കഥ (Page 11)

ആ കാത്തിരിപ്പുകേന്ദ്രത്തിനെ ഒരു നീർക്കുമിളയോടുപമിക്കാമായിരുന്നു. നാലോ അഞ്ചോ പേർക്ക് മാത്രം ബസ്സുനോക്കിയിരിക്കാനാവുന്ന കുടുസ്സിടമായിരുന്നു അത്. എന്നാലും അതുപോലെയുള്ള ഒരു ചെറുപട്ടണത്തിൽ അതൊരു എണ്ണപ്പെട്ട വസ്തു തന്നെയായിരുന്നു. ആ പട്ടണത്തിൽ നിന്ന് യാത്രതിരിച്ച് മുപ്പതു കിലോമീറ്റർ അകലെയുള്ള അക്ഷരനഗരത്തിലേക്കു പോകുന്ന ബസ്സുകളും വടക്കോട്ടുള്ള ചില ദീർഘദൂരബസ്സുകളും അവിടെ നിർത്താറുണ്ട്. അക്കൊല്ലത്തെ ജില്ലാതല സ്കൂൾ കലോത്സവം ആ പട്ടണത്തിലാണ് നടന്നത്. അതു കഴിഞ്ഞതിൻ്റെ തിരക്കുകൾ മെല്ലെ ഒഴിഞ്ഞുതുടങ്ങുകയാണ്. മത്സരാർത്ഥികളും, രക്ഷിതാക്കളോ അദ്ധ്യാപകരോ ആയContinue Reading

ഇന്ദ്രപ്രസ്ഥത്തിലെ അവസാന രാത്രിയാണിന്ന്. നാളെ തുടങ്ങുന്ന മഹാവാനപ്രസ്ഥത്തില്‍ ആദ്യംവീഴാന്‍ വിധിക്കപ്പെട്ടവളാണ് കൃഷ്ണ. പൂര്‍വജന്മഫലമായി കിട്ടിയ അഞ്ചു പതികള്‍ എന്നെ മനസ്സിലാക്കിയതേയില്ല.അവര്‍ക്കു കൃഷ്ണ താമരപ്പൂവിന്റ സുഗന്ധവും ചാരുതയുമുള്ള ഉടല്‍ മാത്രമായിരുന്നു. ആസക്തിയോടല്ലാതെ സ്‌നേഹത്തോടെ അവര്‍ തന്നെ നോക്കിയില്ല. ഈ അവസാന രാത്രി കഴിയുന്നത് എന്നും ആശ്രയമായിരുന്ന ഭഗവാന്റെ മുന്നില്‍ ഹൃദയം തുറന്നുകൊണ്ടാകട്ടെ. സകല പാപങ്ങളും കഴുകിക്കളഞ്ഞ് പരിശുദ്ധമായ മനസ്സോടെ അന്ത്യയാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഒരു രഹസ്യത്തിന്റെ ഭാരവും ഇനി എനിക്ക് ചുമക്കാന്‍ വയ്യ.Continue Reading

സൂര്യനസ്തമിച്ചിരിക്കുന്നു. കിളികൾ മരത്തലപ്പുകളിലേക്കു കൂടണയുന്നു, ജോലിക്ക് പോയവർ ധൃതിയിൽ വീട്ടിലേക്ക് മടങ്ങുന്നു, നിരത്തുകളിൽ ലൈറ്റുകൾ തെളിയുന്നു. നാട്ടിലും, വിദേശത്തുമുള്ള എല്ലാ ബാച്ച്ലേഴ്സും തിരക്കിട്ട പാചകത്തിലാണ്. മസാലയുടെയും,രുചിക്കൂട്ടുകളുടെയും ഗന്ധം പരക്കുന്നു. ചിലർ വോഡ്കയിൽ നാരങ്ങ പിഴിയുന്നു. ഫ്രിഡ്ജിൽ നിന്നെടുത്ത ബീയർ കുപ്പികൾ പൊട്ടുന്നു, വീട്ടിൽ നിന്നും രണ്ടു പെഗ് അടിക്കാൻ അനുവാദം കിട്ടാത്തവരും പുഞ്ചിരിച്ച മുഖത്തോടെ അവരോടൊപ്പമുണ്ട്. ദൂരദേശങ്ങളിൽ പഠിക്കാൻ പോയ കുട്ടികൾ വീട്ടിലേക്ക് വിളിച്ചു അയക്കേണ്ട രൂപയുടെ കണക്കുകൾ പറഞ്ഞു,Continue Reading

കഥ 2 ഒരേ വഴിയിലൂടെ തലങ്ങുംവിലങ്ങും പലയാവർത്തി നടന്നു കാലുകൾ കടഞ്ഞപ്പോഴാണ് അവളുടെ നേരെ ആദ്യത്തെ ചോദ്യമെറിഞ്ഞത്. ‘സെയ്‌റ, ഇതെത്രാമത്തെ പ്രാവശ്യമാണ് നമ്മളിങ്ങനെ ഒരേദിശയിൽ നടന്നുകൊണ്ടിരിക്കുന്നത്. നിനക്ക് മുട്ടുവേദനയാണ് നടക്കാൻ കഴിയില്ല എന്നല്ലേ പറഞ്ഞിരുന്നത്?’. ആദ്യം കേട്ട ഭാവം നടിച്ചില്ലെങ്കിലും, രണ്ടുമൂന്ന് ചുവടുകൾ കൂടി നടന്നശേഷം തിരിഞ്ഞു നിന്നുകൊണ്ട് അവൾ മറുചോദ്യമെറിഞ്ഞു. ‘നമ്മൾ ഇതിലും കൂടുതൽ ദൂരം ഒന്നിച്ചു നടന്നിട്ടുണ്ട്. ഇന്നിപ്പോ, ഇത്ര നടന്നപ്പോഴേക്കും മഹാദേവൻ ക്ഷീണിച്ചോ’. ‘അന്നത്തെ പ്രായമാണോContinue Reading

ഒരുപാട് കാലം പ്രണയിച്ചു നടന്ന വഴികളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. വർഷങ്ങൾക്ക് ശേഷം അതേ വഴികളിലൂടെ വണ്ടിയോടിക്കുവാൻ ജി പി എസിന്റെ സഹായം വേണ്ടി വന്നിരിക്കുന്നു. വാച്ചും ടോർച്ചും മാത്രമല്ല പാതകൾ വരെ ഫോണിൽ തെളിയുന്നത് കൊണ്ട് വഴിയിലിറങ്ങി സ്ഥലം ചോദിക്കേണ്ടന്നൊരു ഗുണമുണ്ട്. അമ്പൂരിയിൽ നിന്നും പന്തയിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോഴാണ് ഫോണിലേക്ക് അവളുടെ വിളിയെത്തിയത്, കാൾ വന്നതോടെ ജി പി എസ് സ്‌ക്രീൻ മറഞ്ഞതിനാൽ വണ്ടി വശത്തേക്ക് ഒതുക്കിയിട്ട് ഫോൺ കൈയിലെടുത്തപ്പോഴേക്കുംContinue Reading