ഭസ്മക്കൊട്ട
മിഴിവുള്ളൊരോർമ്മ പോലെതുങ്ങിക്കിടപ്പുണ്ടൊരുഭസ്മക്കൊട്ടയെന്റെഉമ്മറക്കോലായിലിന്നും,തനിച്ച് നാമം ജപിച്ച്പതിറ്റടിപ്പൂവിൽ സന്ധ്യവിരുന്നിനെത്തുമ്പോൾവരുന്നില്ലേയിന്നുംദീപാരാധനയ്ക്കെന്ന്കാറ്റിൻ മൂളലാലരയാൽമർമ്മരമുതിർക്കെആരെയോ കാത്ത്കുളക്കടവ് നിശബ്ദംകിടക്കവെ, ദൂരെ ദൂരെവളവിലൊരു നീളൻനിഴൽ കാത്ത് നിൽക്കെവരമ്പിലൂടൊരുപട്ടുപാവാടയുലയവേഓർമ്മകൾ പോലെഇരുട്ട് പുള്ളികുത്തിയൊരുസന്ധ്യ പടിയിറങ്ങുന്നുമാഞ്ഞ് പോയൊരുവെളിച്ചം തേടിഇരുട്ടിലൂടൊരാൾമിഴി തുഴയുന്നുപടിപ്പുര കരഞ്ഞുവോവാതിൽക്കലെത്തിയോനിൻ, പാദ നിസ്വനംവെറുതെ, ശൂന്യത പോലെതൂങ്ങിക്കിടപ്പൂ, ഭസ്മക്കൊട്ടകോലായിലും, ഞാനകത്തും. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

















