കഥ (Page 12)

”എട്ടടീ വീടിരുക്ക്…ഇരുക്ക് മെത്തെയ് ഇങ്കെരുക്ക്…ഇന്തടഞ്ചൈ സുടുകാട്…നീങ്ക ഇരുക്ക മണം തേടിട്ടിങ്കെ…പത്തടി വീടിരുക്കെ…പടുക്ക മെത്തെയ് ഇങ്കിറുക്കെ…പാടടച്ച സുടുകാട്…പടുക്ക മണം തേടിട്ടിങ്കെ…” തൻ്റെ ആക്രിക്കടയിലെ ജീവനക്കാരായ തമിഴന്മാർ താമസിക്കുന്നിടത്തുനിന്ന് പതിവിനു വിപരീതമായി ഈണത്തിൽ അലമുറയിട്ട് പതംപറഞ്ഞുള്ള പാട്ട് കേട്ടതുകൊണ്ടാണ് ഗിരി അങ്ങോട്ട് തിരിച്ചത്. അച്ഛൻ രംഗസ്വാമിയോടൊപ്പം കഴിയുന്ന തേൻമൊഴി, പിണങ്ങിക്കഴിയുന്ന ഭർത്താവിന്റെ മരണവാർത്ത ഏറെ വൈകിയാണെങ്കിലും അറിയാൻ കഴിഞ്ഞതിനെത്തുടർന്ന് കെട്ടുതാലി അറുത്തുമാറ്റുവാനും കാല്‍ വിരലുകളിലെ മോതിരം ഊരുവാനും വേണ്ടി അപദാനങ്ങൾ വാഴ്ത്തിപ്പാടുന്നതാണെന്ന് അറിഞ്ഞപ്പോൾContinue Reading

സാധാരണ പ്രേതങ്ങളെ പോലെ ആയിരുന്നില്ല അയാൾ. ഒരു സമാധാനവും ഇല്ലാതെ നാല് ദിശകളിലേക്കും മിന്നൽ പോലെ പാഞ്ഞു നടക്കുന്നു. അത്ര സമാധാനം ഇല്ലാത്ത പ്രേതത്തിനെ ഞാൻ ആദ്യമായി കാണുകയാണ്. അതുകൊണ്ടുതന്നെ ഞാൻ അയാളെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചോദിച്ചു: “സഹോദരാ,എനിക്കറിയാവുന്ന പ്രേതങ്ങളെല്ലാം ജീവിതത്തിൻ്റെ ദുരിതങ്ങളിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എപ്പോഴും കാണപ്പെടാറ്. ശരിക്കും അവരുടെ മുഖത്തെ ശാന്തിയും ആഹ്ലാദവും കണ്ടിട്ടാണ് ഞാനിത്ര ധീരനായി ജീവിക്കുന്നതു തന്നെ. ജീവിതത്തിൽ എന്തൊക്കെ ദുരിതംContinue Reading

നേരിയ തണുപ്പുള്ള പ്രഭാതം. സൂര്യകിരണങ്ങൾ മരച്ചില്ലയിൽ വീണുതിളങ്ങി. മുറ്റത്തു പടർന്നുപന്തലിച്ചു നിൽക്കുന്ന ആര്യവേപ്പിന്റെ തണലിലാണ് ആ വീടിൻ്റെ ഗൃഹനാഥനായ റിട്ടയേഡ് ഹെഡ്മാസ്റ്റർ പകൽസമയം ഏറെയും ചെലവിടാറ്. മാഷിന്റെ നാൽപതുവർഷം പഴക്കമുള്ള ഇരുനിലവീടിന്റെ പേരും തണലെന്നാണ്. വീടിന്റെ പിറകിൽ കട്ട്ഔട്ട് എന്ന്തോന്നുംവിധം ഉയരത്തിൽ ജടായുപ്പാറ കാണാം. അത്രയും പഴക്കമുള്ള ആര്യവേപ്പ് ആ നാട്ടിൽ വിരളമാണ്. അതിൽ ചുറ്റിപ്പിണഞ്ഞു പൂത്തുകിടക്കുന്ന നാടൻ മുല്ലവള്ളി. ആ മരച്ചില്ല മതിലും കടന്ന് ഇടറോഡിലേക്കു നീണ്ട് ഗർവോടെContinue Reading

മുണ്ഡനം ചെയ്ത ശിരസ്സിൽ നിന്നും വിയർപ്പുചാലുകൾ ഒഴുകിയിറങ്ങുകയാണ്. കഴുത്തിലൂടെ ചുമലുകളിലേക്ക് പടർന്ന വിയർപ്പുതുള്ളികൾ നിറംമങ്ങിയ ഉത്തരീയം കൊണ്ടമർത്തി തുടച്ചു. ഉപേക്ഷിക്കപ്പെട്ട മണ്ണിലേക്ക് മടങ്ങിച്ചെല്ലുമ്പോൾ തിരിച്ചറിയുന്നവർ ആരെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നില്ല. രാജകുമാരൻ വനവാസം സ്വീകരിച്ചതോടെ രാജാവ് വീണുപോയെന്നാണ് കേട്ടത്. ഒരിക്കലും ഈ മണ്ണിലേക്ക് മടങ്ങി വരരുതെന്ന് ഉറപ്പിച്ചതായിരുന്നു. ദത്തുപുത്രിയായും ആശ്രമവധുവായും ജീവിച്ചു തീർക്കുവാൻ തന്നെയായിരുന്നു തീരുമാനം. ഉപേക്ഷിച്ചയിടത്തേക്ക് കയറിച്ചെന്ന് അപമാനിതയാകുവാൻ ആഗ്രഹിച്ചിട്ടില്ല. ഇന്നിപ്പോൾ വരാതിരിക്കുവാൻ കഴിഞ്ഞില്ല, ജന്മം നൽകിയ പിതാവാണ് വീണുകിടക്കുന്നത്.Continue Reading

കൊള്ളിമീൻ പോലെ നിങ്ങളുടെ ജീവിതത്തിൽ വന്ന് മറഞ്ഞു പോയ ചിലരുണ്ടാകാം, പ്രത്യേകിച്ച് നിങ്ങൾ പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകേണ്ടി വന്ന ഒരാളാണെങ്കിൽ. കാലങ്ങൾക്കു ശേഷം അവരുടെഓർമകൾ മറവിയുടെ അഗാധതയിൽ നിന്ന് കുമിളകൾ പോലെ പൊങ്ങി വന്നേക്കാം. അവർ പ്രത്യക്ഷപ്പെട്ട സന്ദർഭമനുസരിച്ച് ഒരു നറുപുഞ്ചിരിയോ ചെറുവിങ്ങലോ നിങ്ങളിലുണർത്തുകയും ചെയ്തേയ്ക്കാം. തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ പൊതുമേഖലാ ബാങ്കുകൾ ഗ്രാമീണമേഖലകളിൽ കൂടുതൽ ശാഖകൾ തുറക്കുന്ന കാലം. അതുവരെ പട്ടണങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ബാങ്കുകൾ അന്നത്തെ ഗവണ്മെണ്ടിന്റെനയങ്ങൾക്കനുസൃതമായിContinue Reading