കവിത (Page 5)

നിലകൊള്ളുന്നയിടങ്ങളിൽനിൽക്കാനരുതാതെഇടം വിട്ടുപോയദുഖത്തെ പറ്റി കേട്ടിട്ടേയില്ല… ജീവന്റെയവസാന സ്പന്ദനവുംചെവിയോർത്തിട്ടുംനിശ്ശബ്ദതയാൽ കാതടഞ്ഞിട്ടുംഅഗ്നിഗോളങ്ങൾകാഴ്ച്ചകൾ മറച്ചിട്ടും ദാഹിച്ചപ്പോൾ ഒരിറ്റ് ജലംകുടിച്ചില്ലയാരും,രക്തച്ചുവയെ ഭയന്ന്. സമാധാനത്തിന്റെതേൻത്തുള്ളിയെത്തിയപ്പോൾഅതിൽ പകയുടെ പുകയാൽചുറ്റപ്പെട്ട കൂടിന്റെ നേര്,പൂവുകളുടെ നോവ്. വേദനയും രക്തച്ചൊരിച്ചിലുംഎവിടെയാണ് എന്നാണ്അവസാനിക്കുന്നത്? കവര്‍: സുധീര്‍ എം എContinue Reading

തീച്ചൂളയെന്നത്വിലമതിക്കാനാവാത്തഒരു പ്രയോഗമാണ്.പ്രായോഗികമായി ഒരാള്‍ക്കുംസഹനീയമായ ഒരിടമല്ലതീച്ചൂള.അതിജീവിക്കാനുമാവാത്തഒരതിശയമാണ്തീച്ചൂള.എന്നാലും തലങ്ങും വിലങ്ങുംനമ്മളൊരുക്കുംതീച്ചൂള. നോക്കൂ,എന്തൊരാര്‍ഭാടമാണത്.അനുഭവത്തിന്‍റെ തീച്ചൂള.ജീവിതത്തിന്‍റെ തീച്ചൂള.വിശപ്പിന്‍റെ തീച്ചൂള.അപഹാസത്തിന്‍റെ തീച്ചൂള.നിലനില്പിന്‍റെ തീച്ചൂള.രാഷ്ട്രത്തിന്‍റെ തീച്ചൂള.രാഷ്ട്രീയത്തിന്‍റെ തീച്ചൂള.ജനാധിപത്യത്തിന്‍റെ തീച്ചൂള.സങ്കടങ്ങളുടെ തീച്ചൂള.സഹജീവിതത്തിന്‍റെ തീച്ചൂള.വംശീയ തീച്ചൂള.പീഡനത്തിന്‍റെ തീച്ചൂള.രതിമര്‍ദ്ദനത്തിന്‍റെ തീച്ചൂള.അപമാനത്തിന്‍റെ തീച്ചൂള.വേനലിന്‍റെ തീച്ചൂള.അഹംവിസ്മൃതിയുടെ തീച്ചൂള.അപരാധത്തിന്‍റെ തീച്ചൂള.പ്രണയത്തിന്‍റെ തീച്ചൂള.വിപണിയുടെ തീച്ചൂള.വിരഹത്തിന്‍റെ തീച്ചൂള.മോഹത്തിന്‍റെ തീച്ചൂള.എന്തും അതിന്‍റെ അധിത്യകയില്‍തീച്ചൂളയാകുന്നു. മരണത്തിന്‍റെ തീച്ചൂളയില്ല.എന്തെന്നാല്‍ എല്ലാറ്റിന്‍റേയുമന്ത്യംതീച്ചൂളയിലൊരു പിടിചാരമാകലാണ്.എല്ലാം ചാരമാകുന്നതേതീച്ചൂളയില്‍.ഹോ,എന്തൊരു തീച്ചൂളയെന്ന്ഈ കവിതയുംഅവസാനം നിങ്ങളിലാകുംഒരുപിടി ചാരം. കവര്‍: സി പി ജോൺസൻContinue Reading

ചുമരുകളിൽ,ജനാലയുണ്ടായിരുന്ന വിടവിൽ,ഇളകിയ മച്ചിൽ,അടർന്ന തറയിൽകാട് മുളച്ചു പൊന്തുന്നു.ഉറുമ്പ് കടക്കുന്ന പിളർപ്പുകളെല്ലാംപൂത്തുലയുന്നു, പച്ച നിറയുന്നു, വേരുറയ്ക്കുന്നു നിറം മാറുന്നമണിമാളികകൾക്ക് നടുവിൽകാർക്കശ്യക്കാരിയായ വൃദ്ധയെ പോലെഒരു വീടിന്റെ അസ്ഥികൂടം.ഇവിടെയിരുന്നാണ് ഞാൻ നിനക്ക്കത്തുകളെഴുതുന്നത്. ഇവിടെയൊരൊ ഇളകിയ മൂലകളിൽകാൽ നീട്ടി പിണച്ചു വെച്ച്ആരൊക്കെയോ കഥ പറയുന്നുണ്ട്എനിക്ക് കേൾക്കാം.ഒരു രാത്രിയിൽ മിന്നാമിനുങ്ങുകൾവട്ടം ചുറ്റുന്നത് നോക്കി നോക്കിയാണ്ഞാനിവിടെ എത്തിയത്.ഒരിക്കൽ നിറഞ്ഞു തുളുമ്പിയിരുന്നതിന്റെഅടയാളങ്ങളിലൂടെപുല്ലുകൾ എഴുന്നു നിന്നിരുന്നുപേരറിയാത്ത പൂക്കൾ, സ്നേഹം വറ്റിയാലും വളരാതെങ്ങനെ എന്ന മട്ടിൽമുറിവേറ്റ് വിശ്രമിക്കുന്ന പക്ഷികൾപ്രസവിക്കാനൊരുങ്ങുന്ന പൂച്ചനാലുപാടും ചിതറിത്തെറിക്കുന്ന പ്രാണികൾContinue Reading

മാരിയമ്മയ്ക്കെന്നുംമണ്ണിൻതറയില്മഞ്ഞത്തും മഴയത്തും,പല്ലു കിടുങ്ങണഎല്ലു വിറയ്ക്കണകുളിരുള്ളകാലത്തുംരാത്രി മുഴുക്കെയാ-ശീമക്കൊന്നക്കാലുനാട്ടിയ കൂരയിൽആകാശം നോക്കികിടക്കാലോ! ഇരുൾപൂക്കും കാട്ടിലെമിന്നാമിനുങ്ങുകൾകുന്നിൻചരിവിലെആകാശച്ചോട്ടീന്ന്ഒന്നല്ലൊരായിരംതാരകപ്പൂക്കളെആരാരുംകാണാതെകട്ടുകൊണ്ടോന്നിട്ട്കാട്ടിലും മേട്ടിലുംമരമായമരത്തിലുംതഞ്ചത്തിൽ തൂക്കുന്നകാണാലോ! കാക്കേടേം പൂച്ചേടേംകഥകൾപറഞ്ഞിട്ട്ഉണ്ണിയുരുളഉരുട്ടിക്കൊടുക്കണമാനത്തമ്മേടെഒക്കത്തിരുന്നിട്ട്,വായും തുറക്കാതെഉരുളകൾ ഉണ്ണാതെകിലുകിലെ ചിരിക്കണകുസൃതിക്കുടുക്കേടെകുട്ടിക്കുറുമ്പുകൾരാവേറെനോക്കിരസിക്കാലോ! വര: പ്രസാദ് കാനാത്തുങ്കൽ മന്തറേലിന്നോളംതീയെരിഞ്ഞീടാത്തപൊട്ടിപ്പൊളിഞ്ഞോരടുപ്പിന്റരികില്ചുരുണ്ടുകിടക്കണപാണ്ടനേംചാരീട്ട്,എരിയുന്നവയറിന്റെസങ്കടംകേൾക്കാതെആരുമേയില്ലെന്നനോവറിയിക്കാതെഉണ്ണാതുറങ്ങാതെമാനത്ത്നോക്കീട്ട്തോന്നുന്നപാട്ടുകൾപാടാലോ.! (മാരിയമ്മ…പൊട്ടിപ്പൊളിഞ്ഞ മണ്തറയിൽബലമില്ലാത്ത രണ്ടോ മൂന്നോ ശീമക്കൊന്നക്കമ്പുകൾ നാട്ടി,കീറത്തുണികൾ വലിച്ചു കെട്ടിയകൂരയിൽ ഒറ്റയ്ക്ക് പാർത്തവൾ.അവൾക്ക് മാരനെന്നൊരുമകനുണ്ടായിരുന്നു,എവിടെയായിരുന്നോ ആവോ..ആ തറയിൽ ഒരിക്കലും തീ പുകഞ്ഞു കണ്ടിട്ടില്ലാത്ത ഒരടുപ്പുണ്ടായിരുന്നു ,ചിലപ്പോഴൊക്കെ അതിൽ ചുരുണ്ടുകിടന്നുറങ്ങുന്ന ഒരു പാണ്ടൻ പട്ടിയും,അടുപ്പിനരികിലായി പൊട്ടിയ ചട്ടികളുടെ ഏതാനും കഷണങ്ങളും. മത്തന്റെഇലയും ചോദിച്ചുContinue Reading

1പതിവായിഞാനെന്നെതെറ്റായി വരയ്ക്കുന്നു അരുത്അരുത്എന്നാരോ പറഞ്ഞിട്ടുംഎന്നുമെന്നും അതേ വരകളിൽതെറ്റ് കുത്തുന്നു വരയ്ക്കുന്തോറുംഞാനെന്നെ മറന്നുകളയുന്നു ഞാൻനേർത്തവര പോലെതെറ്റിനുള്ളിൽ അലിഞ്ഞുപോകുന്നു പുതിയ എന്നെഎല്ലാവർക്കും ഇഷ്ടമായിരിക്കുന്നുയഥാർത്ഥ എന്നെഇനി ആര് വരച്ചെടുക്കും. 2പതിവായിഎൻ്റെ വീട്ആകാശത്തെ ചുമക്കാൻപാടുപെടുന്നു കടൽത്തിരയെ ഉയർത്താൻശ്രമപ്പെടുന്നു വീടിനുള്ളിൽആകാശവും കടലുംകാടുമുണ്ടെന്ന്കുട്ടികളോട് ഞാൻ കള്ളം പറയുന്നു വീടത് കേൾക്കുന്നുണ്ട്കഴിയുംവിധം എനിക്കൊപ്പം നിൽക്കുന്നുണ്ട് ഓരോ വീടുംഎന്തെന്ത് കള്ളങ്ങൾക്കൊപ്പംപാടുപെടുന്നുണ്ടാവും. കവർ: ജ്യോതിസ് പരവൂർContinue Reading