LITERATURE (Page 203)

  നവംബർ എട്ടാം തിയ്യതി രാത്രി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനം വളരെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. കള്ളപ്പണത്തിനും ഭീകരതയ്ക്കും എതിരെയുള്ള ഇന്ത്യൻ സർക്കാറിന്‍റേയും പ്രധാനമന്ത്രി മോദിയുടേയും ശക്തമായ നടപടി. പണം മാറ്റി വാങ്ങുവാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പ്രധാനമന്ത്രിയും റിസർവ് ബാങ്ക് ചെയർമാനും പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ രാഷ്ട്രത്തെ അറിയിച്ചു. പ്രധാനമന്ത്രിയെ അഭിനന്ദിച്ചും തീരുമാനത്തിന് പിന്തുണ അറിയിച്ചും ഞാനുള്‍പ്പെടെ പലരും ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു. വിദേശത്തുContinue Reading

  കാറിന്‍റെ കടം അടച്ചു തീര്‍ന്നപ്പോഴാണ് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങാമെന്ന് അനൂപിനും ദേവിക്കും തോന്നിയത്. വാടക കൊടുത്ത് താമസിക്കുന്നത് വെറും നഷ്ടമാണെന്ന് അയാളിലെ മിടുക്കനായ സാമ്പത്തികവിദഗ്ദ്ധന്‍ കണ്ടുപിടിച്ചിട്ട് കുറെക്കാലമായിരുന്നു. കാറിന്‍റെ കടം തീര്‍ക്കാതെ മറ്റൊരു കടം എടുക്കാനാവില്ലെന്നതുകൊണ്ട് അയാള്‍ ക്ഷമിച്ചതായിരുന്നു. കൂടിയ സാലറി സ്ലിപ് ദേവിക്കല്ലേ ഉള്ളൂ. അങ്ങനെ കടം അവളുടെ പേരില്‍ തന്നെ വന്നുചേര്‍ന്നു. ഫ്ലാറ്റിന്‍റെ ഒന്നാം ഉടമസ്ഥയായി അവളും സഹ ഉടമസ്ഥനായി അനൂപും  മാറി. സ്വന്തംContinue Reading

    എഴുപത്തിയെട്ടിലെ ജനതാ സർക്കാർ ആയിരം രൂപാ നോട്ടു മാർക്കറ്റിൽ നിന്ന് പിന്‍വലിക്കുമ്പോൾ ഒരു ഇന്ത്യൻ സൈനികന്‍റെ കുറഞ്ഞ ശമ്പളം അമ്പതു രൂപാ ആയിരുന്നു. അതായത് ആ ആയിരം രൂപാ നോട്ട് പിൻവലിക്കൽ ഒരിക്കലും അവനെ ബാധിച്ചിരുന്നില്ല. കാരണം അവൻ അത് ഒരിക്കലും കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല. അന്നത്തെ അതേ സൈനികനു ഇന്ന് ലഭിക്കുന്ന പെൻഷൻ മാസം മുപ്പതിനായിരം രൂപയാണ്. അതായത് അയാളുടെ ഒരു ദിവസത്തെ ചെലവിന് ആവശ്യമായി വരുന്നത്Continue Reading

. രാവിലെ… കാപ്പിക്ക്‌ മധുരം തീരെയില്ലെന്ന് ദോശയ്ക്ക് മാർദ്ദവം പൊരെന്ന് അയേൺ ചെയ്ത ഷർട്ടിൽ ചുളിവെന്ന് സോക്സ്ഷൂ ഒരെണ്ണം ഇണപിരിഞ്ഞെന്ന് കുട്ടീടെ യൂണിഫോം വെളുത്തില്ലെന്ന്. അഹങ്കാരത്തോടെ പറേണൊണ്ടല്ലോ ഹൌസ് വൈഫാണെന്ന് ! ഉച്ചയ്ക്ക്… ആർക്കുവേണം നിന്റെ സാമ്പാർ വെളിച്ചെണ്ണ ചുവയ്ക്കും അവിയൽ മാമ്പഴം മധുരിക്കും പുളിശ്ശേരി പാതി വേവിച്ച കയ്പ്പയ്ക്ക കല്ല്‌ പോലും തോൽക്കും ചപ്പാത്തി. അഹങ്കാരത്തോടെ പറേണൊണ്ടല്ലോ ഹൌസ് വൈഫാണെന്ന് ! വൈകീട്ട്…. മുടിഞ്ഞ ട്രാഫിക്കാ മോളേ! മുക്കാൽContinue Reading

പ്രണയം പെണ്ണിൽ ഉലയുന്നതും അത് പൂവും കായുമാവുന്നതും കാണണമെങ്കിൽ നളിനിച്ചേച്ചിയോടൊപ്പം കൂടണം. ഇടക്ക് രാത്രിയിൽ പ്രതീക്ഷിക്കാതെ വരുന്ന വിളിയുണ്ട്, അത് നളിനിച്ചേച്ചിയുടേതായിരിക്കും. എന്നെ വിളിക്കാൻ അവർക്ക് സമയചിന്തകളില്ല. ഏതെങ്കിലും പാർട്ടിയിലിരിക്കുമ്പോഴോ അതിൽ നിന്നും വേറിട്ടതിനു ശേഷമോ ആയിരിക്കും അവർ വിളിക്കുക. വിളിക്കുമ്പോഴൊക്കെ ലഹിരിയുടെ വലിയൊരു ചിറ അവർ നീന്തിക്കടന്നിട്ടുണ്ടാവും. പ്രണയത്തിൽ പൊതിഞ്ഞിരുന്നായിരിക്കും അവർ സംസാരിക്കുക. പ്രണയം ആരോടൊക്കെയാവും എന്നൊന്നും പറയാൻ കഴിയില്ല. ആരോടെന്നില്ലാതെ എല്ലാറ്റിനോടുമുള്ള പ്രണയമെന്നാണ് അവരുടെ തളിർത്ത മാനസികാവസ്ഥയെContinue Reading