കവിത (Page 31)

ചിരിച്ചിരിക്കുമ്പോൾമരിച്ചുപോയൊരുയുവതിയെക്കാണാ_നൊരിക്കൽ ഞാൻ പോയി. സുഹൃത്തിന്‍റെ സുഹൃ_ത്തവ,ളതിനാലെഅവളെനിക്കൊരുസുഹൃത്തായ പോലെ മരിച്ചതെങ്കിലു_മവളുടെ മുഖ_ത്തതേ ചിരി,കാണാൻവരുവോർക്കായ് ചിരി. ചിരി കൊണ്ടുള്ളിലെകരച്ചിൽ മാറ്റിയമരണമങ്ങനെകിടക്കയായ് മുന്നിൽ. അവൾ കിടക്കുമാമുറിതൻ ഭിത്തിയി_ലൊരു വിവാദമാംചിരിയിരിക്കുന്നു. ചിരിയിതാണെങ്കിൽകരച്ചിലേതെന്നുമൊണാലിസ കണ്ണിൽകനിഞ്ഞു നോക്കുന്നു. ചിരി പകച്ചു പോംകരച്ചിലായെന്തോവെറുതെയെങ്കിലു_മതോർത്തു ജീവിതം. കവർ : വിൽസൺ ശാരദ ആനന്ദ്Continue Reading

തമ്മിൽ പിണഞ്ഞിടയുന്നനാടകഭാഷണംതെക്കുകിഴക്കേ ഇരുട്ടീന്ന് ഉരുട്ടുചെണ്ടയ്ക്കൊപ്പംഇടയ്ക്കിടെ മയങ്ങിയുണർന്ന്‘അമ്മേ നാരായണാ’ഈണപ്പെട്ടൊലിച്ചെത്തുന്നത്വടക്കുപടിഞ്ഞാറിരുട്ടീന്ന് പകയുടെ ഗദാഘട്ടനംഏറ്റെടുത്തചെണ്ടകൾനില്ലെടാ നില്ലെടാ എന്ന്മുഴങ്ങിയമറുന്നത്കിഴക്കിരുട്ടിന്റെ അരങ്ങീന്ന് കഴുന്നെഴുന്നള്ളിച്ച്ഇടറിമുഴങ്ങുന്ന തമ്പേറൊച്ചപടിഞ്ഞാറിരുട്ടിന്റെ തെരുവീന്ന് ഉള്ളുരുക്കുന്ന ഭൂതനാദങ്ങൾഇടവിടാതെ ഇഴഞ്ഞേറുന്നത്കീഴിരുട്ടിന്റെ മേലേരിയിൽ നിന്ന്.Continue Reading

മേൽക്കഴുകുമ്പോൾനമ്മളോര്‍ക്കുന്നതേയില്ലഈ അഴുക്കു വെള്ളംഅടുക്കളത്തൊടിയില്‍ഒരു മരുപ്പച്ച തീര്‍ക്കുന്നത് കടും പച്ച പുല്ലുകള്‍ഒട്ടകക്കൂനുമായ് ഒച്ചുകള്‍തേരട്ടകള്‍ കരിം നീല കറിവേപ്പുംതണലും തണുത്ത മണ്ണും. നമ്മള്‍ പ്രതീക്ഷിക്കാത്തിടത്താണ്മരുപ്പച്ചകള്‍ ഉണ്ടാകുന്നത് ഒരിക്കലും പുഞ്ചിരിച്ചിട്ടില്ലാത്തഅപരിചിതരെന്ന്നാം കരുതിയവര്‍നമുക്കങ്ങേയറ്റം ദാഹിക്കുന്നനിമിഷമറിയും നമ്മള്‍ കുഴഞ്ഞ് വീഴുന്നത്ആ കൈകളിലേക്കാണ്അവിശ്വസനീയമാം വണ്ണംഉണര്‍ന്നെഴുന്നേല്‍ക്കുന്നത്ആ മടിയിലും തണലുമായ് വരുന്നവരുടെതിളക്കമാണ്ദിക്കറിയാത്ത ഭൂമികയിലെകാന്തമുന മുന്നോട്ട് നടക്കുക നെഞ്ചില്‍ മരുപ്പച്ചയുമായിതന്റെ തോലുറയില്‍ഒരു കവിള്‍ വെള്ളംനിങ്ങള്‍ക്കായി ഒരാള്‍മാറ്റി വച്ചിട്ടുണ്ട് കവർ : വിൽസൺ ശാരദ ആനന്ദ്Continue Reading

ഒരു മരത്തിൽ കൂടുകൂട്ടിയകിളികൾ നിർത്താതെ ചിലക്കുന്നു. ഒരു കവിയായി കേൾക്കൂ.ഏതു തൂവലിന്റെ കാന്തിയെ പറ്റിഏതു നോവിന്റെ വീക്കത്തെ പറ്റിഏതു പ്രതിഷേധത്തിന്റെ പാട്ടാവുംഅവർ പാടുന്നത്. വേണ്ടഒരു സാധാരണ മനുഷ്യനായി കേൾക്കൂഎന്ത് വിശേഷങ്ങളാവും അവ പങ്കു വെക്കുന്നത് . ഇനി അധികാരമുള്ളഒരു മരമായി കേൾക്കൂ.വെറും ചിലക്കലുകൾ കരച്ചിലുകൾഅത്ര മാത്രം.Continue Reading

ദൃശ്യചാരുതയാർന്നലാൻഡ്‌സ്‌കേപ്പുകൾക്കുപകരംസ്‌ക്രീനുകളിൽചടുലവേഗമാർന്ന പോർട്രേറ്റുകൾ.വർണ വിന്യാസങ്ങൾ…‘മാറിയ സോഫ്റ്റ്‌വെയർ പ്രഭാവം!’ കീബോർഡുകൾക്കുമുന്നിൽആനന്ദധാരപകരുന്നപുതുമുഖട്രെയിനികൾ…‘ആവേശഭരിത പ്രചാരകർ!’ മായികവലയങ്ങളിൽവിസ്മയസ്വപ്നങ്ങളുമായ്വർണനകളിലേക്കു നീളുന്നവിരൽത്തുമ്പുകൾ…‘കാണാച്ചരടിലെ പരീക്ഷണങ്ങൾ!’ മോണിറ്ററിൽവേദലിഖിത വർണ്ണസൂക്തങ്ങൾ…‘ബ്രഹ്മസ്വരൂപമണിഞ്ഞപ്രപഞ്ചരസതന്ത്രങ്ങൾ!’ പരിഷ്കരിച്ച ‘സേർച്ചെഞ്ചിനു’കൾദിനോസറുകൾക്കുമുൻപുള്ള വൻകരകളോഗോത്രസംസ്കൃതികളുടെ കൗതുകങ്ങളോകണ്ടെത്തിയതേയില്ല..! ബുദ്ധന്റെ അഷ്ടാംഗമാർഗ്ഗങ്ങൾദേവനാഗരിയിലേക്ക്മൊഴിമാറ്റപ്പെട്ടിരിക്കുന്നു..! മുഗളന്മാരുടെവിദ്വേഷകഥകൾക്കിടയിൽ‘സേർച്ച് റേറ്റ്’ കുറഞ്ഞ,കൊളോണിയലിസത്തിന്റെസംശയാസ്പദ ‘ഡാറ്റാബേസു’കൾ..! മീററ്റിനുംഗ്വാളിയാറിനുമിടയിലെവിടെയോനാട്ടുരാജാക്കന്മാരുടെ,ത്രിമാനകല്പിത പടയോട്ടങ്ങൾക്കിടയിൽവിറങ്ങലിച്ച്, ഒരു‘ജാലിയൻവാലാബാഗ്’ചിത്രം..! ‘രാഷ്ട്രപിതാവെ’ന്ന് ടൈപ്പുചെയ്തപ്പോൾ,സ്വച്ഛഭാരത് മുദ്രകൾ —‘ചൂലിനുകീഴേയൊരു പഴഞ്ചൻകണ്ണട!’ വർഗ്ഗീയകലാപങ്ങളുടേയുംകൂട്ടക്കുരുതികളുടേയുംമിഴിവില്ലാത്ത ചിത്രങ്ങൾക്ക്‘മാപ്പിളലഹളയുടെതുടർച്ച’യെന്ന്, അടിക്കുറിപ്പ്! വികസനമെന്നാൽ ‘മൂലധന’മെന്നുംഅവശിഷ്ടമായത് ‘അധ്വാന’മെന്നുംദാരിദ്ര്യം ‘ദൈവവിധി’യെന്നുംസ്വാതന്ത്ര്യം ‘സ്തുതി’യെന്നും‘റിസൾട്ട്’ നൽകിക്കൊണ്ടേയിരിക്കുന്നു..! ചരിത്രമെന്ന് ‘സേർച്ച്’ ചെയ്തപ്പോൾകെട്ടുകഥകളുടെ‘ഗ്രാഫിക് വേർഷനുകൾ..!’മതത്തിൽനിന്നും കലാപത്തിലേക്ക്…കൃഷിയിൽനിന്നും ആത്മഹൂതിയിലേക്ക്…‘വിരൽചൂണ്ടുന്ന ഹൈപ്പർലിങ്കുകൾ!’ ‘ഗോ’ വിശേഷങ്ങളടങ്ങിയസചിത്ര ഡി-ലിറ്റു സംഹിതകൾക്കിടയിൽപേരില്ലാഫയലുകളുടെContinue Reading