കവിത (Page 43)

ഈ ലോകം,എത്ര വ്യാജമാണെന്ന് നോക്കൂ.മിനുട്ടിന്റെ സെക്കന്റിന്റെ മണിക്കൂറുകളുടെഎത്ര വ്യാജ സംഖ്യകളിലാണ്സൂചി വെറുതെ മിടിക്കുന്നത്.പത്തുമണിക്കു എത്തേണ്ട ബസ്ഒൻപത് അൻപത്തിഒൻപതിനെത്തിസ്റ്റാൻഡ് വിട്ട് പോകുന്നു.ഞാൻ എന്റെ വാച്ചിലെ‘കൃത്യം പത്തുമണിക്ക് ‘ എത്തുന്നു.എന്നാൽ നിങ്ങളുടെ വാച്ചിലത്‘പത്ത് ഒന്ന് ‘ ആയിരിക്കും. ക്യാമറയിൽനമ്മൾ എത്രമാത്രംവ്യാജമാണെന്ന് ഓർത്തിട്ടുണ്ടോ.നട്ടുപിടിപ്പിച്ച ചെടിയിൽ നിന്ന്ചിരിയെ നുള്ളിക്കളയുമ്പോൾ വീണആ കരുവാളിപ്പ് കാണാനേയില്ല. ലോകത്തെ പിടിച്ചു വെച്ച്സെൽഫിയെടുക്കുന്നൊരുവളുടെഗാലറിയിൽ നിറയെ ലോകംപുറം തിരിഞ്ഞു നിന്നതിന്റെനരച്ച സെൽഫികളാണ്.നോക്കൂ,ലോകം നമ്മോടൊപ്പമാണെന്ന്മഹാന്മാരുടെഎത്ര വ്യാജമായ കണ്ടെത്തലാണ്! മരണം വ്യാജമാണെന്ന്ജനനം പറയും.മരിച്ചു ജീവിക്കുന്നവരെ ചൂണ്ടി‘അതാContinue Reading

ഉള്ളിൽ നിന്നോടിരമ്പും പ്രണയംതുള്ളി പോലും പുറത്തേയ്ക്കൊഴുകാതെപൊള്ളുമീ മണ്ണിലമർന്നു പുണർന്ന്കരൾ പിളർക്കുന്നുഎന്നുമെപ്പോഴും നിന്റെകൺതടങ്ങളിൽ നീ ഒളിപ്പിച്ചുനവ്യമേതോ അനുഭൂതിതൻതിരയിളക്കം ..എത്ര നീന്തിക്കരേറിയാലുംമതിവരാതെന്നും എന്നിൽനിൻപ്രണയംഎന്തിനെന്നെ സ്നേഹിച്ചുമറഞ്ഞിരിക്കുന്നു നീഎന്റെ കണ്ണുകൾ തോരാതെകാണുവാനോ ?എന്തിനെന്മനം തൊട്ടുതലോടുന്നു ,കൂടെ നീയെന്നുംഉണ്ടെന്നോതുവാനോ ?നിന്റെ കണ്ണിൽ നീ കാട്ടിത്തരുന്നുഎന്റെ പ്രണയത്തിൻ സാഗര വീചികൾഎന്നിലെ എന്നെ ഞാനറിയുന്നുനിന്നിലെ ഹൃദയ താളങ്ങളിൽസൂര്യ ചന്ദ്രന്മാർ എന്നെഅണിയിക്കുന്നു ,സ്വർണ്ണവളകളും വെള്ളിക്കൊലുസുംഎന്റെ നിത്യ പ്രണയത്തിൻസാക്ഷികളായവർ എന്നുംപുഞ്ചിരി തൂകുന്നുഎത്ര കാതങ്ങൾ താണ്ടണം ഞാൻഎത്ര ജന്മങ്ങൾ പുനർജ്ജനിക്കണംഎത്രനൂൽപ്പാലങ്ങളിൽ വീഴാതെമറുകര എത്തണംനിന്നിലേക്കെത്താൻനിന്നെ പുണരുവാൻനിന്നിലലിഞ്ഞുContinue Reading

നമ്മള്,കാണാത്ത ദൂരക്കാഴ്ചകൾ,വായിക്കാത്ത പുസ്തകങ്ങൾ,പേരോർത്ത് വെക്കാത്ത മനുഷ്യർ,സ്വയം മറന്നുവെച്ച കച്ചവടശാലകൾ,രുചിക്കാതെ പോയ രസക്കൂട്ടുകൾ,ഒപ്പമിരുന്ന് നെഞ്ചോളം പടരാൻ, പാടേ മറന്നു പോയ കടലിരമ്പങ്ങൾ,മലയിടുക്കുകൾ കയറിച്ചെന്ന് മേഘച്ചീളുകളെത്തൊട്ട് കുളിരാനിടം കൊടുക്കാതെ പോയ, ഒറ്റക്കമ്പിളി പുതപ്പിനുള്ളിലെ ഇളം ചൂട്,കാതടപ്പിക്കുന്ന കാറ്റിരമ്പത്തിനൊപ്പം പാറിപ്പറക്കാതിരുന്ന പട്ടച്ചിറകുകൾ,നെയ്യാമ്പൽ പൂക്കളിൽ കവിതയെഴുതുമ്പഴുംസ്വയമറിയാതെ പോയ നിലാവെളിച്ചം,ഒഴുകിപ്പറക്കുമ്പഴും കാറ്റേ മറന്നു പോയ പലവർണ്ണമിയലുന്ന കുമിളക്കൂട്ടങ്ങൾ,ഞാറ്റുവേലപ്പെയ്ത്തുകളിൽ കുതിർന്ന വരമ്പിൻ ചോട്ടിൽ, കാക്കപ്പൂക്കളെ മറന്ന് വെച്ച ഇലക്കുമ്പിളുകൾ,പലവട്ടം വഴി മറന്ന് പോയിട്ടും തോൽക്കാതെ പരതുന്ന, അടുക്കള വാതിൽക്കലെContinue Reading

ശൂന്യതമുറിയിലൂയലാടിമാറാലത്തുമ്പിലൂടെചലനംനിലച്ചഘടികാരത്തില്‍മച്ച് താങ്ങിയപല്ലിയുടെമുറിഞ്ഞഅനക്കം നിലച്ചവാലിൽരാവിൽഉമ്മറക്കോലായിൽചാരുകസേരയിൽനിശ്ശബ്ദംചുറ്റിത്തിരിയുന്നകാറ്റിൽകയറു പൊട്ടിഇല്ലിപ്പടർപ്പിൽകുരുങ്ങിയപട്ടത്തിൽചുറ്റിക്കറങ്ങിപിന്നെയുംഎന്നിലെത്തിനിൽക്കുന്നശൂന്യത കവർ : വിൽസൺ ശാരദാ ആനന്ദ്Continue Reading

ശിഖരങ്ങളെത്രയറുത്തെടുത്താലുംമണ്ണിലോട്ടാഴ്ന്നിറങ്ങുന്നഹൃദയമേനീരുറവതേടി പലവഴിപായും വേരിനെഏതുകൈകളാൽ നീചുറ്റിപ്പിടിക്കും ആഴത്തിലാഴത്തിലെന്ന പോൽകരൾപിളർന്ന്പുഴയിലൊട്ടടുക്കെനീ പടർന്ന വഴിയത്രയുംപച്ചയാൽ ഞാൻവിരിപ്പിട്ടതല്ലേ പൂക്കളാൽ വസന്തംതീർത്ത്മനോഹരിയായ് ചമച്ചുംചില്ലകളാലൂഞ്ഞാലാട്ടികാറ്റിനെയുന്മാദനൃത്ത-മാട്ടിയവളല്ലേ ചുവപ്പാൽ നിന്നെപുതപ്പിച്ച്പച്ചയായ്തളിർത്തതല്ലേശീതളഛായയിലുരുവിട്ടതല്ലേ,മിഥുനങ്ങൾമധുരമനോജ്ഞസുന്ദര ഗാഥകൾ ശിഖരങ്ങളറുത്തുപോയൊരെന്നെപുതുനാമ്പിനാൽനീയുണർത്തേണ്ടതല്ലേമറന്നിടാമോ,പൊയ്പ്പോയവസന്തങ്ങൾനിന്നെപ്പൊതിഞ്ഞനാളുകൾ. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading