കഥ (Page 26)

” അളിയാ…” എന്ന സ്നേഹവിളിയോടെയാണവൻ അരികിലെത്തിയത്. ഇടയ്ക്കിടെ പതറിപിന്മാറുന്ന നോട്ടം അവൻ്റെ ജാള്യത വെളിവാക്കിക്കൊണ്ടിരുന്നു.വാക്കുകൾക്കായി തപ്പിത്തടഞ്ഞ് ഒടുവിൽ കുറ്റബോധത്തോടെ സംസാരം തുടങ്ങി.” അന്ന് ഗ്രൂപ്പിൽ പറഞ്ഞതൊന്നും നീ മനസ്സിൽ വെയ്ക്കരുത് “ ഞാൻ പുഞ്ചിരിച്ചതേയുള്ളൂ. ” സ്വന്തം മതത്തിൻ്റെ കാര്യം വരുമ്പോൾ നമ്മളെല്ലാം അങ്ങനല്ലേടാ…” ” നമ്മളോ…!! ” ഞാൻ പുരികമുയർത്തി. ” നമ്മളെന്ന് പറഞ്ഞാൽ… പൊതുവെ മനുഷ്യരങ്ങനല്ലേ… നിനക്കിതിലൊന്നും വിശ്വാസമില്ലാത്തോണ്ടാ…” എന്നവൻ. ” ഞാൻ പറഞ്ഞതില് വല്ല തെറ്റുമുണ്ടായിരുന്നോContinue Reading

ഹൃദയവേദനയോടെ പ്രാർത്ഥിച്ചാൽ, അപ്രാപ്യമായിട്ടൊന്നുമില്ലെന്നു പഠിപ്പിച്ച നീ… വേണ്ട; ഒരു ചോദ്യം ചെയ്യലിനുമില്ല. വീണ്ടും ഒരടങ്ങാത്ത ആവശ്യവുമായി മണിക്കൂറുകളോളം നിൽക്കെ, എല്ലാം പറന്നകലുന്നു. എങ്കിലും പറയട്ടെ; എനിക്കു പഴയ അവസ്ഥയിലേക്കു മടങ്ങണം. എണ്ണവറ്റി കുമിഞ്ഞുകൂടുന്ന കരിന്തിരിയായി, വയ്യ… വളരെക്കുറച്ചു ചിത്രങ്ങൾകൊണ്ടുതന്നെ ഇരുത്തംവന്ന ഒരു നല്ല നടനായി മാറി. അഭിനയിക്കുകയല്ല, ശരിക്കും ജീവിക്കുകയാണെന്ന് എന്നെ ഇടിച്ചു കാട്ടിയിരുന്ന നെറികെട്ട നിരൂപകർ പോലുമെഴുതി. എന്നെത്തേടി അംഗീകാരങ്ങൾ അനവധിയെത്തി. വിവിധ രൂപങ്ങളും ഭാവങ്ങളും ജ്വലിക്കുന്ന അനേകംContinue Reading

“മാനോം നോക്കി മണ്ണിലൊറച്ച് നിൽക്കണതിന്റെ വെഷമം പറഞ്ഞാൽ , നിനക്ക് മനസ്സിലാവൂല്ല..” വൻമരത്തിന്റെ തേങ്ങൽ കേട്ടാണ് കാറ്റൊന്നു തിരിഞ്ഞു നോക്കിയത്. കാടിനു മാത്രമവകാശപ്പെടാവുന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് മരം പിന്നെയുമെന്തൊക്കെയോ ചൊല്ലിപ്പെറുക്കുന്നുണ്ടായിരുന്നു. അവന്റെ കൊച്ചു കൈകൾക്ക് തോക്കെടുക്കാൻ തക്ക ഉറപ്പായിട്ടില്ലെന്നും നിലത്തുരഞ്ഞ് കാൽമുട്ടുകളിൽ രക്തം പൊടിയുമെന്നും വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നും പറയാൻ മരം വല്ലാതെ കൊതിച്ചിരുന്നുവത്രേ. പോലീസുകാരെക്കണ്ടവൻ ഓടിയകന്നപ്പോൾ ആകുലപ്പെട്ട് ഉള്ള് നൊന്തുപോലും ! ഒന്നന്വേഷിച്ചു വരാൻ അന്നവൾ കാറ്റിനോട് കെഞ്ചിയിരുന്നു.Continue Reading

കൂമൻ കാവിൽ എത്തിയപ്പോഴും ആ ചുവന്ന മഴ നിന്നു പെയ്തു. കൂമൻ കാവിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ ഏറുമാടങ്ങൾ അത്രയും ചാറ്റൽ മഴയിൽ ആദ്യമേ തന്നെ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാർ ഉപയോഗിച്ചിരുന്ന ഒരു ഹോട്ടൽ ഇടിഞ്ഞു വീണിരുന്നു. അവിടെ കൊടുങ്കാറ്റിലും പറന്നു പോവാത്ത അപ്പവും മുട്ട റോസ്റ്റും പത്ത് രൂപ കോംബോ ആയിരുന്നത് രവി ഓർത്തു. പക്ഷേ നാണക്കേട് ആയിരുന്നത് കൊണ്ട് സ്കൂൾ കുട്ടികൾ പോലും അത് കഴിച്ചിരുന്നില്ലല്ലോContinue Reading

പത്തു പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രം ഈ നിമിഷം മരിക്കുന്നു എന്നു കരുതു. അതിൽ നിന്ന് പുറപ്പെട്ട അവസാനപ്രകാശരശ്മികൾ പത്തു വർഷത്തിന് ശേഷമായിരിക്കും നമ്മളിൽ എത്തുക. അത്രയും കാലം നാം അതിനെ അതിൻറെ പതിവ് സ്ഥാനത്ത് കണ്ടുകൊണ്ടേയിരിക്കും.മറിച്ച് അത്രയും ദൂരെയിരുന്ന് ഒരാൾ ഈ നിമിഷം നമ്മെ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിലോ? പത്തുവർഷം മുൻപത്തെ നമ്മളെയായിരിക്കും അയാൾ കാണുന്നുണ്ടാവുക.അടുത്തടുത്ത് കാണുന്ന രണ്ട് നക്ഷത്രങ്ങൾ ഒരുപാട് വ്യത്യാസമുള്ള രണ്ട് കാലഘട്ടങ്ങളിൽ നിന്നാണ് ഒരുമിച്ച് നമുക്ക് മുന്നിൽContinue Reading