കവിത (Page 69)

അഴിഞ്ഞു തൂവി കിടക്കുന്ന മണ്ണിനു മീതെ കാതു ചേർത്തുവെച്ചാൽ ഉറങ്ങിക്കിടക്കുന്ന മരക്കുഞ്ഞുങ്ങൾ ശ്വാസമെടുത്തു വിടുന്നതു കേൾക്കാം. അമ്മ വയറിനുള്ളിൽ കുഞ്ഞുവാവ ഉറങ്ങും പോലെ കട്ടിപ്പുതപ്പിനുള്ളിൽ ചില്ലകൾ വളച്ചുവെച്ച് ഇലകൾ ചുരുട്ടിവെച്ച് പൂക്കൾ പൊതിഞ്ഞുവെച്ച് മണം അടച്ചു വെച്ച് ഒരു കാടുറങ്ങുന്നുണ്ട്. ഇടയ്ക്കു ചില പച്ചപ്പ് തലനീട്ടി നോക്കുന്നുണ്ട് ഒരു കാറ്റു് മണ്ണിൽ ചുണ്ടു ചേർത്ത് ചുറ്റിപ്പറ്റി നടക്കുന്നുമുണ്ട്. ശലഭം, സമയമായില്ലേ? എന്നു ചോദിക്കുന്നുണ്ട്.Continue Reading

ദിവസം-ഏതുമാകാം സ്ഥലം-എവിടെയുമാകാം ബഹുമാനപ്പെട്ട മേലാവി അറിവാൻ, അദ്ധ്വാനം അതികഠിനമാകയാൽ, തലച്ചോറിൽ നീരുവീണു അനക്കമറ്റതിനാൽ, അൽപ്പം നീണ്ട ഒരവധി വേണം. കാരണമെന്തെന്നാൽ പുറംകാഴ്ച്ചകളൊന്നും വയ്യ വെളിച്ചമൊട്ടുംതന്നെ വയ്യ- വല്ലതുമെങ്ങാനും കണ്ടുപോയാൽ ദിവസങ്ങളോളം കണ്ണിലിരുട്ട് താമസമാക്കുന്നു. അക്ഷരങ്ങളും അക്കങ്ങളും തീരെവയ്യ- തലയ്ക്കുള്ളിൽ പാടില്ലാത്ത എന്തൊക്കെയോമിന്നൽപ്പിണറുകളാകുന്നു. ശീതികരിച്ച ഇരുൾമുറിയിൽ മുനിഞ്ഞിരുപ്പാണൊരാശ്വാസം പുണ്യപുരാണ പരമ്പരകളും കോമഡിക്കളികളും ആണു പഥ്യം! പിന്നെ കാണേണ്ടവ തിരഞ്ഞെടുത്തും കാണരുതാത്തവ മറച്ചും കാണാനിഷ്ടമുള്ളത് മെനഞ്ഞുമൊക്കെ പ്രിയം മാത്രം കാണിച്ചുതരുന്നവയും! ഇതൊക്കെയല്ലാതെ മറ്റെന്തുംContinue Reading

  മരതക വര്‍ണം നെല്‍പ്പാടങ്ങള്‍ നേരിയ മഞ്ഞു പുതച്ചിങ്ങനെ മകരമാസത്തിലൊരു പുലരി കടലിന്റെ അറ്റം ആകാശത്തിന്‍റെ ദൂരം അളന്നെടുക്കാം നാവികന്റെ പ്രതീക്ഷ ഒരു നിശ്ചല ബിംബം കാറ്റുപോലും ശൂന്യം കിണറ്റിൽ മുട്ട സൂക്ഷിക്കുന്ന പൊന്മ കാഴ്ച നഷ്ടപ്പെട്ട പച്ചക്കുതിര ദ്രവിച്ച പുൽനാമ്പുകൾ വിയർക്കുന്നു വഴിതെറ്റിയ വര്‍ഷം ചോപ്പിൽ മയിൽകൊന്ന കുന്നുകൾ കടും വേനലിന്റെ അവസാന തുടിപ്പ് വഴിയാത്രക്കാര കുടിയിറക്കം കുരുവിയും കുഞ്ഞുങ്ങളും മരം മുറിക്കുന്ന ശബ്ദം പാതി തേഞ്ഞ ചന്ദ്രൻContinue Reading

രാത്രി രണ്ടാം യാമവും നിശ്ശബ്ദം യാത്രയാകുമ്പോൾ ഉണർന്നു, എന്നിലെ പരശ്ശതം നോവുകൾ, അസ്വാസ്ഥ്യം, ഓർമ്മകൾ ഇല്ലൊരു മഞ്ഞുതുള്ളിയുതിർന്നു വീഴുന്നൊരിലയൊച്ച, ഒരു കൂമൻറെയാകുലമാം നിലയ്ക്കാത്ത മൂളൽ ഉള്ളിലെ കൂർത്ത മുള്ളുകൾ കുത്തി നോവിക്കുന്നു പാവം ഹൃദയത്തെ ഈ നിമിഷത്തിലോരോ ശ്വാസത്തിലും കേൾക്കുന്നു ഞാൻ പിറവിയിലൂറ്റം കൊണ്ടു നിലവിളിക്കുന്ന ആയിരം, കുഞ്ഞുങ്ങളെ മുഷ്ടി ചുരുട്ടി ചോര തെറിച്ചു കറുത്ത ചുണ്ടുകൾ പിളർന്നുല്ക്കടം ഘോഷിക്കുന്നവർ “മർത്ത്യനായ് ഞാൻ പിറന്നിതാ പ്രണയത്തിനായ് പിതൃത്വമേ, ചുരത്തും മാതൃത്വമേContinue Reading

  ഓർമകളുടെ ഉദയാസ്തമനം എത്ര പെട്ടെന്നാണ് ശൂലങ്ങളെയ്ത് എരിയുന്ന ഓർമ്മകളെ നിന്നെ ഞാൻ ഭ്രമണം ചെയ്യുന്നു കണ്ണുനീർ വറ്റുന്നു ചുടുനിശ്വാസങ്ങൾ കോമരം തുള്ളുന്നു ഹര്ഷവും തേടി ഹൃദയം ചിറകടിക്കുന്നു തീരാത്ത ഈ ചടുലഭ്രമണനൃത്തം തടയുന്നതെങ്ങനെ ഓർമ്മകളുടെ ജ്വലനം ഊതിക്കെടുത്തി മറ്റൊരു കരിക്കട്ട തീർക്കാൻ എന്റെ സർഗ്ഗശക്തി തുനിയുന്നു മറന്നുവോ എന്ന് ചോദിച്ചതിനി ഓർമ്മപ്പെടുത്തേണ്ട.Continue Reading