LITERATURE (Page 117)

ഒരു കഥ മഹത്തരമാകുന്നത്, അതിലേക്ക് കൂട്ടിച്ചേർക്കാനോ എടുത്തുകളയാനോ ഒരു വാചകവും ഇല്ലാതെയിരിക്കുമ്പോഴാണ്. മാതൃഭൂമിയിൽ എൻ പ്രഭാകരൻ എഴുതിയ ‘പാതിരാക്കോഴി അഥവാ വഴി തെറ്റി വന്ന ഒരു നാടോടിക്കഥ’, തുടക്കത്തിലെ ഖണ്ഡിക വായിച്ചാൽ മനോഹരമായ കഥ എന്ന് തെറ്റിദ്ധരിച്ചു പോകും. കഥയിൽ ആ ഒരു ഖണ്ഡിക മാത്രമേയുള്ളൂ. അതിനുശേഷം വരുന്ന ഏത് ഖണ്ഡികയും, ഏത് വാചകവും എടുത്തു മാറ്റിയാലും കഥയ്ക്ക് ഒന്നും സംഭവിക്കുന്നില്ല. പ്രത്യേകിച്ച് ഒരു കഥയും അതിലില്ല എന്നത് കൊണ്ടാണിത്.Continue Reading

ഈ ലോകം,എത്ര വ്യാജമാണെന്ന് നോക്കൂ.മിനുട്ടിന്റെ സെക്കന്റിന്റെ മണിക്കൂറുകളുടെഎത്ര വ്യാജ സംഖ്യകളിലാണ്സൂചി വെറുതെ മിടിക്കുന്നത്.പത്തുമണിക്കു എത്തേണ്ട ബസ്ഒൻപത് അൻപത്തിഒൻപതിനെത്തിസ്റ്റാൻഡ് വിട്ട് പോകുന്നു.ഞാൻ എന്റെ വാച്ചിലെ‘കൃത്യം പത്തുമണിക്ക് ‘ എത്തുന്നു.എന്നാൽ നിങ്ങളുടെ വാച്ചിലത്‘പത്ത് ഒന്ന് ‘ ആയിരിക്കും. ക്യാമറയിൽനമ്മൾ എത്രമാത്രംവ്യാജമാണെന്ന് ഓർത്തിട്ടുണ്ടോ.നട്ടുപിടിപ്പിച്ച ചെടിയിൽ നിന്ന്ചിരിയെ നുള്ളിക്കളയുമ്പോൾ വീണആ കരുവാളിപ്പ് കാണാനേയില്ല. ലോകത്തെ പിടിച്ചു വെച്ച്സെൽഫിയെടുക്കുന്നൊരുവളുടെഗാലറിയിൽ നിറയെ ലോകംപുറം തിരിഞ്ഞു നിന്നതിന്റെനരച്ച സെൽഫികളാണ്.നോക്കൂ,ലോകം നമ്മോടൊപ്പമാണെന്ന്മഹാന്മാരുടെഎത്ര വ്യാജമായ കണ്ടെത്തലാണ്! മരണം വ്യാജമാണെന്ന്ജനനം പറയും.മരിച്ചു ജീവിക്കുന്നവരെ ചൂണ്ടി‘അതാContinue Reading

അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍; ദുര്‍ന്നടപ്പുകാര്‍,കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു;എങ്കിലും നിങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു. (കൊരിന്ത്യര്‍ 1 6:9-11) സൃഷ്ടിദൈവഭയമില്ലാത്ത ഒരു ഉണ്ണാക്കനെയാണല്ലോ കര്‍ത്താവേ നീയെന്റെ തലേലോട്ട്കെട്ടിവച്ചത് എന്ന് മറിയാമ്മയുടെ പരാതി തീര്‍ക്കാനായിരുന്നു ജോസഫ് പുറംചട്ടയിലെ പൊടിതട്ടി ബൈബിള്‍ എടുത്തത്. അങ്ങനെ തുറന്നു കിട്ടിയ ബൈബിള്‍Continue Reading

ഉള്ളിൽ നിന്നോടിരമ്പും പ്രണയംതുള്ളി പോലും പുറത്തേയ്ക്കൊഴുകാതെപൊള്ളുമീ മണ്ണിലമർന്നു പുണർന്ന്കരൾ പിളർക്കുന്നുഎന്നുമെപ്പോഴും നിന്റെകൺതടങ്ങളിൽ നീ ഒളിപ്പിച്ചുനവ്യമേതോ അനുഭൂതിതൻതിരയിളക്കം ..എത്ര നീന്തിക്കരേറിയാലുംമതിവരാതെന്നും എന്നിൽനിൻപ്രണയംഎന്തിനെന്നെ സ്നേഹിച്ചുമറഞ്ഞിരിക്കുന്നു നീഎന്റെ കണ്ണുകൾ തോരാതെകാണുവാനോ ?എന്തിനെന്മനം തൊട്ടുതലോടുന്നു ,കൂടെ നീയെന്നുംഉണ്ടെന്നോതുവാനോ ?നിന്റെ കണ്ണിൽ നീ കാട്ടിത്തരുന്നുഎന്റെ പ്രണയത്തിൻ സാഗര വീചികൾഎന്നിലെ എന്നെ ഞാനറിയുന്നുനിന്നിലെ ഹൃദയ താളങ്ങളിൽസൂര്യ ചന്ദ്രന്മാർ എന്നെഅണിയിക്കുന്നു ,സ്വർണ്ണവളകളും വെള്ളിക്കൊലുസുംഎന്റെ നിത്യ പ്രണയത്തിൻസാക്ഷികളായവർ എന്നുംപുഞ്ചിരി തൂകുന്നുഎത്ര കാതങ്ങൾ താണ്ടണം ഞാൻഎത്ര ജന്മങ്ങൾ പുനർജ്ജനിക്കണംഎത്രനൂൽപ്പാലങ്ങളിൽ വീഴാതെമറുകര എത്തണംനിന്നിലേക്കെത്താൻനിന്നെ പുണരുവാൻനിന്നിലലിഞ്ഞുContinue Reading

ഒരു കഥാകൃത്ത് ആകണമെങ്കിൽ ജന്മസിദ്ധമായ പ്രതിഭ ആവശ്യമാണ്. പൂർവസൂരികളായ മഹാരഥന്മാരുടെ കലാസൃഷ്ടികളുടെ വായന വഴി തന്നിലുള്ള ആ പ്രതിഭയെ ജ്വലിപ്പിക്കുമ്പോഴാണ് എഴുത്തുകാരൻറെ കഥകൾ ഏറ്റവും സുന്ദരമാകുന്നത്. കഥയെഴുതാൻ ആഗ്രഹം മാത്രം പോരാ, സ്വാഭാവികമായ അഭിരുചി കൂടി വേണം. എങ്കിലും, കഥയെഴുത്തുകാരനായേ തീരൂ എന്ന ഉത്കടമായ ആഗ്രഹം കൊണ്ട്, മേൽപ്പറഞ്ഞ സഹജ പ്രതിഭ ഇല്ലെങ്കിലും കഥകളെഴുതി പ്രതിഫലിപ്പിക്കാൻ ചിലർക്ക് സാധിക്കും. ഭാഷയും പ്രയോഗങ്ങളും അവതരണവും കൊണ്ടുള്ള രചനാചാതുരി, ചിലപ്പോൾ ശുദ്ധമായ കലയാണെന്നുള്ളContinue Reading