LITERATURE (Page 129)

മഴ കടന്നെത്തി നോക്കുന്നു വെയിൽഇലയറ്റത്തനങ്ങുന്നുണ്ടൊടുക്കത്തെ ജല സൂര്യൻഉലയും ചില്ലയിൽ നടുങ്ങുന്നുണ്ടിളംകിളികരയല്ലേയെന്നൊരാട്ടംഹൃദയത്തിൽ മിടിക്കുന്നേ…മധുരപ്പഴം നീട്ടി വീഴ്ത്തിഒരുതാരാട്ടിന്നായത്തിൽ മൂളുന്നാ യുവമരം ചില്ലയാട്ടി കുടുകുടെ ചിരിപ്പിക്കുംമരത്തിൻ്റെ കവിളിൽ കൊക്കുരുമ്മുന്നു കുറുകുന്നു തളിർ മൊഴി,ഏതു ശില്പിയാണിത്രയും കൈകൾപണിതു നീട്ടിയും ചുരുക്കിയുംതാളമോടിക്കിളികളെയാട്ടുവാൻ.. നടന്നെത്തുമിരുട്ടിൻ്റെതുരുമ്പിച്ച സാക്ഷനീക്കും പ്രേമയക്ഷിനിലം തൊടാതഷ്ടദിക്കുംവെളിച്ചപ്പെടുത്തും വരെ,കട്ടെടുക്കുന്നർധചന്ദ്രനേയുംഅൽപായുസാം സൂര്യനെയുംകൊളുത്തുന്നു കൂട്ടിനുള്ളിൽ വെളുക്കുവോളം. പറക്കുന്നു പക്ഷിയൊന്ന്തിരിഞ്ഞൊന്നു നോക്കിടാതെഅകാലത്തിൽ നരയ്ക്കുന്നുകാലത്തിന്നഗ്നിപഥം ഓർമകൾ പഴുപ്പിച്ചാ വരാന്തയിൽപാർവണം ചാന്തിടും നിലത്തായ്കാലു നീട്ടിയിരിപ്പാണാവൃദ്ധ മരം കസേരയായ്,കാത്തിരിപ്പതിലൊരച്ഛൻ ഏകാന്തൻ..ശൂന്യ ദേഹിയാംമൃതി വന്നു തൊട്ടപോൽവേദനിക്കുന്നു നെഞ്ചകം,Continue Reading

ചെറിയ കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും കേൾക്കേണ്ടി വരുന്ന പരാതിയാണ് അവർ ഏത് സമയവും മൊബൈൽ ഫോണിൽ ഗെയിം കളിയാണ് എന്നത് . അതിന് ഒരു പ്രതിവിധി എന്ന നിലയിലും ഓൺ ലൈൻ ക്ലാസുകളിലെ മടുപ്പ് ഒഴിവാക്കുന്നതിനും വേണ്ടി കണ്ടെത്തിയ പല മാർഗങ്ങളിലൊന്ന് കുട്ടികളെ പ്രകൃതിയുമായി ഇണക്കുക എന്നതാണ്.അവരെ ഒരു സ്ക്രീൻ ഫ്രീ ഡയറ്റിലേക്ക് (screen free diet)എത്തിക്കുക; അഥവാ അവരെ ഗാഡ്ജറ്റുകളിൽ നിന്ന് മറു ഉപജീവനത്തിലേക്കു നയിക്കുക അതിന്Continue Reading

ഇരുൾ മൂടിയ ഇടനാഴികൾ താണ്ടി മുന്നോട്ട് തന്നെ നടന്നു, അർദ്ധരാത്രിയിൽ ശിബിരം വിട്ടിറങ്ങിയ ശകുനി കൊട്ടാരത്തിനുള്ളിൽ പ്രവേശിച്ചത് കാവൽഭടന്മാർ അറിഞ്ഞിട്ടില്ല. ആളും ആരവവും ഒഴിഞ്ഞ ഹസ്തിനപുരം കൊട്ടാരം നിശ്ശബ്ദതയിലാണ്ടിരിക്കുന്നു.കാതോർത്താൽ കേൾക്കുന്നത് അന്തഃപുരങ്ങളിലെ അടക്കിയ തേങ്ങലുകൾ മാത്രം. ഭാഗിനേയിയുടെ ദൂതുമായി ശിബിരത്തിലെത്തിയ കാവൽക്കാരൻ സുശളകുമാരിയ്ക്ക് നേരിൽ കാണണമെന്ന് മാത്രമാണ് അറിയിച്ചത്. രാജസഭയിൽ കുമാരി കാത്തിരിക്കുകയാണ്. അന്തഃപുരത്തിൽ തേങ്ങലുകളടക്കി തളർന്നു കിടക്കുകയാവുമെന്ന് കരുതിയ കുമാരി സഭയിൽ വന്നിരിക്കുവാൻ കാരണമെന്താകും? രാജമാതാവ് സുധർമ്മയുടെ രൂപവുംContinue Reading

രാവിലെതുണികൾ കഴുകി അയയിൽ വിരിച്ചിട്ടു.എട്ട് നാൽപ്പതിൻ്റെപിഎ ട്രാവൽസിലിരുന്ന്പുറകോട്ടോടുന്ന കാഴ്ചകൾ കണ്ട്പട്ടണത്തിലേക്ക് പോയി.ഒരു പകലിനെ മുഴുവനായികാറ്റിലും പൊടിയിലും തിരക്കിലുംഅലിയിച്ചു കളഞ്ഞു. ഉച്ചയൂണിന് പാത്രം തുറന്നപ്പോൾകിട്ടിയ മുടിനാരിന്ഇന്നിനിയാരെ ചീത്ത വിളിക്കുമെന്നാലോചിച്ച്ചിരിച്ചു. മുഷിഞ്ഞ് നാറി മടങ്ങി –യെത്തുമ്പോൾഅയയിലെ ഷർട്ട് ഇന്നത്തെ കളി ജയിച്ചെന്ന്കോളർ ഉയർത്തിക്കാട്ടി.കാറ്റിൽ പാറി വീണ നമ്മുടെ അടിയുടുപ്പുകൾകെട്ടുപിണഞ്ഞ് തളർന്ന് കിടന്നിരുന്നു. അപ്പോളാർക്കും ഒട്ടും തിരക്കില്ലായിരുന്നു. മുഴുവനും വളർന്ന ചന്ദ്രൻആകാശത്ത് വെറുതേ കിടന്നു.തിരക്കുള്ള മേഘങ്ങൾനിലാവിനെ മറച്ചു കൊണ്ടേയിരുന്നു. കിടക്കയുടെ പാതിയിലെ ശൂന്യതയെവിഷാദഭരിതമായ ഏകാന്തതകൊണ്ടുപൂരിപ്പിച്ചു.Continue Reading

‘സൗവലി…’ദാസിയുടെ കൊട്ടാരവാതിൽക്കൽ നിന്നും അതിഥിയുടെ ശബ്ദമുയർന്നു.. ഗാന്ധാരിയുടെ പ്രിയപ്പെട്ട ദാസിയെ ‘സൗവലി’ എന്ന പേരുചൊല്ലി വിളിക്കുന്ന ഒരേയൊരാൾ അദ്ദേഹമാണ്, ഗാന്ധാരനരേശൻ ശകുനി. രാജകുമാരി ഗാന്ധാരിയോടൊപ്പം ഹസ്തിനപുരം കൊട്ടാരത്തിൽ എത്തിയനാൾ മുതൽ ‘സുഖദ’യാണ്. ദാസികൾക്ക് പേരിടുവാൻ മിടുക്കരായവർ തിരഞ്ഞെടുത്ത പേര് അന്വർത്ഥമാക്കി തന്നത് ധൃതരാഷ്ട്ര മഹാരാജാവും. സൗബലകുമാരൻ ഹസ്തിനപുരത്ത് എത്തിയ നാൾ മുതൽ പുരുഷപുരത്തെ ദാസിപ്പെണ്ണിന്റെ പേര് സൗവലിയാണെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാപേരോടും തിരുത്തി വിളിക്കുവാൻ പറയണമെന്നുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും അതിന്Continue Reading