നോട്ടിഫിക്കേഷൻ
” അളിയാ…” എന്ന സ്നേഹവിളിയോടെയാണവൻ അരികിലെത്തിയത്. ഇടയ്ക്കിടെ പതറിപിന്മാറുന്ന നോട്ടം അവൻ്റെ ജാള്യത വെളിവാക്കിക്കൊണ്ടിരുന്നു.വാക്കുകൾക്കായി തപ്പിത്തടഞ്ഞ് ഒടുവിൽ കുറ്റബോധത്തോടെ സംസാരം തുടങ്ങി.” അന്ന് ഗ്രൂപ്പിൽ പറഞ്ഞതൊന്നും നീ മനസ്സിൽ വെയ്ക്കരുത് “ ഞാൻ പുഞ്ചിരിച്ചതേയുള്ളൂ. ” സ്വന്തം മതത്തിൻ്റെ കാര്യം വരുമ്പോൾ നമ്മളെല്ലാം അങ്ങനല്ലേടാ…” ” നമ്മളോ…!! ” ഞാൻ പുരികമുയർത്തി. ” നമ്മളെന്ന് പറഞ്ഞാൽ… പൊതുവെ മനുഷ്യരങ്ങനല്ലേ… നിനക്കിതിലൊന്നും വിശ്വാസമില്ലാത്തോണ്ടാ…” എന്നവൻ. ” ഞാൻ പറഞ്ഞതില് വല്ല തെറ്റുമുണ്ടായിരുന്നോContinue Reading





















