‌. *പാറയോന്ത് കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

ഒരാൾക്കടുത്തിരിയ്ക്കുമ്പോൾനിങ്ങൾഒരു പർവ്വതത്തിന്റെനീലനിഴലിലാണെന്ന്തോന്നിയിട്ടുണ്ടോ? തൊട്ടരികത്തായിമലമുകളിൽ നിന്ന്മഞ്ഞുകീറിയൊരുവെള്ളിവെളിച്ചംകണ്ണിൽക്കുത്തി,ഇമതാഴ്ത്തിയിരുന്നിട്ടുണ്ടോ? പെട്ടന്ന് ഉയിരിൽ നിന്ന്ഒരരുവിപൊട്ടിയുയിർത്ത്,കാലടി മുതൽ നെറുകവരെത്തണുപ്പിച്ച്കളകളത്തോടെചുഴിക്കുത്തിയിട്ടുണ്ടോ? ആ പുഴയൊഴുകുന്ന വഴിയ്ക്കിരുപുറവുംഒരു കാട് തഴയ്ക്കുന്നതറിഞ്ഞിട്ടുണ്ടോ?! മഞ്ഞിന്റെ പടലങ്ങളിൽ നിന്ന്,അതിന്റെചില്ലകളിലേയ്ക്ക്നൂറുനൂറായിരംപേരറിയാക്കിളികൾചിലച്ചു ചേക്കേറുന്നത്അനുഭവിച്ചിട്ടുണ്ടോ? സ്വയമൊരുനീലത്താഴ് വരതന്നെയാവുന്ന പുതുമയറിഞ്ഞിട്ടുണ്ടോനിങ്ങൾ?! ഇലകളും പൂക്കളുംപുൽത്തകിടികളും,അതുവരെ മണക്കാത്തവാസനകളുടെപച്ചത്തഴപ്പുകളുമായിനിങ്ങളങ്ങനെപടർന്നു പരക്കുന്നതായിതോന്നിയിട്ടുണ്ടോ? ഉള്ളിലെഓരോ പ്യൂപ്പകളുമുപേക്ഷിക്കപ്പെടുന്നതായും,അതുവരെ പുഴുവായി ധ്യാനിച്ചശലഭങ്ങളെല്ലാമൊന്നിച്ച്ചുറ്റും ചിറകടിച്ച് പറക്കുന്നതായുമുള്ളജൈവികതയറിഞ്ഞിട്ടുണ്ടോ?ചിത്രത്തോടുള്ളഒരൊച്ചിനെപ്പോലെനിമിഷങ്ങൾനിങ്ങളുടെ കാൽച്ചുവട്ടിൽഏറ്റം നിഷ്കളങ്കമായിഇഴയുന്നതറിഞ്ഞിട്ടുണ്ടോ? ജീവകോടികളുടെപ്രാണസ്പന്ദങ്ങളൊന്നിച്ചാവാഹിച്ച്,കൈപ്പത്തിയോളം പോന്ന നിങ്ങളുടെ കുഞ്ഞുഹൃദയംമിടിച്ചു തളരുന്നതായിതോന്നിയിട്ടുണ്ടോ?! ഒരു വിരൽത്തുമ്പത്തെകനൽച്ചുണങ്ങിൽ തൊട്ട് ,ഒരു കാട്ടുതീയായിനിങ്ങൾപടർന്നാളിയേക്കുമെന്ന്ഭയന്നിട്ടുണ്ടോ?.. എങ്കിൽ…, മറ്റാരുമല്ലത്പ്രണയമാണ്.. പ്രണയത്തെതൊട്ടിരിയ്ക്കുമ്പോൾമാത്രമാണ് നിങ്ങൾപ്രകൃതിയോളം സ്വാഭാവികമാകുന്നത്; അപ്പോഴാണ്നിങ്ങൾക്ക്ജീവനോളംഭാരമില്ലാതാവുന്നത്; അപ്പോൾContinue Reading

കാറ്റ്..നിന്നെ ഞാനെന്റെ കൈക്കുമ്പിളിലേക്ക് കോരിയെടുത്തോട്ടെ?ഇടനെഞ്ചിലാളുന്ന,നീരടർത്തുന്നചെമ്പൂവിനെപോറ്റുവാൻ.. നിറം..നിന്നെ ഞാനൊന്ന്പിഴിഞ്ഞെടുത്തോട്ടെ?കുറുക്കിയെടുത്ത്ജീവിതമെന്നെഴുതിഈവെയിൽ തിളക്കുന്ന,വിയർപ്പ് ചുവയ്ക്കുന്നആലക്ക് പുറത്തൊരുബോർഡ് വെക്കാൻ… തിര..നിന്നെ ഞാനൊന്ന്അഞ്ചര മീറ്ററിൽചേലക്കണക്കിന്മുറിച്ചെടുത്തോട്ടെ?പുഴുങ്ങിയെടുത്ത്വെയിലത്ത് ചുട്ടെടുക്കാനായ്പുറത്തെ അയയിൽനീർത്തി വിരിച്ചിടാൻ.. വെറുതെ!!നിങ്ങളൊക്കെ എന്റെ യാത്രകളാണെന്ന്ലോകമൊട്ടാകെ കരുതിക്കൊള്ളട്ടെ.. ഞാനിവിടെ അവന് മാത്രമായിഅവശേഷിക്കുകയാണെന്ന്അവനെങ്ങനെയോഅറിഞ്ഞ് പോയല്ലോ… ന്റെ ഞാനേ…നിന്നെ ഞാനെന്റെ കൈക്കുടന്നയിൽ കോരിയെടുത്തോട്ടെ?പ്രണയ മാളികയിലെ ബോധിച്ചുവട്ടിൽ എനിക്കെന്നെയും പ്രതിഷ്ഠിക്കുവാൻ.. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

യാത്രക്കാർ ഒഴിഞ്ഞു പോയസ്വർഗ്ഗ നഗരത്തിൽ ടൂർ ഗൈഡ്മഖ്ബൂൽ മെഹ്‌മൂദ് ഇപ്പോൾ എന്ത് ചെയ്യുകയാവും! യാസീനിന്റെ കുതിരകൾക്ക്വയറു നിറയുന്നുണ്ടാവുമോതെന്നുന്ന കുതിരച്ചാലുകളിലെ ചാണക ഗന്ധംഇപ്പഴുമതുപോലെത്തന്നെയാവുമോ! ചുട്ട് നീറുന്ന ഒരു പകലിലേയ്ക്ക് തന്റെ തൂവലുകൾഈരിഅടുക്കിയൊതുക്കിത്തുടങ്ങിയ തണുത്ത് ചീർത്ത കാറ്റിന്റെ പിടി വിട്ടു പറന്നു നടക്കുന്ന ഇളം തൂവലുകളെ എന്തൊരു തണുപ്പെന്ന് ശകാരിച്ച് കൊണ്ട്മുഹമ്മദ് റാഷീദെന്ന അയാൾ പറഞ്ഞു തുടങ്ങുന്നുണ്ടാവുമോ ‘എൺപതുകളിൽഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ‘അയാൾ, പക്ഷെഒരുപാട് നടന്നു തളർന്ന ഒരച്ഛനെപ്പോലെനരച്ചു മുഷിഞ്ഞിരുന്നവൻ! ‘ഞങ്ങൾ കുട്ടികളായിരുന്നപ്പോൾവീട്ടിലെത്താൻ ഇത്തിരിവൈകിയിരുന്നെങ്കിൽContinue Reading

കാളനുണ്ടാക്കുന്ന വൈകുന്നേരത്താണ്അവൾ കാല്പനികതയെ കുറിച്ച്സംസാരിച്ചു തുടങ്ങിയത്. കരിയിലക്കാറ്റുപോലെ പത്മരാജന്‍വന്നുപോകാറുള്ള തിങ്കളാഴ്ച്ചകളെ കുറിച്ചുംകടല്‍, പുഴ , സന്ധ്യാനേരങ്ങള്‍മഞ്ഞ് മഴഎന്നതൊക്കെ പ്രണയത്തിന്‍റെപശ്ചാത്തലങ്ങള്‍ മാത്രമെന്നുംഅവയൊക്കെ കാണുമ്പോള്‍ഗന്ധർവ്വന്‍ പോലെ പത്മരാജന്‍ഇറങ്ങിവരാറുണ്ടെന്നും അവൾ പറഞ്ഞത്. കാബേജ് തോരന്‍ അരിയുമ്പോഴാണ്സുഖമോ ദേവിയിലെ സണ്ണിയെ കുറിച്ച്സംസാരിക്കുന്നത് .അതിഭാവുകത്വം ഏതുമില്ലാതെആയാസപ്പെടാതെഅയാളില്‍ നിറയുന്ന കുസൃതിച്ചിരിനൊമ്പരമായി ചിതറിയപ്പോള്‍കരഞ്ഞു കലങ്ങിയ കണ്ണുമായിഅച്ഛനോട് പറയുന്നു,കെട്ടുന്നയാളുടെ പേര് സണ്ണിയാവണമെന്ന്.അച്ഛൻ അവളുടെ കൗമാരമുഖത്തെകണ്ണീര് തുടച്ചു കളഞ്ഞു. അവിയലിനുള്ള മുരിങ്ങ അളന്ന്മുറിക്കുമ്പോഴാണ്ആനന്ദധാരയിലെ അസാന്നിധ്യം പകരുന്നവേദനകളെ കുറിച്ചുംകവി ഇപ്പോള്‍ അനുഭവിക്കുന്നആത്മപീഡകളെ കുറിച്ചും സംസാരിച്ചത്Continue Reading