കഥ (Page 11)

ശനിയാഴ്ച വൈകിട്ട് കുറുപ്പങ്കിളിന്റെ വീട്ടിലെ ഡിന്നറിന് പോകാൻ കൂട്ടുവരാമോ എന്നു ലളിതയാന്റി ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചത് സത്യത്തിൽ സമയം ഉണ്ടായിട്ടല്ല. വീക്എൻഡിൽ കോഫീകൾച്ചറിലെ പണിയും കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം നന്നായി അദ്ധ്വാനിച്ചെങ്കിൽ മാത്രമേ തിങ്കളാഴ്ചയ്ക്ക് മുൻപ് അസൈൻമെന്റുകൾ തീരുകയുള്ളൂ. ഞാൻ യൂണിവേഴ്സിറ്റി ഓഫ് ആൽബെർടയിൽ പഠിക്കാൻ വന്നപ്പോൾ മുതൽ പല കാര്യങ്ങൾക്കും സഹായിക്കുന്നത് ആൻറിയാണ്. തിരക്കാണെന്നു പറഞ്ഞൊഴിയാനാവില്ല. ആന്റിയുടെ ചെറിയ സുഹൃദ്സംഘത്തിൽ എല്ലാവരും തൊള്ളായിരത്തിഎഴുപതുകളിൽ കാനഡയിലേക്ക് കുടിയേറിയ കാലംContinue Reading

ഭൂതകാലത്തിൽ എവിടെയോ വായിച്ചത് പോലെ. അല്ല വായിച്ചതു തന്നെ. വീണ്ടും ആലോചിച്ചു. തിരുത്തൽ ഉണ്ട്. അനുഭവം ആണ്. ട്രെയിനിൽ ആണ് യാത്ര. നൈരന്തര്യം ഉള്ള യാത്രയാണ്. വേറെ വഴിയില്ല. അതുകൊണ്ട് തന്നെ വിരസമായ യാത്ര ഒരു യന്ത്രത്തെ പോലെ മാറ്റിയിരുന്നു. യാത്രയിലുടനീളം അയാളുടെ കണ്ണുകൾ ചുറ്റുമുള്ള യാത്രക്കാരുടെ മേൽ യാതൊരു ദാക്ഷിണ്യവും കൂടാതെ അവരുടെ ജീവിതം ചൂഴ്‌ന്നെടുക്കാൻ ശ്രമിക്കുന്നതു പോലെ അലഞ്ഞു കൊണ്ടിരുന്നു. ചില സമയങ്ങളിൽ ജാള്യത അയാളെ പിന്തിരിപ്പിച്ചുവെങ്കിലുംContinue Reading

ഫൈൻ ആർട്‌സ് കോളേജിലെ അവളുടെ ഗവേഷണവിഷയം, ” സർറിയലിസ്റ്റ് ചിത്രകാരന്റെ മനസ്സ് ” എന്നതാണ്. ബിനാലെയിലെ അതിശയക്കാഴ്ച്ചകൾക്കിടയിൽ, ഒരു അനാഥാത്മാവിനെപ്പോലെ ഒറ്റയ്ക്കലയുമ്പോൾ, തന്റെ ഗവേഷണ വിഷയത്തിൽ ഉടനടി ഒരുക്കേണ്ട ഹൈപ്പോതിസിസിനെ കുറിച്ചായിരുന്നു അവളുടെ ചിന്ത. താൻ പാടുപെട്ട് ശേഖരിച്ച സ്റ്റഡിമെറ്റീരിയലുകളുടെ സൂക്ഷ്മ വായനയാണ് കഴിഞ്ഞ ഒരു മാസമായി നടക്കുന്നത്. ബിനാലെക്കുള്ളിലെ തിരക്കിലും സർറിയലിസത്തിന്റെ വൈശിഷ്ട്യങ്ങളായിരുന്നു അവൾ ആവർത്തിച്ച് ഓർത്തിരുന്നത്. അത് ഇത്തരത്തിൽ ആയിരുന്നു. ചിത്രകാരൻ സ്വപ്നാടകനായി മാറുമ്പോൾ, താൻ പോലുംContinue Reading

കഥ 1ഫ്രോയ്ഡിനപ്പുറം സ്വപ്നം സ്വപ്നത്തിൽ മനുഷ്യൻ നിസ്സഹായമാംവിധം ഏകനാണെന്നും മറ്റും ആളുകൾ പറയാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് ശരിയല്ല. കാരണം, ഫ്രോയ്ഡിനോടൊപ്പമല്ലാതെ, ഞാൻ സ്വപ്നങ്ങളൊന്നും കാണാറില്ല. ഉദാഹരണത്തിന് ഗോവണിയിൽ നിന്ന് താഴെ പതിക്കുന്നു, അതുമല്ലെങ്കിൽ ആന കുത്താൻ വരുന്നു. ചങ്ങാതി ചതിക്കുന്നു, ഭാര്യ വഞ്ചിക്കുന്നു, മക്കൾ ഇട്ടെറിയുന്നു, അങ്ങനെ എന്ത് സ്വപ്നം കാണുമ്പോഴും എന്നൊടൊപ്പം പുള്ളിയുണ്ടാകും.ചുരുട്ടു വലിച്ചും, പുസ്തകം വായിച്ചും,കത്തെഴുതിയുമൊക്കെപുള്ളി എന്നെ പിൻതുടരും. സ്വപ്നം ഞാൻ ഒറ്റക്ക് തരണംചെയ്യണം, പുള്ളിContinue Reading

ആ കാത്തിരിപ്പുകേന്ദ്രത്തിനെ ഒരു നീർക്കുമിളയോടുപമിക്കാമായിരുന്നു. നാലോ അഞ്ചോ പേർക്ക് മാത്രം ബസ്സുനോക്കിയിരിക്കാനാവുന്ന കുടുസ്സിടമായിരുന്നു അത്. എന്നാലും അതുപോലെയുള്ള ഒരു ചെറുപട്ടണത്തിൽ അതൊരു എണ്ണപ്പെട്ട വസ്തു തന്നെയായിരുന്നു. ആ പട്ടണത്തിൽ നിന്ന് യാത്രതിരിച്ച് മുപ്പതു കിലോമീറ്റർ അകലെയുള്ള അക്ഷരനഗരത്തിലേക്കു പോകുന്ന ബസ്സുകളും വടക്കോട്ടുള്ള ചില ദീർഘദൂരബസ്സുകളും അവിടെ നിർത്താറുണ്ട്. അക്കൊല്ലത്തെ ജില്ലാതല സ്കൂൾ കലോത്സവം ആ പട്ടണത്തിലാണ് നടന്നത്. അതു കഴിഞ്ഞതിൻ്റെ തിരക്കുകൾ മെല്ലെ ഒഴിഞ്ഞുതുടങ്ങുകയാണ്. മത്സരാർത്ഥികളും, രക്ഷിതാക്കളോ അദ്ധ്യാപകരോ ആയContinue Reading