കവിത (Page 70)

  പഴകി തകർന്നൊരീ വീടിന്റെ മൂലയിൽ ചവിട്ടി ചുരുട്ടിയ നഷ്ടകാലം….. പലകുറി വന്നെന്നെ മാടി വിളിക്കുന്നു ചാപിള്ളയാകാത്ത സ്വപ്ന ബോധം നരയായ് തുടങ്ങുന്ന വാർദ്ധക്യ വിരസത…. ചങ്ങാതിയായവൾ വർണ്ണമാക്കി ചിത്രം വരയ്ക്കും വിരൽ വഴക്കത്തോടെ ചിന്തകൾ മാരിവിൽ രൂപമാക്കി . അലസത വല്മീക കൂനകളൊന്നായി യന്ത്രക്കരം പോൽ പൊടിച്ചെറിഞ്ഞു ഓടി വലഞ്ഞു ഞാൻ എത്തി…… അന്ധകാരത്തിൻ കൊടുമുടിയിൽ മുന്നിൽ പി ഇരുന്ന ശൂന്യത കണ്ടു ഞാൻ…. സ്വയം കുത്തിപ്പൊട്ടിച്ച്…… കാഴ്ചContinue Reading

  കണ്ടു കണ്ടിരിക്കെ കെട്ടുപോകുന്ന പകലൊരു പ്രേമത്തിന്‍റെ വിടുതല്‍ സിഗ്നലാണ് ദെമിത്രിയൂസ്* നോക്കിനോക്കിയിരിക്കെ ചോപ്പ് ചോര്‍ന്നൊരാകാശം ഒരു റെവല്യൂഷണറിയുടെ അവസാനത്തെ പുകയാണ് ദാസാ**, അങ്ങനെയിരിക്കെ കെട്ടുപോയ വിശപ്പ്, രുചിരാഗങ്ങളില്‍ വെള്ളിവീണപ്പോഴത്തെ ആമാശയങ്ങളുടെ നിത്യനിതാന്തമായ ഒട്ടലുകളാണ് പ്രിയപ്പെട്ട അന്നമ്മ മാത്യൂസേ***, ഓര്‍ത്തോര്‍ത്തിരിക്കെ മങ്ങിയൂര്‍ന്നുപോയ പച്ച, കോരിയെടുക്കെ തീര്‍ന്നുപോയ ഒരു കുമ്പിള്‍ നീര്, ഓര്‍ക്കാപ്പുറത്തൊടുങ്ങിപ്പോയ ചിരികള്‍, ഒക്കെ ഓരോരോ കരള്‍ ഞടുക്കലുകളാണ്.. മനമിറുക്കലുകളാണ്. നോക്കൂ വഴിവക്കില്‍ കിടക്കുന്ന ഈ ചോര പറ്റിയ പാവാട,Continue Reading

  ഇടവഴികള്‍ക്കരികിലെ വാകമരങ്ങള്‍ പൂക്കുമ്പോള്‍ ഹൃദയത്തിലേക്കും ചുവപ്പ് പടരുന്നെന്ന് പറഞ്ഞ ഒരു പെണ്‍കുട്ടി ഏതോ നഗരത്തില്‍ മുഷിഞ്ഞ ഹോസ്റ്റല്‍ മുറിയില്‍ തനിച്ചു കഴിയുന്നുണ്ടാകണം. മദ്യശാലയിലെ അരണ്ട വെളിച്ചങ്ങള്‍ക്കു മീതെ പുളിച്ച വാക്കുകളാല്‍ പ്രണയത്തിന്റെ ഒച്ച ഞാനവളെ കേള്‍പ്പിക്കാന്‍ ശ്രമിക്കും. ആ ലഹരിയില്‍ എന്റെ കണ്ണുകളില്‍ നിന്നവള്‍ ഇറങ്ങിപ്പോകട്ടെയെന്ന് എത്ര വിചാരിച്ചിട്ടുമെന്തേ… ഞങ്ങളാകാശ പന്തലിന്‍ചോട്ടില്‍ കിനാപൂമരക്കൊമ്പത്ത് നഷ്ടക്കൂടുകളില്‍ സ്വപ്നങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും അടയിരിക്കുന്ന ഏകാകികള്‍.Continue Reading

    30 ആണോ 31 ആണോ ടീച്ചർ ചോദിക്കുമ്പോ കൈപ്പത്തി കമഴ്ത്തി ഉയർച്ച താഴ്ചകളെ തൊട്ടെണ്ണിയിരുന്ന മാർച്ച്. സ്കൂൾ ആരവങ്ങളിൽ നിന്നും കൈകാൽ കഴുകി പമ്പരം കൊത്തുന്നവരെ നോക്കി കൊഞ്ഞനം കുത്തിയിരുന്നതും മാർച്ച്. പ്രണയവും വിരഹവും മാറത്തടുക്കി വിട്ടുപോകലിന്റെ വിങ്ങലിൽ വിറയ്ക്കുമ്പോൾ പരീക്ഷാപ്പനിയെന്ന് അമ്മയോട് കള്ളം പറയിക്കുന്ന മാർച്ച്‌. ജനുവരി ഫെബ്രുവരി പിന്നെ മറിച്ചിടാൻ പേടിയാണിപ്പോൾ പുതുവർഷം തുടങ്ങുകയല്ല ഗതികേടുകൾ ഒടുങ്ങിയില്ലേൽ കുടിയിറക്കപ്പെടുമെന്ന അറിയിപ്പിന്റെ ചെണ്ടമേളങ്ങൾ. നടപ്പു വർഷംContinue Reading

  പൊള്ളുന്ന വേനലിൽ പൊട്ടി മുളച്ചൊരു കവിത കവിതയുടെ ഹൃദയം തേടി മടിച്ച് മടിച്ചൊരു അഭ്യുദയകാംക്ഷി ബേക്കലിന്റെ തീരത്ത് മുട്ടിട്ടിഴഞ്ഞ കവിതയ്ക്ക് കാലത്തിന്റെ കൈയ്യും പിടിച്ച് നടക്കാമെന്നായി… കടലിരമ്പുമ്പോൾ ബോൺസായ് മരച്ചോട്ടിൽ കണ്ണീർ കൊണ്ട് തുലാഭാരം തണുത്തൊരു വെളുപ്പാൻ കാലത്ത് പനി കിടക്കയിലേക്ക് കവിതക്കൊരു ചുക്കുകാപ്പി കവിളിലൊരുമ്മയും… അങ്ങനെ കവിത മൗനത്തോട് കഥ പറഞ്ഞു… ശൂന്യതയോട് കൂട്ട് കൂടി ഓടാമ്പലിട്ടsച്ചിരുന്നെങ്കിലും ഖണ്ഡകാവ്യമൊളിഞ്ഞു നോക്കി നെറ്റി ചുളിച്ചു വ്യാകരണ പിശകിന്റെ ചെവിയിലുംContinue Reading