ഒരാണും ഒരു പെണ്ണും
പ്രണയികളെപ്പോലെഅവരും അനാഥരായിരുന്നു,പ്രണയത്തിന്‍റെ നാട്ടിൽനിന്നുംഒളിച്ചോടിവന്നഒരാണും ഒരു പെണ്ണും.“എനിക്കുവേണ്ടത്ഒരു പെണ്ണിനെയല്ല”അവൻ പറഞ്ഞു;“ഏതുപാതിരാവിലുംഇറങ്ങിവന്നെന്‍റെതോളിൽ കൈയിട്ടുതട്ടുകടയിൽ പോയൊരുചായകുടിക്കാൻ,നാടുചുറ്റാൻ,നിലയില്ലാപ്പുഴനീന്തിക്കടക്കാൻ,വേദനിക്കുന്ന കൈകൾഒന്നമർത്തിപ്പിടിക്കാൻ,നിനക്കു ഞാനുണ്ടെന്നുചാരിയിരിക്കാൻ,പാത്തും പതുങ്ങിയുംപാതയോരത്തു കാത്തുനിൽക്കാതെ കാണാനൊരുകൂട്ടുകാരനെ….” “എനിക്കു വേണ്ടതുംഒരാണിനെയല്ല”അവൾ പറഞ്ഞു,“എന്നെ പ്രണയിക്കാൻമാത്രമല്ലാതെ,എന്റേതാണ് നീയെന്നുപറയാതെ,നിനക്കു ഞാനുണ്ടെന്ന്സ്വപ്നങ്ങൾക്കൊപ്പംനടക്കാൻ,ഈ കാടും പുഴയും കാറ്റുംനമ്മുടേതെന്നു ചൊല്ലിവെറുതെ വെറുതെപൊട്ടിച്ചിരിച്ചുപാട്ടുകൾ പാടാൻ,കഥകൾ പറയാൻ,ഒരു കൂട്ടുകാരിയെ…” സൗഹൃദത്തിൽഅവർ സനാഥരായിരുന്നു,ഒരാണും ഒരു പെണ്ണും. കവര്‍ ഡിസൈന്‍: ജ്യോൽസ്ന വിൽസൺContinue Reading





















