കഥ (Page 22)

കേൾക്കുന്നുണ്ടോ…? വരണ്ടുപോയ ഈ മണലാരണ്യത്തിലിരുന്ന് വറ്റിപ്പോയ പുഴയുടെ പാട്ട് നിങ്ങൾ കേൾക്കുന്നുണ്ടോ…? മറന്നുവെച്ച ഗൃഹാതുര സ്മരണകളിൽ ഇപ്പോഴും ഒരു വേനൽത്തുമ്പി ചിറകൊതുക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ…? ഇത് 93.7 റേഡിയോ ഗപ്പി… എക്കോ ഫിൽറ്ററിനു പിന്നിലുറപ്പിച്ച ഹൈ പിച്ച് മൈക്രോഫോണിൽ ഇലോഷ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഒരു റേഡിയോ ജോക്കി അങ്ങനെയാണ്. മൗനം കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി വെറുതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. മരുഭൂമിയിൽ ഉത്തരങ്ങളേക്കാൾ ചോദ്യങ്ങളാണ് കൂടുതലെന്ന് ഇലോഷയ്ക്കറിയാം. വരണ്ട നാക്കുകൊണ്ട് മരുമുള്ളുകളെContinue Reading

അത്യാഹിത വിഭാഗത്തിൽ നിന്നും വിളി വന്നു. ചെല്ലുമ്പോൾ സ്‌ട്രെച്ചറിൽ വീർത്ത വയറുമായി ഒരു സ്ത്രീ കിടക്കുന്നു. അടുത്തു നിന്ന രണ്ട് വനിതാ പോലീസുകാർ സല്യൂട്ട് അടിച്ചു. പേപ്പറുകൾ തന്നു.“മാഡം വനിതാ ജയിലിൽ നിന്നുമാണ്. രണ്ടു മൂന്ന് ദിവസമായി ഇവർ വലിയ ബഹളമായിരുന്നു. വയറു വേദനയാണെന്നും പറഞ്ഞു പല അഭ്യാസങ്ങളുംഎടുത്തു.”“അഭ്യാസങ്ങളെടുത്തെന്നോ? സുഖമില്ലാത്ത ആളെ വേഗം ആശുപത്രിയിലെത്തിക്കുകയല്ലേ വേണ്ടത്? അല്ലാതെ ക്രിട്ടിക്കലായിട്ടാണോ കൊണ്ടുവരുക?”“കൊലപ്പുള്ളിയാണ്. പലരും വെളിയിൽ ചാടാൻ ഇത്തരം അടവുകളൊക്കെ കാട്ടും മാഡം.Continue Reading

കോവിഡ് മൂലം നടപ്പു പാദത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ എൺപതിനായിരം കോടി രൂപയുടെ കമ്മിയാണ്‌ വിലയിരുത്തുന്നതെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, ചാനൽ ചർച്ചയ്ക്കെത്തിയ ആസൂത്രണ ബോർഡംഗങ്ങൾ മേഖല തിരിച്ച് നഷ്ടത്തിന്റെ കണക്ക് നിരത്താൻ തുടങ്ങിയപ്പോഴാണ്‌, ചുവരിലെ ക്ളോക്കിൽ സമയം പതിനൊന്നടിച്ചത്. കാർഷിക മേഖലയിൽ 1500 കോടിരൂപ, ടൂറിസം മേഖലയ്ക്ക് ഇരുപതിനായിരം കോടി രൂപ, റെസ്റ്റോറന്റിന്‌ ഇത്ര,സ്വയം തൊഴിൽ സംരംഭകർക്ക് ഇത്ര, കൺസ്ട്രക്ഷൻ, വ്യാപാരം, ഗതാഗതം എന്നിങ്ങനെ ആ പട്ടികContinue Reading

പുതിയ പുസ്തകങ്ങൾ പലപ്പോഴും വായിച്ചു പൂർത്തിയാക്കാൻ പറ്റാത്ത വിധം വിരസമാണ് എന്ന വിധത്തിൽ എം ടി പറഞ്ഞ അഭിപ്രായം സാഹിത്യത്തിന്റെ സൈബറിടത്തിൽ വമ്പൻ ചലനമുണ്ടാക്കിയിരിക്കുന്നു. എംടിയുടെ അഭിപ്രായത്തോട് യോജിക്കാം, വിയോജിക്കാം. ‘പുസ്തകങ്ങൾ’ പലതും വായിച്ച് പൂർത്തിയാക്കാൻ പറ്റുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. നൂറ് മുതൽ നാനൂറു വരെ പേജുകളുള്ള ബൃഹത് ഗ്രന്ഥങ്ങൾ ആകും മിക്കതും. മലയാള സാഹിത്യത്തിൽ ഒരു കാലഘട്ടം തന്നെയായിരുന്ന, അതും പേജുകൾ ഏറെയുള്ള പുസ്തകങ്ങളുടെ സൃഷ്ടാവായ എംContinue Reading

“ഒരു പേരിൽ എന്തിരിക്കുന്നു…?” കഴിഞ്ഞ രണ്ട് വ്യാഴവട്ടമായി അയാൾ സ്വയം സമാധാനിപ്പിക്കാറുള്ളത് ഈ ഒരൊറ്റ ചോദ്യം അടിക്കടി തന്നോട്‌ സ്വയം ചോദിച്ചു കൊണ്ടാണ്. അന്ന് രാവിലെ ശക്തൻ സ്ക്വയറിലുള്ള ട്രാഫിക് ഐലന്റിൽ അയാൾ എത്തി. ട്രാഫിക് പൊലീസ് ആയുള്ള നിയമനത്തിന് ശേഷം, തന്റെ കന്നി ഡ്യൂട്ടിക്കായിട്ടായിരുന്നു അയാളുടെ വരവ്. അപ്പോഴും സാന്ത്വന ഭാവത്തിൽ അയാളുടെ മനസ്സ് ഉരുവിട്ടത് ഇതേ ചോദ്യം. രാജകുടുംബത്തിൽ ജനനം. സിരകളിൽ ക്ഷത്രീയരക്തം. പക്ഷെ, കാലം മാറിയപ്പോൾContinue Reading