കഥ (Page 25)

ശോണിമയിലാളുന്ന സൂര്യൻ്റെ ശാന്ത ഗംഭീരതയിൽ ലയിച്ച് ഹേമ ഈ ഇരിപ്പ് തുടങ്ങിയിട്ട് കുറച്ചധികം സമയമായി. ഇതിനിടയിൽ തിരകൾ അലറിക്കുതിച്ചും ശാന്തമായും അവളിലേക്കെത്തിത്തിരിച്ചു പോയി. മനുഷ്യമനസ്സുകളിലെ ശീതയുദ്ധങ്ങൾ എങ്ങനെയെല്ലാമാണ് മനുഷ്യരെ ഉലച്ചു കളയുന്നത്! തക്കതായ കാരണങ്ങൾ കൊണ്ടാണോ ശരിക്കും ലോകത്ത് യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്? ഇന്നിപ്പോൾ കലഹങ്ങളേക്കാൾ യുദ്ധങ്ങളല്ലേ. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പിടിച്ചടക്കൽ യുദ്ധങ്ങൾ. ദാമ്പത്യ കലഹം ഇപ്പോൾ യുദ്ധമായി പരിണമിച്ചിരിക്കുന്നു. ഭക്ഷണം തീർന്നു പോയതിൻ്റെ പേരിൽ, ഭക്ഷണത്തിന് രുചി പോരാത്തതിൻ്റെContinue Reading

കാവിന് മുന്നിൽ ബസിറങ്ങി നടക്കുമ്പോൾ ബാപ്പു ഏട്ടന്റെ കടലവണ്ടി മാരിയപ്പന്റെ കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്നു. വറുത്ത കടലയുടെ മണം തിന്ന് ചുവന്നു,അമ്പിയണ്ണന്റെ പാടത്തിനു നടുക്കുള്ള പനയിൽ സൂര്യനും ഇരിക്കുന്നുണ്ടായിരുന്നു. വരുന്നു എന്നറിയിച്ചാൽ ആദ്യം അമ്മ ചോദിക്കുക ബസ് പുറപ്പെടുന്ന സമയമാണ്. കവലയിൽ അത് എത്തിച്ചേരുന്ന സമയം കണക്കു കൂട്ടി ഉമ്മറത്തെ കരിങ്കല്ലിന്റെ പടിയിലേക്ക് ഇറങ്ങി ഇരിപ്പ് തുടങ്ങും. അത് കഴിഞ്ഞു മുറ്റത്ത്. സ്‌കൂൾപ്പാടി കഴിഞ്ഞാൽ കാണാം കാറ്റത്ത് പാറുന്ന അമ്മയുടെContinue Reading

ഓര്‍മ്മകളുടെ പ്രധാനപാതയില്‍നിന്ന് അമ്മ ചിലപ്പോഴൊക്കെ ചില ഊടുവഴികളിലേയ്ക്ക് ഇറങ്ങിപ്പോകുന്നുണ്ടായിരുന്നു. പശുക്കളും കോഴികളും നായ്ക്കളും പൂച്ചകളും അടുക്കളത്തോട്ടവുമൊക്കെ ക്രമേണ യാത്രപറഞ്ഞുപോയി. അപ്പോഴും അയല്‍‌പക്കത്തുനിന്ന് ആരെങ്കിലുമൊക്കെ അമ്മയെ സഹായിക്കാന്‍ കൂടും. തിരിച്ച് അവര്‍ക്കും അമ്മ എല്ലാം പങ്കിട്ടു. അങ്ങനെ ഒറ്റയ്ക്കാവുന്നത് ശരിയല്ലെന്നും മക്കളെന്ന രീതിയില്‍ മാതൃപൂജയുടെ ചില കര്‍മ്മങ്ങള്‍ ബാക്കിയുണ്ടെന്നും മക്കള്‍ക്ക് തോന്നിത്തുടങ്ങി. അവ അനുഷ്ഠിക്കാഞ്ഞാല്‍ സമൂഹത്തില്‍ തങ്ങളുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയേക്കാം എന്നും മക്കള്‍ക്ക് വെളിപാടുണ്ടായി. അങ്ങനെയാണ്‌ അമ്മയെ മുമ്മൂന്നു മാസംContinue Reading

“സീതിയുടെ പെട്ടിക്കടയിൽനിന്നു കാലിച്ചായ കുടിച്ചു നാലാം ഗേറ്റിലെ റയിൽപ്പാത മുറിച്ചുകടക്കുന്നതിനിടയിൽ ഗോപാലേട്ടൻ ബീഡിക്കു തീ കൊളുത്തി. അല്ലെങ്കിലും റെയിൽ പാളത്തിനരികിലെ ബീഡി ഗോപാലേട്ടന്റെ ഒരു പുലർകാല പതിവായിരുന്നല്ലോ!” സഹദേവൻ വായന നിർത്തി വാരിക മുറിയുടെ മൂലയിലേക്ക് ഒരേറു കൊടുത്തു. ഈ കഥ മാത്രമല്ല, ല്ലവൻ എഴുതിയ ഒരു കഥയും മേലാൽ വായിക്കില്ല എന്നൊരു പ്രതിജ്ഞയും എടുത്തു. “ഗോപാലേട്ടന്റെ ഒരു പുലർകാല പതിവായിരുന്നല്ലോ” പോലും! ഗോപാലേട്ടന്റെ പതിവുകൾ വായനക്കാരൊക്കെ അറിഞ്ഞിരിക്കണം എന്ന്Continue Reading

പറയാൻ കൊള്ളാവുന്ന ഒരു സൂക്കേടും ഈ കൊച്ചിന് വരൂലല്ലോ! എന്നും കുന്നും ഇതന്നെ. വൈദ്യരെ കൊച്ചിന് ചൊറിയാന്ന് പറഞ്ഞു പറഞ്ഞ് മടുത്തു. കഷായം കുടിച്ചുകുടിച്ചു കൊച്ചിന്റെ ചോരയ്ക്കുവരെ കയ്പ്പായിട്ടുണ്ടാവും. കഷായക്കുറിപ്പടി കീറപ്പേഴ്സിലേയ്ക്ക് തിരുകി, ഒക്കത്തിരുന്നു ഞെളിപിരി കൊണ്ട കൊച്ചിന്റെ തുടയ്ക്കൊരു പിച്ച് കൊടുത്തു. “അടങ്ങിയിരി കൊച്ചേ”.. അവള് കീറിപ്പൊളിച്ചു. കഷായക്കൂട്ടിന്റെ സഞ്ചി പിടിച്ച കൈയിൽത്തൂങ്ങി മൂത്തതുമുണ്ട്. നടക്കുവാണോ അതോ ഓടുവാണോ എന്ന് അവർക്കോ കാണുന്നവർക്കോ തിട്ടമില്ല. കല്ലിൽത്തട്ടി കാലിന്റെ പെരുവിരൽContinue Reading