LITERATURE (Page 83)

മാതൃഭൂമി റിപ്പബ്ലിക്ദിന പതിപ്പിൽ (ലക്കം 46) അമൽ എഴുതിയ ‘എന്റെ അമ്മൂമ്മ ഒരു ചരിത്ര വനിത’ എന്ന കഥയാണുള്ളത്. 99 വയസ്സായ അമ്മൂമ്മ താൻ മരിക്കാൻ പോവുകയാണെന്ന് മനസ്സിലാക്കി, കൈകൾ കഥാനായകന് നേർക്ക് നീട്ടി, “എടുത്തോ, മക്കള് വെട്ടിയെടുത്തോ ” എന്ന് പറയുന്നതാണ് തുടക്കത്തിൽ. രാകി മൂർച്ച കൂട്ടിയ വെട്ടുകത്തി കൊണ്ട് ഇയാൾ ആ ചുക്കിച്ചുളിഞ്ഞ കൈകൾ രണ്ടും വെട്ടിയെടുത്ത് കൊണ്ട് പഞ്ചായത്തിലേക്ക് പോകുന്നു.അവിടെ പ്രഭാഷണം ചെയ്യുകയാണ് എംജിഎസ് നാരായണൻ.Continue Reading

വർക്ക് ഫ്രം ഹോം എന്ന വീട്ടുതടങ്കൽ അവസാനിച്ച് ഓഫീസിലേക്കുള്ള ഒരു മണിക്കൂർ നീണ്ട യാത്രയിലേക്ക് മടങ്ങി വന്നിട്ടേയുള്ളൂ നികിതേഷ്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ആളൊഴിഞ്ഞ നിരത്തിലൂടെ നിയോൺ വെട്ടത്തിൽ വണ്ടി ഓടിക്കണം. അത് ആസ്വദിക്കാൻ വേണ്ടിമാത്രമാണ് നികിതേഷ് ആ മുഷിപ്പൻ പണി സ്വീകരിച്ചതു പോലും. ഒരു ഇരുപത്തെട്ടുകാരൻ എന്തുകൊണ്ടു മദ്യപിക്കുന്നില്ലെന്നും സ്റ്റഫ് ഉപയോഗിക്കുന്നില്ലെന്നും ഓർത്തില്ലെങ്കിലും അവനൊരു കാമുകി ഇല്ല എന്നു പറഞ്ഞാൽ അതത്ര വിശ്വസനീയമല്ല ഇക്കാലത്ത്, പ്രത്യേകിച്ചും ഒരു മെട്രോപൊളിറ്റൻContinue Reading

ഇന്നലെ,ഒന്നാമുറക്കത്തിനിടയിലാണ്ആഴമേറിയൊരു കുഴിയിലേക്ക്വീണു പോയത്.കയറിപ്പോരാൻ ആവത്ശ്രമിച്ചെങ്കിലുംചുവടുറയ്ക്കാതെമണൽത്തരികൾചിതറിത്തെറിക്കയും വീണ്ടുംവീണ്ടും ആഴത്തിലേക്ക്പതിയ്ക്കയുംചെയ്തുകൊണ്ടേയിരുന്നു..വാവട്ടം വീതിയേറിയ ആ കുഴിആഴത്തിലേയ്ക്കാഴത്തിലേയ്ക്ക്കൂർത്തു കൂർത്തു വന്നു…ഏറ്റവും ആഴത്തിൽ നിന്നുംരണ്ടു കണ്ണുകൾ വീഴ്ചയുടെആഘാതമളന്നു ക്രൂരമായിതിളങ്ങി…ഉയർന്നു വന്ന രണ്ടു കൊമ്പുകൾഒരു ചേർത്തു പിടിക്കലിൽ എന്നോണംചുറ്റി വരിഞ്ഞു,.ഒരു ചുംബനത്തിൽ കൊമ്പുകൾഉടലിൽ ആഴ്ന്നിറങ്ങിസിരകളിൽ വിഷത്തുള്ളികൾപടർന്നു,ഏതോ ലഹരിയിൽബോധം മറഞ്ഞു,ജീവൻ പൊലിഞ്ഞു.. ശേഷം:പിൻ നടത്തം നടന്നാഴത്തിൽമറയും മുൻപായ് ആരോഎടുത്തെറിഞ്ഞൊരു ജഡമായിഞാൻ എന്റെ കിടക്കയിൽ…രണ്ടാമുറക്കത്തിനുംഉണർവ്വിനുമിടയിൽ… കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്.“മൂന്നു ബീഡി ദൂരം” എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാരംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുന്നു എം പ്രശാന്ത് .“അറിവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിൻറെയും അനുഭൂതിയുടെയും ആനന്ദത്തിൻറെയും ലോകത്തേക്കു പ്രവേശിക്കാനാവൂ എന്ന് ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ നേടുന്നു. ഇത്Continue Reading

മാതൃഭൂമി വാരികയുടെ നാല്പത്തിനാലാം ലക്കത്തിൽ വികെ ദീപ എഴുതിയ കഥയാണ് ‘ജീവനകല’. രണ്ടാനച്ഛന്റെ ആക്രമണത്തിൽ നിന്നും സദാ രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എബിറ്റ എന്ന പെൺകുട്ടി. പിഴച്ചു പെറ്റവൾ എന്ന് സമൂഹത്താൽ മുദ്രകുത്തപ്പെട്ട്, ഭ്രാന്തിയായി കഴിയുന്ന സ്ത്രീയുടെ മകനായ അജു. ഇവരാണ് കഥയുടെ തുടക്കത്തിൽ. ചെറുപ്പം മുതലേ ഇവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ അമ്മമാരെപ്പോലെ. അജുവിന് പക്ഷേ എബിറ്റയോടുള്ളത് പ്രണയമാണ്. അതിൽ ഏറെ ക്ഷുഭിതയാണ് അവൾ. ഇത്രയും അടുത്തറിയാവുന്ന വളരെContinue Reading