കഥ (Page 29)

“ചായ് ഗരം ചായ്” എന്ന വിളി കേട്ടാണ് അയാൾ ഉണർന്നത്. കഴുത്തിൽ മഫ്ലർ ചുറ്റി വലിയ ചായകെറ്റിലുമായി ഒരു വൃദ്ധൻ പാസ്സെജിലൂടെ നടക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരശബ്ദത്തിൽ പാഞ്ഞിരുന്ന ട്രെയിൻ സമതലത്തിൽ ഒഴുകുന്ന നദിയെപ്പൊലെ ഒരേ താളത്തിൽ വേഗത കുറച്ച് ഓടുകയാണ്. ഏതോ സ്റ്റേഷൻ അടുക്കുകയാണെന്ന് തോന്നുന്നു. അയാൾ മുകളിലെ ബെർത്തിൽ നിന്ന് താഴെ ഇറങ്ങി, താഴത്തെ ബെർത്തിൽ അവൾ ഗാഢനിദ്രയിലാണ്. അവളുടെ കാലുകൾ ഒതുക്കി അയാൾ ജനാലയ്ക്കരികിൽ ഇരുന്നു. നേരംContinue Reading

“പറക്കും പക്ഷികൾ കൂടകന്ന് പുലർകാലേപറക്കും പോലെ ദേഹമൊഴിഞ്ഞ് ജീവൻ താനുംതനിക്ക് ചേരും കൂട്ടിലടങ്ങും,അവിടുന്നും പറക്കുംചിരകാലം ഒരു കൂട്ടിൽ തന്നെ ഇരുന്നുവെന്നും വരാം..” കണ്മഷിക്കണ്ണുകളിൽ തിളങ്ങുന്ന ക്രൗര്യവും, ചെഞ്ചായം കൊണ്ട് അലങ്കാരം കോറിവരച്ച വട്ടമുഖത്ത് അതിഗാംഭീര്യവും നിറച്ച് മൂവാളംകുഴിചാമുണ്ടി ‘ചെമ്പുചീള്‘ മുന്നിൽ കണ്ടത് പോലെ നാലു ദിക്കും നോക്കി അലറി വിളിച്ചു. തകർത്തടിക്കുന്ന ചെണ്ടമേളങ്ങളെയും, ചിതറിത്തെറിച്ച് മുഴങ്ങുന്ന വെടിക്കെട്ടൊച്ചകളെയും അതിജീവിച്ച് ഇടിമുഴക്കം പോലുള്ള ആ അലർച്ച അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.വട്ടക്കിരീടത്തിന്റെ ചുറ്റുംContinue Reading

വിശാലമായ ഹാളിൻ്റെയറ്റത്ത് നാരായണഗുരുവിൻ്റെ മനോഹരമായ ശില്പമുണ്ട്. അലംകൃതമായൊരു ആർച്ചിനാൽ വേർതിരിക്കപ്പെട്ട ആഭാഗത്തിന്, നിലവിളക്കും മാലയും പൂക്കളും ധൂമവുമൊക്കെച്ചേർന്ന് ഒരു പൂജാമുറിയുടെ ഛായ നൽകി. അതിഥികൾ കൊണ്ടുവന്ന സമ്മാനപ്പൊതികൾ അവിടെ കുന്നുകൂടിക്കിടന്നു. വന്നവരെല്ലാം ഗുരുരൂപം കണ്ടു കണ്ണിമ ചിമ്മാതെ നോക്കിനിൽക്കുകയും ഗംഭീരമെന്ന് പ്രശംസിക്കുകയും ചെയ്തു. അവരോടെല്ലാം, ” ഗുരുദേവൻ കഴിഞ്ഞേ തനിക്ക് മറ്റെന്തുമുള്ളൂ…” എന്ന് ഗൃഹനാഥൻ വിനയാന്വിതനായി. അയാളുടെ മകൾ ഋതിമതിയായതറിഞ്ഞ് വന്നവർക്കിടയിൽ പുതുവസ്ത്രങ്ങളാലും ആഭരണങ്ങളാലും അലംകൃതയായി കാണപ്പെട്ട പെൺകുട്ടിയുടെയും ഗുരുവിൻ്റെയുംContinue Reading

കുറച്ച് വർഷങ്ങൾക്ക് മുന്നെ ഒരു പൂരത്തിന്റെ അന്നായിരുന്നു ദിൽജിത്തി​ൻറെ ​ മരണം. പൂരം എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസിലൂടെ കടന്ന് പോകാനിടയുള്ള തൃശ്ശൂർ ജില്ലയിലാണ് ദിൽജിത്തിന്റെ നാട്. ഗുരുവായൂർ- എറണാകുളം പടിഞ്ഞാറൻ ഹൈവേ കടന്ന് പോകുന്നത് ദിർജിത്തി​ൻറെ ​ ഗ്രാമത്തിലൂടെയാണ്. ഈ ഹൈവേയുടെ പടിഞ്ഞാറ് വശത്തുള്ള ഭഗവതി ക്ഷേത്രത്തിലെ പൂരത്തി​ൻറെ ​ അന്നാണ് അവൻ മരണപ്പെടുന്നത്. മരണപ്പെട്ടു എന്നല്ല, കൊല്ലപ്പെട്ടു എന്നാണ് പറയേണ്ടത്. ആ തവണത്തെ പൂരം അവനും അവന്റെContinue Reading

വിശുദ്ധവാരത്തിന്റെ രണ്ടാം നാളായിരുന്നു. വായു ഊഷ്മളമായിരുന്നു, ആകാശം നീലിച്ചതായിരുന്നു, സൂര്യൻ ഉന്നതവും ഊഷ്മളവും ദീപ്തവുമായിരുന്നു; എന്നാൽ എന്റെ ഹൃദയമാകെ വിഷണ്ണമായിരുന്നു. ജയിൽ ബാരക്കുകൾക്കു പിന്നിലൂടെ ലക്ഷ്യമില്ലാതെ ഞാൻ അലഞ്ഞുനടന്നു. കനത്തിൽ കെട്ടിയ വേലിയുടെ തടിച്ച കുറ്റികളിൽ തുറിച്ചുനോക്കിയിരുന്നെങ്കിലും അവയുടെ എണ്ണമെടുക്കുന്നത് എന്റെയൊരു ശീലമായിരുന്നെങ്കിലും അന്ന് അതിനുപോലും എനിക്കു മനസ്സുവന്നില്ല. തടവറയ്ക്കുള്ളിലെ ‘അവധിക്കാല’ത്തിന്റെ രണ്ടാം നാളായിരുന്നു അന്ന്; തടവുകാരെ അന്ന് പണി ചെയ്യാൻ കൊണ്ടുപോയിരുന്നില്ല; പലരും കുടിച്ചു ബോധം കെട്ടു കിടക്കുകയായിരുന്നു,Continue Reading