LITERATURE (Page 106)

ഓര്‍മ്മകളുടെ പ്രധാനപാതയില്‍നിന്ന് അമ്മ ചിലപ്പോഴൊക്കെ ചില ഊടുവഴികളിലേയ്ക്ക് ഇറങ്ങിപ്പോകുന്നുണ്ടായിരുന്നു. പശുക്കളും കോഴികളും നായ്ക്കളും പൂച്ചകളും അടുക്കളത്തോട്ടവുമൊക്കെ ക്രമേണ യാത്രപറഞ്ഞുപോയി. അപ്പോഴും അയല്‍‌പക്കത്തുനിന്ന് ആരെങ്കിലുമൊക്കെ അമ്മയെ സഹായിക്കാന്‍ കൂടും. തിരിച്ച് അവര്‍ക്കും അമ്മ എല്ലാം പങ്കിട്ടു. അങ്ങനെ ഒറ്റയ്ക്കാവുന്നത് ശരിയല്ലെന്നും മക്കളെന്ന രീതിയില്‍ മാതൃപൂജയുടെ ചില കര്‍മ്മങ്ങള്‍ ബാക്കിയുണ്ടെന്നും മക്കള്‍ക്ക് തോന്നിത്തുടങ്ങി. അവ അനുഷ്ഠിക്കാഞ്ഞാല്‍ സമൂഹത്തില്‍ തങ്ങളുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയേക്കാം എന്നും മക്കള്‍ക്ക് വെളിപാടുണ്ടായി. അങ്ങനെയാണ്‌ അമ്മയെ മുമ്മൂന്നു മാസംContinue Reading

പച്ചപിടിച്ചൊരാകാശത്തെ ഡൗൺലോഡ് ചെയ്തെടുത്ത് സൂക്ഷിക്കുന്നു.ഇടക്കൊന്ന് ഓർമ്മകളിലേക്ക് തട്ടി മറിച്ചിടാൻ.. പൊന്നാമച്ചെതുമ്പലുകളെ ഉണങ്ങിയ സ്ഫടിക കുപ്പിയിലാക്കി,തുറന്ന ജനലരികിൽവെളിച്ചം കുടിക്കാനായ് കാത്ത് വെക്കുന്നു.നമ്മുടെ,രാത്രികാല നിറങ്ങൾക്കിരുപുറവും വെളിച്ചപ്പൊട്ടുകളെ വലിച്ച് വേലി കെട്ടാൻ.. സൂര്യന്റെ മഞ്ഞളിച്ച വെട്ടത്തെ തുവർത്തിയുണക്കി, മടക്കി, ഒഴിഞ്ഞ ചന്ദനത്തിരിക്കൂട് ചേർത്ത്പെട്ടിയിൽ അടുക്കി വെക്കുന്നു.എല്ലാരും വിരുന്ന് പോയി, വീട്ടിൽ ഞാനൊറ്റക്കാവുമ്പൊ,കണ്ണെഴുതി, പൊട്ട് തൊട്ട്, മുടി ചീകി വിടർത്തിയിട്ട്,കത്തുന്നൊരു ചെന്തീപ്പൂത്തിരി കണ്ണിൽ പാകി,കണ്ണാടിയിൽ വെറുതെ ചന്തം നോക്കുമ്പോൾ,ഇടത്തെ തോളിലേക്ക് വീതിയിൽ ഞൊറിഞ്ഞ് മടക്കിയിട്ട്പഴയ മണങ്ങളിലേക്കെന്റെവീടിനെContinue Reading

ഭൂപടത്തിൽ നിന്നുംപുറത്തതാക്കിയൊരുവളെവരയ്ക്കുന്നത്അത്രമേൽ എളുപ്പമല്ലഅറുത്തുകളഞ്ഞ അവളുടെചിറകുകൾതാനെ മുളയ്ക്കും പോലെകൂടിന്റെ വാതിൽ പതിയെതുറക്കും പോലെ വരയണംചുണ്ടുകൾക്ക് ചുവപ്പുംകണ്ണുകൾക്ക് തിളക്കവുംനൽകണം പുഴതീർത്ത മിഴിയോരോന്നിനുംതാഴെവസന്തത്തെ പടർത്തണംമാഞ്ഞുപോയ ചിരിക്കുപകരംമുല്ലപ്പൂമൊട്ടുകൾ നിരത്തണംചിന്തകളിൽ നിറഞ്ഞുനിന്നതേനീച്ചകളെദൂരെ ദൂരെക്ക് പറത്തണംശൂന്യമായൊരിടത്തുനിന്ന്അവളിലെ നന്മയെ പതിയെഉണർത്തണംനിലാവു കോരിയൊഴിച്ചസ്നേഹത്തെതൂവലിൽ മഷി നനച്ചുരേഖപ്പെടുത്തണം അവൾക്കുമാത്രമായുള്ളയാകാശത്തെഇളംനീലവർണ്ണത്തിൽവിരിച്ചിടണംഒഴുകിവരുന്നകാറ്റിന്റെയീണത്തെഇലകളാൽ രേഖപ്പെടുത്തണംഅത്രമേൽ തരളിതമായിചെറു ചില്ലകളോരോന്നുംനൃത്തമാടണം അവൾ പറക്കും വഴിയത്രയുംവെളിച്ചത്തെ തൂവണംമഴ നനഞ്ഞകിനാക്കളെയൊക്കെവെയിലിൽ ഉണക്കിയെടുക്കണംഅത്രമേൽ എളുപ്പത്തിൽ നിങ്ങൾക്കവളെവരയ്ക്കാനാകില്ല. കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

“സീതിയുടെ പെട്ടിക്കടയിൽനിന്നു കാലിച്ചായ കുടിച്ചു നാലാം ഗേറ്റിലെ റയിൽപ്പാത മുറിച്ചുകടക്കുന്നതിനിടയിൽ ഗോപാലേട്ടൻ ബീഡിക്കു തീ കൊളുത്തി. അല്ലെങ്കിലും റെയിൽ പാളത്തിനരികിലെ ബീഡി ഗോപാലേട്ടന്റെ ഒരു പുലർകാല പതിവായിരുന്നല്ലോ!” സഹദേവൻ വായന നിർത്തി വാരിക മുറിയുടെ മൂലയിലേക്ക് ഒരേറു കൊടുത്തു. ഈ കഥ മാത്രമല്ല, ല്ലവൻ എഴുതിയ ഒരു കഥയും മേലാൽ വായിക്കില്ല എന്നൊരു പ്രതിജ്ഞയും എടുത്തു. “ഗോപാലേട്ടന്റെ ഒരു പുലർകാല പതിവായിരുന്നല്ലോ” പോലും! ഗോപാലേട്ടന്റെ പതിവുകൾ വായനക്കാരൊക്കെ അറിഞ്ഞിരിക്കണം എന്ന്Continue Reading

പറയാൻ കൊള്ളാവുന്ന ഒരു സൂക്കേടും ഈ കൊച്ചിന് വരൂലല്ലോ! എന്നും കുന്നും ഇതന്നെ. വൈദ്യരെ കൊച്ചിന് ചൊറിയാന്ന് പറഞ്ഞു പറഞ്ഞ് മടുത്തു. കഷായം കുടിച്ചുകുടിച്ചു കൊച്ചിന്റെ ചോരയ്ക്കുവരെ കയ്പ്പായിട്ടുണ്ടാവും. കഷായക്കുറിപ്പടി കീറപ്പേഴ്സിലേയ്ക്ക് തിരുകി, ഒക്കത്തിരുന്നു ഞെളിപിരി കൊണ്ട കൊച്ചിന്റെ തുടയ്ക്കൊരു പിച്ച് കൊടുത്തു. “അടങ്ങിയിരി കൊച്ചേ”.. അവള് കീറിപ്പൊളിച്ചു. കഷായക്കൂട്ടിന്റെ സഞ്ചി പിടിച്ച കൈയിൽത്തൂങ്ങി മൂത്തതുമുണ്ട്. നടക്കുവാണോ അതോ ഓടുവാണോ എന്ന് അവർക്കോ കാണുന്നവർക്കോ തിട്ടമില്ല. കല്ലിൽത്തട്ടി കാലിന്റെ പെരുവിരൽContinue Reading