കഥ (Page 30)

കാർത്തിക മാസത്തിലെ വെളുത്ത ത്രയോദശി; അങ്ങനെ സമയം കുറിയ്ക്കപ്പെട്ടു. കൗരവരിൽ മൂത്തവനായ സുയോധനന്റെ ആവശ്യപ്രകാരം പാണ്ഡവരിൽ ഇളയവനായ സഹദേവൻ കുരുക്ഷേത്രയുദ്ധം തുടങ്ങുവാനുള്ള സമയം കുറിച്ചിരിക്കുന്നു. സർവ്വനാശത്തിന്റെ ഞാണൊലി മുഴങ്ങും മുൻപ് ദൃഷദ്വതിയും സരസ്വതിയും ഒഴുകുന്ന മണ്ണൊന്ന് കാണണം. ഗാന്ധാരത്തിലേക്ക് ദൂത് അയച്ചിട്ടുണ്ട്, വൈഹിന്ദിലെ സ്ത്രീകളുടെ കണ്ണുനീരണിഞ്ഞ കാത്തിരിപ്പിന് വിരാമമാകുന്നു. പടനിലം ഒരുങ്ങിക്കഴിഞ്ഞു, യഥാവിധി പൂജകളും ബലികളും നടക്കുന്നു. പതിനൊന്ന് അക്ഷൗഹിണികളുടെ നായകനായി ഭീഷ്മർ ചുമതലയേറ്റു കഴിഞ്ഞു. ശിബിരത്തിൽ ഉലൂകനും ബലകനുംContinue Reading

സ്മൈലികളും ഇമോജികളും കൊണ്ടലങ്കരിച്ച ഒരു ജന്മദിനാശംസ…അവന്റെ വകയാണ്. ദേഷ്യവും സങ്കടവും തോന്നി. എന്റെ ജന്മദിനം അവൻ മറന്നിരിക്കുന്നു. ഫേസ്ബുക്കിൽ തെറ്റായി കൊടുത്തിരുന്ന ദിവസം നോക്കി ആശംസയയച്ചിരിക്കുന്നു – കാമുകനാണത്രെ!!രണ്ടുപറഞ്ഞിട്ടുതന്നെകാര്യം. ലാപ്പ്ടോപ്പ് ഓഫ് ചെയ്തിട്ട് ഫോൺ എടുത്തു – അത് സ്വിച്ച്ഓഫ് !! ദേഷ്യം വർദ്ധിച്ചു.അമ്മയുടെ ഫോൺ അടിച്ചുമാറ്റി, മുകൾനിലയിലേയ്ക്ക് കയറി. അവന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി – 828124… 24 ആണോ 42 ആണോ?!ഒരുനിമിഷം ആലോചിച്ചു – 24Continue Reading

ഇരുൾ മൂടിയ ഇടനാഴികൾ താണ്ടി മുന്നോട്ട് തന്നെ നടന്നു, അർദ്ധരാത്രിയിൽ ശിബിരം വിട്ടിറങ്ങിയ ശകുനി കൊട്ടാരത്തിനുള്ളിൽ പ്രവേശിച്ചത് കാവൽഭടന്മാർ അറിഞ്ഞിട്ടില്ല. ആളും ആരവവും ഒഴിഞ്ഞ ഹസ്തിനപുരം കൊട്ടാരം നിശ്ശബ്ദതയിലാണ്ടിരിക്കുന്നു.കാതോർത്താൽ കേൾക്കുന്നത് അന്തഃപുരങ്ങളിലെ അടക്കിയ തേങ്ങലുകൾ മാത്രം. ഭാഗിനേയിയുടെ ദൂതുമായി ശിബിരത്തിലെത്തിയ കാവൽക്കാരൻ സുശളകുമാരിയ്ക്ക് നേരിൽ കാണണമെന്ന് മാത്രമാണ് അറിയിച്ചത്. രാജസഭയിൽ കുമാരി കാത്തിരിക്കുകയാണ്. അന്തഃപുരത്തിൽ തേങ്ങലുകളടക്കി തളർന്നു കിടക്കുകയാവുമെന്ന് കരുതിയ കുമാരി സഭയിൽ വന്നിരിക്കുവാൻ കാരണമെന്താകും? രാജമാതാവ് സുധർമ്മയുടെ രൂപവുംContinue Reading

‘സൗവലി…’ദാസിയുടെ കൊട്ടാരവാതിൽക്കൽ നിന്നും അതിഥിയുടെ ശബ്ദമുയർന്നു.. ഗാന്ധാരിയുടെ പ്രിയപ്പെട്ട ദാസിയെ ‘സൗവലി’ എന്ന പേരുചൊല്ലി വിളിക്കുന്ന ഒരേയൊരാൾ അദ്ദേഹമാണ്, ഗാന്ധാരനരേശൻ ശകുനി. രാജകുമാരി ഗാന്ധാരിയോടൊപ്പം ഹസ്തിനപുരം കൊട്ടാരത്തിൽ എത്തിയനാൾ മുതൽ ‘സുഖദ’യാണ്. ദാസികൾക്ക് പേരിടുവാൻ മിടുക്കരായവർ തിരഞ്ഞെടുത്ത പേര് അന്വർത്ഥമാക്കി തന്നത് ധൃതരാഷ്ട്ര മഹാരാജാവും. സൗബലകുമാരൻ ഹസ്തിനപുരത്ത് എത്തിയ നാൾ മുതൽ പുരുഷപുരത്തെ ദാസിപ്പെണ്ണിന്റെ പേര് സൗവലിയാണെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാപേരോടും തിരുത്തി വിളിക്കുവാൻ പറയണമെന്നുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും അതിന്Continue Reading

ഈയിടെയായി പതിവുള്ളതാണ് സായാഹ്‌ന നടത്തം. വീട്ടിൽ നിന്ന് കല്ലേക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ പിന്നിലുള്ള കുളം വരെ, പിന്നെ തിരിച്ച്‌ വീട്ടിലേക്കും. എല്ലാം കൂടി ഒരു രണ്ടര കിലോ മീറ്റർ ദൂരം. കയ്യിൽ നടത്തത്തിന്റെ ദൂരവും സമയവും വേഗതയും കാണിക്കുന്ന വാച്ചും കെട്ടും .വാച്ചിന്റെ പുതുമയിൽ തുടങ്ങിയ നടത്തം ഒഴിച്ച് കൂടാനാവാത്ത ദിനചര്യയായി മാറിയിരിക്കുന്നു അന്നു മേഘാവൃതമായിരുന്നു. അങ്ങു ദൂരെ അറബിക്കടലിൽ ഗുലാബിന്റെ വിളയാട്ടങ്ങൾ ഇവിടെ മഴ മേഘങ്ങളായി. നല്ല തണുത്ത കാറ്റിൽContinue Reading