കവിത (Page 32)

പ്രണയികളെപ്പോലെഅവരും അനാഥരായിരുന്നു,പ്രണയത്തിന്‍റെ നാട്ടിൽനിന്നുംഒളിച്ചോടിവന്നഒരാണും ഒരു പെണ്ണും.“എനിക്കുവേണ്ടത്ഒരു പെണ്ണിനെയല്ല”അവൻ പറഞ്ഞു;“ഏതുപാതിരാവിലുംഇറങ്ങിവന്നെന്‍റെതോളിൽ കൈയിട്ടുതട്ടുകടയിൽ പോയൊരുചായകുടിക്കാൻ,നാടുചുറ്റാൻ,നിലയില്ലാപ്പുഴനീന്തിക്കടക്കാൻ,വേദനിക്കുന്ന കൈകൾഒന്നമർത്തിപ്പിടിക്കാൻ,നിനക്കു ഞാനുണ്ടെന്നുചാരിയിരിക്കാൻ,പാത്തും പതുങ്ങിയുംപാതയോരത്തു കാത്തുനിൽക്കാതെ കാണാനൊരുകൂട്ടുകാരനെ….” “എനിക്കു വേണ്ടതുംഒരാണിനെയല്ല”അവൾ പറഞ്ഞു,“എന്നെ പ്രണയിക്കാൻമാത്രമല്ലാതെ,എന്റേതാണ് നീയെന്നുപറയാതെ,നിനക്കു ഞാനുണ്ടെന്ന്സ്വപ്നങ്ങൾക്കൊപ്പംനടക്കാൻ,ഈ കാടും പുഴയും കാറ്റുംനമ്മുടേതെന്നു ചൊല്ലിവെറുതെ വെറുതെപൊട്ടിച്ചിരിച്ചുപാട്ടുകൾ പാടാൻ,കഥകൾ പറയാൻ,ഒരു കൂട്ടുകാരിയെ…” സൗഹൃദത്തിൽഅവർ സനാഥരായിരുന്നു,ഒരാണും ഒരു പെണ്ണും. കവര്‍ ഡിസൈന്‍: ജ്യോൽസ്ന വിൽസൺContinue Reading

പനിക്കിടക്കയേതോമരുഭൂവെന്ന പോൽപുരാതനസമുദ്രത്തിന്നസ്ഥികൾകലമ്പിച്ചുരസിയുടലിൽ മണൽത്തരികൾപൊള്ളിക്കും ശ്വാസത്തിനൊപ്പംകലരുന്നു പ്രാചീനമാമുടലുരുക്കം ഉയിർ ചോർന്നും പിന്നെയും തളിർത്തുംകാറ്റിൻചിത്രങ്ങളലയുമ്പോൾഅകലെഇരുതടാകങ്ങളിളകുന്നപോലെആഴംനാവിൽവരൾച്ചയേറ്റുംരസം കാലങ്ങൾക്കു മുൻപേനടന്നു തുടങ്ങിയൊരാളെകാണുന്നതീവിധംഅപ്രതീക്ഷിതം അനന്തമാം മേഘഛായയിൽ നിന്നുംഅലഞ്ഞരികിലെത്തും തീക്ഷ്ണതപതിയെ ചുവന്നാർദ്രമാകുമ്പോൾഉള്ളിൽത്തുളുമ്പും ജലത്തിന്നോർമ്മയിൽകറുപ്പാർന്നു തെളിയും കല്ലുകളിലൊക്കെയുംപേരറിയാത്ത വേരുകൾ കഠിനമെന്നു തോന്നും ചുണ്ടുകളുടെയരികിൽ നിന്നും ചോർന്നൊഴുകിതടാകങ്ങൾക്കുള്ളിൽവിലയിക്കും വെളിച്ചം അടയാളങ്ങൾ പോലുംപിറക്കാത്തിടത്തുനിന്നുമേറെപറന്നിപ്പോൾഊറിപ്പിടിക്കുന്നവേദനയിലുംഒരേലഹരി. ഉരുകലിൻ ശേഷംവരും തണുപ്പ്അതിനുമപ്പുറംമരുഭൂമികൾക്കുള്ളിലുണ്ട്പനിച്ചൂടൊഴിയുമ്പോൾവസന്തം. പ്രണയിതാവിൻ്റെപലകാലങ്ങളിൽചെന്നെത്തിത്തൊടാനാകും വിധംഅതിൻ്റെ ഗന്ധം ചിരിച്ചു തുടങ്ങുന്ന നിമിഷങ്ങളിൽപിന്നെ ചോരയിരമ്പുന്നവർഷങ്ങളിൽഏറെക്കഴിയുമ്പോൾ മധുരമേറുംവീഞ്ഞുപോലെനുരയുന്നനേരങ്ങളിൽഒപ്പം നിന്നുരസിക്കാനാവുന്നത്രയുംആനന്ദം. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

ചിലപ്പോഴെല്ലാം,ഉപ്പുരസമുള്ള കാറ്റ്വിജയത്തിൻറെമേൽതുരുമ്പിൻറെ ചിത്രംവരക്കുന്നതു കാണാം. മറ്റുചിലപ്പോൾ,പരാജയത്തിൻറെ ചിത്രംമധുരമുള്ള കാറ്റിനൊപ്പംപ്രശാന്തമായൊരു ആകാശത്തെതേടുന്നതു കാണാം. ഒരു നോട്ടത്തിന്…ഒരു പിൻവിളിക്ക്…ഒരു സ്പർശനത്തിന്…തുരുമ്പിൻറെ ചിത്രത്തെമായ്ക്കാൻ കഴിയും. പുറംതിരിഞ്ഞുള്ളനടപ്പുകളെല്ലാംതെളിഞ്ഞ ആകാശത്തെസൃഷ്ടിക്കണമെന്നില്ല. കവർ ഡിസൈൻ : ആദിത്യ സായിഷ്Continue Reading

ഓരോ രാത്രിയിലും ഉറക്കിന്റെയും, ഉണർവിന്റെയും ഇടനാഴിയിൽതെരുവിൽ കഴിയുന്നവരെല്ലാംപുഴമീനുകൾ കടല് സ്വപ്നം കാണും പോലെവീട് സ്വപ്നം കാണുന്നു ഒരിക്കലും നീന്തിയിട്ടില്ലാത്ത കടലിലേക്ക് പുഴ മീൻ നീന്തുന്നത് കണക്കെചിന്തകളതിന്റെ ഗോവണി കയറുന്നു ചിരപരിചിതമായ അലകളെ തിരകളെന്ന് മൊഴിമാറ്റം ചെയ്യുന്നത് പോലെകുടിലിന്റെ കുടുസുകളെഅകങ്ങളായി വിവർത്തനം ചെയ്യുന്നു പായലുകളെ പവിഴപുറ്റുകളെന്നുംവെള്ളാരം കല്ലുകളെ മുത്തുകളെന്നുംമാറ്റി എഴുതിയ മീൻ കവിതയിലെപ്പോലെതട്ടുകളും, മൂലപ്പലകക ളും, കാർബോർഡ് പെട്ടികളുംഅലമാരയും, ഷെൽഫും, മേശയുമായിമാറ്റി എഴുതപ്പെടുന്നു ചാക്ക് വിരിച്ച വിസ്തറുകൾ പുതു പുത്തൻ സ്പോഞ്ച്Continue Reading

ഇന്നലെ,ഒന്നാമുറക്കത്തിനിടയിലാണ്ആഴമേറിയൊരു കുഴിയിലേക്ക്വീണു പോയത്.കയറിപ്പോരാൻ ആവത്ശ്രമിച്ചെങ്കിലുംചുവടുറയ്ക്കാതെമണൽത്തരികൾചിതറിത്തെറിക്കയും വീണ്ടുംവീണ്ടും ആഴത്തിലേക്ക്പതിയ്ക്കയുംചെയ്തുകൊണ്ടേയിരുന്നു..വാവട്ടം വീതിയേറിയ ആ കുഴിആഴത്തിലേയ്ക്കാഴത്തിലേയ്ക്ക്കൂർത്തു കൂർത്തു വന്നു…ഏറ്റവും ആഴത്തിൽ നിന്നുംരണ്ടു കണ്ണുകൾ വീഴ്ചയുടെആഘാതമളന്നു ക്രൂരമായിതിളങ്ങി…ഉയർന്നു വന്ന രണ്ടു കൊമ്പുകൾഒരു ചേർത്തു പിടിക്കലിൽ എന്നോണംചുറ്റി വരിഞ്ഞു,.ഒരു ചുംബനത്തിൽ കൊമ്പുകൾഉടലിൽ ആഴ്ന്നിറങ്ങിസിരകളിൽ വിഷത്തുള്ളികൾപടർന്നു,ഏതോ ലഹരിയിൽബോധം മറഞ്ഞു,ജീവൻ പൊലിഞ്ഞു.. ശേഷം:പിൻ നടത്തം നടന്നാഴത്തിൽമറയും മുൻപായ് ആരോഎടുത്തെറിഞ്ഞൊരു ജഡമായിഞാൻ എന്റെ കിടക്കയിൽ…രണ്ടാമുറക്കത്തിനുംഉണർവ്വിനുമിടയിൽ… കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading